Breaking News
പെൻഷൻകാരുടെ ആശ്രിതർക്കും ആരോഗ്യപരിരക്ഷ

തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സർവീസ് പെൻഷൻ ഗുണഭോക്താക്കളുടെ കുടുംബത്തിനും സർക്കാർ ആരോഗ്യപരിപക്ഷ. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും പെൻഷൻകാരെയും ഇവരുടെ ആശ്രിതരെയും ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് (മെഡിസെപ്) പദ്ധതി ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴി ജനുവരി ഒന്നുമുതൽ നടപ്പാക്കാനാണ് ആലോചന.
കുടുംബ പെൻഷൻകാർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർടൈം അധ്യാപകർ, എയ്‌ഡഡ് മേഖലയിലേതുൾപ്പെടെ അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവരും ആശ്രിതരും പദ്ധതി അംഗങ്ങളാകും. അംഗത്തിന്റെ ഭാര്യ/ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ ഉൾപ്പെടെയാണ് ആശ്രിതർ. നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്‌റ്റാഫ്, പേഴ്‌സണൽ സ്‌റ്റാഫ് പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരും പദ്ധതിയുടെ ഭാഗമാണ്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും ഇഷ്ടപ്രകാരം അംഗത്വമുറപ്പാക്കാം.
മികച്ച സേവനം
ആറായിരം രൂപ വാർഷിക പ്രീമിയത്തിൽ കുടുംബത്തിനാകെ മൂന്നുവർഷത്തേക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഓരോ വർഷത്തേക്കും നിശ്ചയിച്ചതിൽ ഒന്നരലക്ഷം രൂപവരെ ചെലവായില്ലെങ്കിൽ നഷ്‌ടപ്പെടും. ബാക്കി ഒന്നരലക്ഷം രൂപ പദ്ധതി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിവർഷ തുകയ്‌ക്കൊപ്പം ഉപയോഗിക്കാം.
പട്ടികപ്പെടുത്തിയ ചികിത്സയ്‌ക്കും അനുബന്ധ പരിചരണത്തിനും ചെലവാകുന്ന തുക, മരുന്ന് വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനച്ചെലവ്, രോഗാനുബന്ധ ഭക്ഷണച്ചെലവ് എന്നിവ മെഡിസെപ് വഹിക്കും. എംപാനൽ ചെയ്‌ത ആശുപത്രികൾ രോഗികൾക്ക് തെരഞ്ഞെടുക്കാം. അടിയന്തര സാഹചര്യങ്ങളിൽ മറ്റ് ആശുപത്രികളെയും ആശ്രയിക്കാം. മാസം അഞ്ഞൂറ് രൂപ നിരക്കിൽ പ്രീമിയം സമാഹരിക്കും.
പെൻഷൻകാരുടെ കുടുംബത്തിന് ആദ്യമായി
പെൻഷൻകാരുടെ കുടുബാംഗങ്ങളെ മുമ്പെങ്ങും ആരോഗ്യപരിരക്ഷയിൽ പരിഗണിച്ചിരുന്നില്ല. പെൻഷൻകാർക്ക് 300 രൂപ പ്രതിമാസം ചികിത്സാ അലവൻസുണ്ട്. ഇത് കഴിഞ്ഞ ബജറ്റിൽ 500 രൂപയാക്കി. ഈ തുക പ്രീമിയത്തിനായി നീക്കിവയ്‌ക്കുമ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം മികച്ച ചികിത്സ ഉറപ്പാകും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login