Connect with us

Breaking News

രണ്ടു കോടിയുടെ സമ്മാനങ്ങളുമായി പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍

Published

on

Share our post

കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലുമായി ദേശാഭിമാനി അക്ഷരമുറ്റം വീണ്ടുമെത്തുന്നു. സംസ്ഥാനത്തെ 15,000ത്തോളം സ്‌കൂളുകളിലെ 40  ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അറിവിന്റെ ദീപശിഖയേന്തുന്ന ഈ വിജ്ഞാന മഹോത്സവത്തില്‍ മാറ്റുരയ്ക്കും. 

കേരളത്തിലെ വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കിയ മത്സരത്തിന്റെ പത്താം സീസണിലും നടന്‍ മോഹന്‍ലാലാണ് ഗുഡ് വില്‍ അംബാസഡറായി എത്തുന്നത്. കോവിഡ് മഹാമാരി വിദ്യാര്‍ഥികളിലുണ്ടാക്കിയ മടുപ്പ് അകറ്റുകയും അവരില്‍ പുതിയ ഊര്‍ജവും ഉന്മേഷവും നിറച്ച് വിദ്യാലയങ്ങളുടെ പ്രസരിപ്പ് വീണ്ടെടുക്കുകയുമാണ് ഈ അറിവിന്റെ ഉത്സവത്തിലൂടെ ദേശാഭിമാനി അക്ഷരമുറ്റം ലക്ഷ്യം വെയ്ക്കുന്നത്‌.

നാല് ഘട്ടങ്ങളായി നടക്കുന്ന ക്വിസ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഘട്ടമായ സ്‌കൂള്‍ തല മത്സരങ്ങള്‍ 2022 ജനുവരി 12 ന് നടക്കും. കെ.ജി.  മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠന സംവിധാനം ലഭ്യമാക്കുന്ന പ്രാണ ഇന്‍സൈറ്റ് ലേണിങ് ആപ്പ് ടൈറ്റില്‍ സ്‌പോണ്‍സറാകുന്ന പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലില്‍ രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്.  വിദ്യാര്‍ഥികളുടെ  പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിലൊന്നായി യൂണിവേഴ്‌സണ്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യു.ആര്‍.എഫ്) അംഗീകാരം നേടിയ മത്സരമാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍.

എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ആഴം അളക്കുന്ന ഈ പോരാട്ടത്തില്‍ പങ്കാളികളാകാം. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ 15ന് ആരംഭിയ്ക്കും. ജനുവരി പതിനൊന്നാണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി.

 സ്‌കൂള്‍ തല മത്സരത്തിലെ വിജയികള്‍ ജനുവരി 19 ന് നടക്കുന്ന സബ് ജില്ലാ മത്സരത്തില്‍ ഏറ്റുമുട്ടും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സ്‌കൂള്‍, സബ് ജില്ലാ തല മത്സരങ്ങള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ജനുവരി 29 ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി 19 നാണ് പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ അന്തിമ വിജയികളെ നിര്‍ണയിക്കുന്ന സംസ്ഥാന തല മത്സരമായ മെഗാ ഫൈനല്‍. 

വിദ്യാര്‍ഥികളുടെ അറിവ് പരിശോധിക്കുകയും അവരെ പുതിയ അറിവുകളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന മത്സരം എന്ന നിലയ്ക്കാണ് ഗ്രാഫിക്കുകളുടെയും 2ഡി, 3ഡി സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ കുട്ടികളെ സ്‌കൂള്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന  പ്രാണ ഇന്‍സൈറ്റ് ലേണിങ് ആപ്പ് ക്വിസ് ഫെസ്റ്റിവലുമായി സഹകരിക്കുന്നതെന്നും സാങ്കേതിക വിദ്യ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഈ മത്സരാഘോഷത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രാണ ഇന്‍സൈറ്റ് ലേണിങ് അപ്പിന്റെ സി.ഇ.ഒ മിഥുന്‍ പി. പുല്ലുമേട്ടില്‍ പറഞ്ഞു.

മത്സര വിജയികള്‍ക്ക് ദേശാഭിമാനി അക്ഷരമുറ്റം നല്‍കുന്ന ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡിന് പുറമെ മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് പ്രാണ ലേണിങ് ആപ്പ് സമ്മാനമായി നല്‍കുമെന്നും മിഥുന്‍ പറഞ്ഞു.
പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഭാഗമായി അക്ഷരമുറ്റം ജനുവരി ഒന്ന് മുതല്‍ 10 ദിവസത്തെ ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലെ വിജയികള്‍ക്കും പ്രാണ ലേണിങ് അപ്പ് സമ്മാനമായി ലഭിയ്ക്കും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!