Breaking News
മട്ടന്നൂർ അപകടം: ലോറി കാബിൻ ചെങ്കല്ലുവീണു മൂടി

മട്ടന്നൂർ: മട്ടന്നൂർ -ഇരിട്ടി റോഡിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേർ മരിച്ച അപകടത്തിൽ ഇരുവരെയും പുറത്തെടുക്കാനായത് അരമണിക്കൂറിനു ശേഷം. ചെങ്കല്ലുകൾ വീണു കാബിൻ മൂടിയതോടെയാണ് ഇരുവരും കുടുങ്ങിയത്.ഇന്നു പുലർച്ചെ 4.45ഓടെയായിരുന്നു അപകടം. ലോറി ഡ്രൈവർ ഇരിട്ടി വിളമന കുന്നോംച്ചാൽ പുന്നത്താനത്ത് വീട്ടിൽ അജിയെന്നു വിളിക്കുന്ന പി.വി. അരുൺ വിജയൻ ( 38 ), ലോഡിംഗ് തൊഴിലാളി വിളമന അമ്പലത്തട്ടിലെ ഞാലിയ മാർക്കിൾ എൻ.എം. രവീന്ദ്രൻ (53) എന്നിവരാണ് മരിച്ചത്.
ഇരിട്ടി കുന്നോത്തുനിന്നു ചെങ്കല്ലുമായി വടകരയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. മട്ടന്നൂർ പെട്രോൾ പമ്പ് കഴിഞ്ഞ ഉടൻ നിയന്ത്രണം വിട്ട ലോറി ഹാപ്പി വെഡിംഗിന്റെ മുൻ വശത്തെ ഭിത്തിയിലിടിച്ചു കാർ പാർക്കിംഗ് ഏരിയയിലേക്കു പോകുന്ന റോഡിലേക്കു മറിയുകയായിരുന്നു. ലോറിയുടെ മുൻഭാഗം റോഡിൽ കുത്തി വീണു സമീപത്തെ കെട്ടിടത്തിന്റെ ചുമരിൽ തട്ടി നിൽക്കുകയായിരുന്നു.
ഡ്രൈവരുടെ കാമ്പിനിലേക്കു ലോറിയിലെ ചെങ്കല്ല് വന്നു വീണു കിടന്നതിനാൽ ഇരുവരും കുടുങ്ങി കിടക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്നു മട്ടന്നൂരിൽനിന്നു അഗ്നിശമന വിഭാഗമെത്തി അര മണിക്കുറോളം പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.കാബിനുള്ളിൽ ഇരുവരും കുടുങ്ങിയതിനാൽ ക്രെയിൻ ഉപയോഗിച്ചു ക്യാബിൻ ഭാഗം മുറിച്ചു മാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ മട്ടന്നൂർ എച്ച്എൻസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
ഡ്രൈവർ ഉറങ്ങി പോയതാണോ അല്ലെങ്കിൽ എതിരെ വന്ന വാഹനത്തിനു സൈഡ് നൽകുമ്പോഴാണോ അപകടം നടന്നതെന്നു വ്യക്തമല്ല. ഹാപ്പി വെഡിംഗിനു മുന്നിലെ ട്രാൻസ്ഫോമറിനും വൈദ്യുത തൂണിനും ഇടയിലൂടെ പോയാണ് റോഡിലേക്കു ലോറി വീണത്.സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ റോയ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി.വി. പ്രവീൺ കുമാർ , വിജേഷ് വേലാണ്ടി, അഖിൽ , നവനീത്, പ്രശാന്ത്, ശ്രീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിജയൻ – സുലോചന ദമ്പതികളുടെ മകനാണ് മരിച്ച അരുൺ. ഭാര്യ: ശാരി . മകൾ: സ്വാതിക . ഗോപാലൻ – ലക്ഷ്മി ദമ്പതികളുടെ മകനാണ് രവീന്ദ്രൻ. ഭാര്യ: ഗീത. മക്കൾ: സൂരജ് , സുരഭി .
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login