Connect with us

Breaking News

ഡെസ്റ്റിനേഷൻ കണ്ണൂർ ഉത്സവം മാർച്ച് 15 മുതൽ മേയ് 15 വരെ

Published

on

Share our post

കണ്ണൂർ: പ്രകൃതിഭംഗികൊണ്ടും അചാരാനുഷ്ഠാനങ്ങൾകൊണ്ടും രുചിയൂറും ഭക്ഷണംകൊണ്ടും ചരിത്രപരമായ നിർമിതികൾകൊണ്ടുമെല്ലാം ലോകത്തെ മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളോടും കിടപിടിക്കുന്നന്ന ഇടമാണ് വടക്കേ മലബാർ. എങ്കിലും കേരളത്തിൽ എത്തുന്ന സഞ്ചാരികളിൽ ചെറിയൊരു പങ്ക് മാത്രമേ കണ്ണൂർ, കാസർകോട് ജില്ലകളിൽ എത്തുന്നുള്ളൂ. ഈ കുറവു പരിഹരിക്കാനായി വിനോദസഞ്ചാര ഉത്സവത്തിന് ഒരുങ്ങുകയാണ് നാട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാന യാത്രക്കാരുടെ കൂട്ടായ്മയായ ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി അംഗങ്ങൾ മുന്നോട്ടുവച്ച ആശയം കണ്ണൂർ ഡവലപ്മെന്റ് ഫോറവും വിനോദസഞ്ചാര വകുപ്പും കിയാലും ഏറ്റെടുത്തതോടെയാണ് രണ്ടു മാസം നീളുന്ന ഉത്സവത്തിന് അരങ്ങൊരുങ്ങിയത്.

ഡെസ്റ്റിനേഷൻ‌ കണ്ണൂർ വിനോദസഞ്ചാര ഉത്സവത്തിന് ജില്ലയിലെ 10 ടൂർ ഓപ്പറേറ്റർമാരെ ഒഫിഷ്യൽ പാർട്ണർമാരായി നിശ്ചയിച്ചതായി ടൂറിസം ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പറഞ്ഞു. തെയ്യക്കാവുകൾ, തീരങ്ങൾ, മലയോരം, കണ്ണൂരിന്റെ ഭക്ഷണം, പുഴയാത്ര, വിവിധ ആചാര അനുഷ്ഠാനങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ സന്ദർശിക്കാൻ അവസരമൊരുക്കുന്ന തരത്തിൽ 10 പാക്കേജുകൾ തയാറാക്കാൻ ഇവരോടു നിർദേശിച്ചതായും ഡപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ഈ ദിവസങ്ങളിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന കാര്യം ഉറപ്പുനൽകുന്നതായി കണ്ണൂഅക്കമഡേഷൻ പ്രൊവൈഡേഴ്സ് അസോസിയേഷൻ (കാപ്പ) ഭാരവാഹികൾ അറിയിച്ചു. മാർച്ച് 15 മുതൽ മേയ് 15 വരെയുള്ള 60 ദിവസങ്ങളാണ് ടൂറിസം ഉത്സവമായി ആഘോഷമാക്കാൻ നിശ്ചയിച്ചിട്ടുള്ളത്. 

കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങൾ നൽകി പരമാവധി വിനോദസഞ്ചാരികളെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ലക്ഷ്യം. ആലോചന യോഗത്തിൽ കണ്ണൂർ ഡവലപ്മെന്റ് ഫോറം കോ–ചെയർമാൻ സി.ജയചന്ദ്രൻ, ജനറൽ കൺവീനർ പ്രശാന്ത്​ പുത്തലത്ത്​, ട്രഷറർ വിനോദ് നാരായണൻ, ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കോഓർഡിനേറ്റർ റഷീദ് കുഞ്ഞിപ്പാറാൽ തുടങ്ങിയവരും ടൂർ ഓപ്പറേറ്റർമാരും ഹോട്ടൽ, റിസോർട്ട് പ്രതിനിധികളും പ​ങ്കെടുത്തു.

ക്രൂസുകളും തയാർ

മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി വിവിധ ടൂറിസം സൊസൈറ്റികളുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ക്രൂസുകളും ഡെസ്റ്റിനേഷൻ കണ്ണൂർ ആഘോഷത്തിൽ പങ്കാളികളാകും. പറശ്ശിനിക്കടവ് റോയൽ ടൂറിസം സൊസൈറ്റി, ഏഴോം ബാങ്കും കണ്ണൂരിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ വേയ്ക്കും ചേർന്ന് നീറ്റിലിറക്കിയ ഏഴിലം ഹൗസ്ബോട്ട് എന്നിവയുടെ പ്രതിനിധികൾ ഡെസ്റ്റിനേഷൻ കണ്ണൂർ പാക്കേജുകളുടെ ഭാഗമാകുമെന്ന് ഉറപ്പു നൽകി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!