Connect with us

Breaking News

സർക്കാർ നിർബന്ധിക്കില്ല ; എന്നാലും ഭൂമി ഇടപാട് ആധാർ ബന്ധിതമാകും

Published

on

Share our post

തിരുവനന്തപുരം: സർക്കാർ നിർബന്ധിക്കില്ലെങ്കിലും ഭാവിയിൽ ഭൂമി സംബന്ധമായ ഇടപാടുകൾക്ക് ആധാർ അടിസ്ഥാനരേഖയായി മാറുമെന്നതാണ് ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ സംവിധാനം കേരളം നടപ്പാക്കുന്നതോടെ വരാൻ പോകുന്ന മാറ്റം. സമ്മതപത്രം വാങ്ങി മാത്രമേ ഉടമകളുടെ ഭൂമി വിവരങ്ങളും ആധാറുമായി ബന്ധിപ്പിക്കു എന്ന് റവന്യു വകുപ്പിന്റെ വിജ്ഞാപനത്തിൽ പറയുന്നു. സമ്മതപത്രത്തിന്റെ മാതൃകയും ഒപ്പമുണ്ട്. ആധാ‍ർ സംബന്ധിച്ച സുപ്രീം കോടതി വിധിയിലെ മാർഗനിർദേശം പാലിക്കാൻ കൂടിയാണ് ഇത്തരമൊരു സമ്മതപത്രം. 

തിരിച്ചറിയൽ രേഖയായി (കെ.വൈ.സി) ആധാർ നൽകാൻ താൽപര്യമില്ലാത്ത ഭൂവുടമകൾക്കുള്ള നടപടിക്രമത്തിന്റെ വിജ്ഞാപനം പ്രത്യേകമായി പുറത്തിറക്കും. ആധാർ ബന്ധിപ്പിക്കലിന് വില്ലേജ് ഓഫിസ്, അക്ഷയ കേന്ദ്രം, റവന്യു പോർട്ടൽ എന്നി വഴി ഇനി പ്രത്യേക ഡ്രൈവ് ആരംഭിച്ചേക്കും. റവന്യൂ വകുപ്പിന്റെ ഓൺലൈൻ സേവനം സുഗമമാക്കാനും ഭാവിയിൽ ഭൂവുടമക്ക് നൽകുന്ന ഭൂരേഖ കാർഡിനും ആധാർ അധിഷ്ഠിതമായിരിക്കും നടപടികൾ. ആധാർ ലിങ്ക് ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് ഇപ്പോഴത്തേതുപോലെ തുടരാം. എന്നാൽ ഇത്തരക്കാർ കുറവായിരിക്കും എന്നതിനാൽ നിരീക്ഷിക്കാനും ക്രമക്കേടിനുള്ള ശ്രമമാണോയെന്ന് കണ്ടെത്താനും എളുപ്പമാണ്.‌

∙ പല അവകാശികളെങ്കിൽ എല്ലാവരുടെയും ആധാർ ബന്ധിപ്പിക്കും

ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്താമെന്ന് റവന്യു വകുപ്പ് പറയുന്നു. നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണ് പരമാവധി കൈവശം വയ്ക്കാവുന്നത്. ‌‌‌‌അധിക ഭൂമി കണ്ടെത്തിയാൽ മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകാൻ ഭൂപരിഷ്കരണ നിയമപ്രകാരം സർക്കാരിന് സാധിക്കും.

ഒരു ഭൂമിയിൽ ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവരുടെ എല്ലാം ആധാറുകൾ ബന്ധിപ്പിക്കേണ്ടി വരും. കൂട്ടവകാശം, കമ്പനി, ട്രസ്റ്റ്, സൊസൈറ്റികൾ, ഫ്ലാറ്റുകൾ എന്നിവയുടെ അവകാശികൾക്ക് യുണീക് തണ്ടപ്പേർ നൽകാനാകുമെന്നാണ് ഇതു സംബന്ധിച്ച പദ്ധതിരേഖ പറയുന്നത്. വിസ്തീർണ ഫോർമുല ഉപയോഗിച്ച് ശതമാനത്തിൽ കണക്കാക്കി ഭൂമി കണ്ടുപിടിക്കാൻ കഴിയുന്ന തരത്തിലാകും ഇതിന്റെ സംവിധാനം.

എന്നാൽ, ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചു റവന്യു വകുപ്പിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. സംസ്ഥാനത്തെ 60 ശതമാനത്തോളം ഭൂരേഖകളും കൂടുതൽ അവകാശികൾ ഉള്ളതായാണ് മുൻപ് വകുപ്പുതന്നെ വിലയിരുത്തിയത്. കൂട്ടവകാശമുള്ള ഭൂരേഖകളിൽ ഓരോ വ്യക്തികൾക്കുമുള്ള വിസ്തീർണം രേഖപ്പെടുത്താത്തതിനാൽ യുണിക് തണ്ടപ്പേർ ഉപയോഗിച്ച് ഒരാൾക്ക് എത്ര ഭൂമി ഉണ്ടെന്ന് കണ്ടെത്തുക അസാധ്യമാണെന്നാണു വാദം.

∙ ആധാർ നമ്പർ അല്ല യുണിക് തണ്ടപ്പേർ

യുണീക് തണ്ടപ്പേർ വരുന്നതോടെ ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരാകും. നിലവിൽ ഒന്നു മുതൽ അഞ്ചക്കം വരെയുള്ള തണ്ടപ്പേരുകളാണ് മിക്ക വില്ലേജുകളിലും. ഒരാൾക്ക് പല വില്ലേജുകളിൽ വ്യത്യസ്ത തണ്ടപ്പേരുകളുമാണ്. 12 അക്കങ്ങളുള്ള ആധാർ നമ്പർ അതേപടി യുണിക് തണ്ടപ്പേരിലേക്ക് ചേർക്കുകയല്ല എന്ന് റവന്യു വകുപ്പ് അധികൃതർ വിശദീകരിക്കുന്നു. പകരം, റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ (റെലിസ്) പ്രത്യേക മൊഡ്യൂൾ തയാറാക്കി അതിലേക്ക് ഭൂവുടമയുടെ ആധാർ വിവരങ്ങൾ ലിങ്ക് ചെയ്ത് പുതിയ ഒരു നമ്പർ ഓട്ടമാറ്റിക് ആയി ജനറേറ്റ് ചെയ്യുന്ന സംവിധാനമാണ് തയാറാകുന്നത്. ആധാർ വിവരങ്ങൾ റെലിസിൽ സൂക്ഷിക്കില്ലെന്നും ഭൂവുടമയെ തിരിച്ചറിയാനുള്ള (കെവൈസി) പരിശോധനക്ക് മാത്രമാകും ഇതിന്റെ ഉപയോഗമെന്നും റവന്യു വകുപ്പ് വാദിക്കുന്നു.

∙ 2 കോടി തണ്ടപ്പേരുകൾ

സംസ്ഥാനത്തു നിലവിൽ 2 കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഒട്ടേറെ. ഒരാൾക്ക് തന്നെ പലയിടത്തും ഭൂമിയുള്ളതു കണ്ടെത്തി ഇവയെ ക്രോഡീകരിക്കാനും സേവനങ്ങളും രേഖകളും എളുപ്പമാക്കാനും യുണിക് തണ്ടപ്പേർ സഹായകരമാകും എന്നാണ് റവന്യു വകുപ്പിന്റെ പ്രതീക്ഷ.  എന്നാൽ, ഭൂമി വിവരങ്ങൾ ഡിജിറ്റിലാക്കി പിഴവുകൾ തിരുത്തി കൃത്യമാക്കുന്ന വൺ ടൈം വെരിഫിക്കേഷന്റെയും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഭൂ സർവേയുടെയും പുരോഗതിയെ കൂടി അടിസ്ഥാനമാക്കിയാകും യുണിക് തണ്ടപ്പേർ സംവിധാനത്തിന്റെ വിജയം. വിജ്ഞാപനത്തിൽ നിന്ന് പ്രായോഗിക തലത്തിലേക്ക് യുണിക് തണ്ടപ്പേരിനെ മാറ്റിയെടുക്കുക ശ്രമകരമായ പണിയാണെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.

സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളെയും കാർഡിലെ അംഗങ്ങളെയും അവരുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിക്കാൻ നടപടി തുടങ്ങിയിട്ടു 5 വർഷത്തോളമായി. ആകെയുള്ള 91 ലക്ഷം കാർഡ‍ുകളിൽ 90 ശതമാനത്തിലേറെ ഇങ്ങനെ ആധാറുമായി ബന്ധിപ്പിച്ചതാണ്. എന്നാൽ, റേഷൻ കാർഡിന്റെ കാര്യം പോലെ എളുപ്പമല്ല ഭൂരേഖകളെ ഭൂ ഉടമകളുടെ ആധാർ വിവരങ്ങളുമായി ലിങ്ക് ചെയ്യുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!