Connect with us

Breaking News

പത്ത്‌ വീടുകൾ കേന്ദ്രീകരിച്ച് ഹൗസ് കമ്മിറ്റി രൂപീകരിക്കാൻ സി.പി.എം. തീരുമാനം

Published

on

Share our post

എരിപുരം: താഴെത്തട്ടിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പത്ത് വീടുകൾക്ക് ചുരുങ്ങിയത് രണ്ടുപേരെങ്കിലും അടങ്ങുന്ന ഹൗസ് കമ്മിറ്റി രൂപീകരിക്കാനും ഈ കമ്മിറ്റി വീടുകളുമായി നിരന്തരം സമ്പർക്കം പുലർത്താനും തീരുമാനിച്ചതായി സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. ജില്ലാ സമ്മേളന ചർച്ചയിലെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പത്ത്‌ വീടുകൾക്ക് ഒരു പാർട്ടി അംഗം എന്ന നിലയ്ക്ക് പ്രവർത്തനം നടത്തുന്നുണ്ട്. ആ സ്ഥാനത്ത് ഒരു അംഗത്തിന്‌ പുറമേ ഒരാളെങ്കിലും കൂടിയുള്ള കമ്മിറ്റി രൂപവത്കരിച്ച് കുടുംബങ്ങളുമായി നിരന്തരം സമ്പർക്കം നടത്താനാണ്‌ തീരുമാനം. നിലവിൽ 10 ഏരിയാ കമ്മിറ്റിക്ക് കീഴിൽവരുന്ന ബ്രാഞ്ചുകളിൽ പത്തിൽ താഴെ വീടുകൾക്ക് ഒരു അംഗമുണ്ട്. പക്ഷേ, ശേഷിക്കുന്ന എട്ട് ഏരിയാ കമ്മിറ്റികളിൽ 11 മുതൽ 16 വരെ വീടുകൾക്ക് ഒരു അംഗമേ ഉള്ളൂ. 

വനിതകളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ വേണ്ട പ്രവർത്തനം നടത്തണമെന്നും വീട്ടമ്മമാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. നിലവിൽ 16,664 അംഗങ്ങൾ വനിതകളാണ്. ഇത് ജില്ലയിലെ മൊത്തം അംഗത്വത്തിന്റെ 20 ശതമാനത്തിലേറെ വരും. 167 വനിതകൾ ബ്രാഞ്ച് സെക്രട്ടറിമാരായുണ്ട്. രണ്ട് ലോക്കൽ സെക്രട്ടറിമാരും. ലോക്കൽ, ഏരിയാ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകളുടെ എണ്ണം കൂടിയിട്ടുണ്ട്. പക്ഷേ, 122 ബ്രാഞ്ചുകളിൽ വനിതകളില്ല. ഇവിടത്തെ അനുഭാവി ഗ്രൂപ്പിൽ വനിതകളുണ്ടെങ്കിൽ അവരെ 2022-ലെ സ്‌ക്രൂട്ടിനിയാകുമ്പോഴേക്ക് ഇവരെ അംഗത്വത്തിലേക്ക് കൊണ്ടുവരും.

പാർട്ടിയുടെയും വർഗബഹുജന സംഘടനകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. ലോക്കൽ കമ്മിറ്റി യോഗത്തിൽ ആറുമാസത്തിലൊരിക്കലെങ്കിലും ജില്ലാ കമ്മിറ്റി അംഗം പങ്കെടുക്കണം. ബ്രാഞ്ച് മാസം മൂന്നുതവണയെങ്കിലും ചേരണം. ആദിവാസി മേഖലകളിൽ കോളനികൾ കേന്ദ്രീകരിച്ച് അനുഭാവി ഗ്രൂപ്പുകൾ തുടങ്ങും. പാട്യം സ്മാരക ഗവേഷണസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പാർട്ടി ചരിത്രത്തിന്റെ മൂന്നാം വോള്യം 2022-ലെ കൃഷ്ണപിള്ള ദിനമായ ഓഗസ്റ്റ്‌ 19-ന് പ്രസിദ്ധീകരിക്കും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!