Connect with us

Breaking News

സർക്കാർ നിർബന്ധിക്കില്ല ; എന്നാലും ഭൂമി ഇടപാട് ആധാർ ബന്ധിതമാകും

Published

on

Share our post

തിരുവനന്തപുരം: സർക്കാർ നിർബന്ധിക്കില്ലെങ്കിലും ഭാവിയിൽ ഭൂമി സംബന്ധമായ ഇടപാടുകൾക്ക് ആധാർ അടിസ്ഥാനരേഖയായി മാറുമെന്നതാണ് ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ സംവിധാനം കേരളം നടപ്പാക്കുന്നതോടെ വരാൻ പോകുന്ന മാറ്റം. സമ്മതപത്രം വാങ്ങി മാത്രമേ ഉടമകളുടെ ഭൂമി വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കു എന്ന് റവന്യു വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു. സമ്മതപത്രത്തിന്റെ മാതൃകയും ഒപ്പമുണ്ട്. ആധാ‍ർ സംബന്ധിച്ച സുപ്രീം കോടതി വിധിയിലെ മാർഗനിർദേശം പാലിക്കാൻ കൂടിയാണ് ഇത്തരമൊരു സമ്മതപത്രം. 

തിരിച്ചറിയൽ രേഖയായി (കെ.വൈ.സി) ആധാർ നൽകാൻ താൽപര്യമില്ലാത്ത ഭൂവുടമകൾക്കുള്ള നടപടിക്രമത്തിന്റെ വിജ്ഞാപനം പ്രത്യേകമായി പുറത്തിറക്കും. ആധാർ ബന്ധിപ്പിക്കലിന് വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം, റവന്യു പോർട്ടൽ എന്നി വഴി ഇനി പ്രത്യേക ഡ്രൈവ് ആരംഭിച്ചേക്കും. റവന്യൂ വകുപ്പിന്റെ ഓൺലൈൻ സേവനം സുഗമമാക്കാനും ഭാവിയിൽ ഭൂവുടമക്ക് നൽകുന്ന ഭൂരേഖ കാർഡിനും ആധാർ അധിഷ്ഠിതമായിരിക്കും നടപടികൾ. ആധാർ ലിങ്ക് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ഇപ്പോഴത്തേതുപോലെ തുടരാം. എന്നാൽ ഇത്തരക്കാർ കുറവായിരിക്കും എന്നതിനാൽ നിരീക്ഷിക്കാനും ക്രമക്കേടിനുള്ള ശ്രമമാണോയെന്ന് കണ്ടെത്താനും എളുപ്പമാണ്.‌

∙ പല അവകാശികളെങ്കിൽ എല്ലാവരുടെയും ആധാർ ബന്ധിപ്പിക്കും

ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്താമെന്ന് റവന്യു വകുപ്പ് പറയുന്നു. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണ് പരമാവധി കൈവശം വയ്ക്കാവുന്നത്. ‌‌‌‌അധിക ഭൂമി കണ്ടെത്തിയാൽ മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകാൻ ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിന് സാധിക്കും.

ഒരു ഭൂമിയിൽ ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവരുടെ എല്ലാം ആധാറുകൾ ബന്ധിപ്പിക്കേണ്ടി വരും. കൂട്ടവകാശം, കമ്പനി, ട്രസ്റ്റ്, സൊസൈറ്റികൾ, ഫ്ലാറ്റുകൾ എന്നിവയുടെ അവകാശികൾക്ക് യുണീക് തണ്ടപ്പേർ നൽകാനാകുമെന്നാണ് ഇതു സംബന്ധിച്ച പദ്ധതിരേഖ പറയുന്നത്. വിസ്തീർണ ഫോർമുല ഉപയോഗിച്ച് ശതമാനത്തിൽ കണക്കാക്കി ഭൂമി കണ്ടുപിടിക്കാൻ കഴിയുന്ന തരത്തിലാകും ഇതിന്റെ സംവിധാനം.

എന്നാൽ, ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു റവന്യു വകുപ്പിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സംസ്ഥാനത്തെ 60 ശതമാനത്തോളം ഭൂരേഖകളും കൂടുതൽ അവകാശികൾ ഉള്ളതായാണ് മുൻപ് വകുപ്പുതന്നെ വിലയിരുത്തിയത്. കൂട്ടവകാശമുള്ള ഭൂരേഖകളിൽ ഓരോ വ്യക്തികൾക്കുമുള്ള വിസ്തീർണം രേഖപ്പെടുത്താത്തതിനാൽ യുണിക് തണ്ടപ്പേർ ഉപയോഗിച്ച് ഒരാൾക്ക് എത്ര ഭൂമി ഉണ്ടെന്ന് കണ്ടെത്തുക അസാധ്യമാണെന്നാണു വാദം.

∙ ആധാർ നമ്പർ അല്ല യുണിക് തണ്ടപ്പേർ

യുണീക് തണ്ടപ്പേർ വരുന്നതോടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരാകും. നിലവിൽ ഒന്നു മുതൽ അഞ്ചക്കം വരെയുള്ള തണ്ടപ്പേരുകളാണ് മിക്ക വില്ലേജുകളിലും. ഒരാൾക്ക് പല വില്ലേജുകളിൽ വ്യത്യസ്ത തണ്ടപ്പേരുകളുമാണ്. 12 അക്കങ്ങളുള്ള ആധാർ നമ്പർ അതേപടി യുണിക് തണ്ടപ്പേരിലേക്ക് ചേർക്കുകയല്ല എന്ന് റവന്യു വകുപ്പ് അധികൃതർ വിശദീകരിക്കുന്നു. പകരം, റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) പ്രത്യേക മൊഡ്യൂൾ തയാറാക്കി അതിലേക്ക് ഭൂവുടമയുടെ ആധാർ വിവരങ്ങൾ ലിങ്ക് ചെയ്ത് പുതിയ ഒരു നമ്പർ ഓട്ടമാറ്റിക് ആയി ജനറേറ്റ് ചെയ്യുന്ന സംവിധാനമാണ് തയാറാകുന്നത്. ആധാർ വിവരങ്ങൾ റെലിസിൽ സൂക്ഷിക്കില്ലെന്നും ഭൂവുടമയെ തിരിച്ചറിയാനുള്ള (കെവൈസി) പരിശോധനക്ക് മാത്രമാകും ഇതിന്റെ ഉപയോഗമെന്നും റവന്യു വകുപ്പ് വാദിക്കുന്നു.

∙ 2 കോടി തണ്ടപ്പേരുകൾ

സംസ്ഥാനത്തു നിലവിൽ 2 കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഒട്ടേറെ. ഒരാൾക്ക് തന്നെ പലയിടത്തും ഭൂമിയുള്ളതു കണ്ടെത്തി ഇവയെ ക്രോഡീകരിക്കാനും സേവനങ്ങളും രേഖകളും എളുപ്പമാക്കാനും യുണിക് തണ്ടപ്പേർ സഹായകരമാകും എന്നാണ് റവന്യു വകുപ്പിന്റെ പ്രതീക്ഷ.  എന്നാൽ, ഭൂമി വിവരങ്ങൾ ഡിജിറ്റിലാക്കി പിഴവുകൾ തിരുത്തി കൃത്യമാക്കുന്ന വൺ ടൈം വെരിഫിക്കേഷന്റെയും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഭൂ സർവേയുടെയും പുരോഗതിയെ കൂടി അടിസ്ഥാനമാക്കിയാകും യുണിക് തണ്ടപ്പേർ സംവിധാനത്തിന്റെ വിജയം. വിജ്ഞാപനത്തിൽ നിന്ന് പ്രായോഗിക തലത്തിലേക്ക് യുണിക് തണ്ടപ്പേരിനെ മാറ്റിയെടുക്കുക ശ്രമകരമായ പണിയാണെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളെയും കാർഡിലെ അംഗങ്ങളെയും അവരുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിക്കാൻ നടപടി തുടങ്ങിയിട്ടു 5 വർഷത്തോളമായി. ആകെയുള്ള 91 ലക്ഷം കാർഡ‍ുകളിൽ 90 ശതമാനത്തിലേറെ ഇങ്ങനെ ആധാറുമായി ബന്ധിപ്പിച്ചതാണ്. എന്നാൽ, റേഷൻ കാർഡിന്റെ കാര്യം പോലെ എളുപ്പമല്ല ഭൂരേഖകളെ ഭൂ ഉടമകളുടെ ആധാർ വിവരങ്ങളുമായി ലിങ്ക് ചെയ്യുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!