Breaking News
രണ്ടു കോടിയുടെ സമ്മാനങ്ങളുമായി പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍

കൊച്ചി : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലുമായി ദേശാഭിമാനി അക്ഷരമുറ്റം വീണ്ടുമെത്തുന്നു. സംസ്ഥാനത്തെ 15,000ത്തോളം സ്‌കൂളുകളിലെ 40 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അറിവിന്റെ ദീപശിഖയേന്തുന്ന ഈ വിജ്ഞാന മഹോത്സവത്തില്‍ മാറ്റുരയ്ക്കും.
കേരളത്തിലെ വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കിയ മത്സരത്തിന്റെ പത്താം സീസണിലും നടന്‍ മോഹന്‍ലാലാണ് ഗുഡ് വില്‍ അംബാസഡറായി എത്തുന്നത്. കോവിഡ് മഹാമാരി വിദ്യാര്‍ഥികളിലുണ്ടാക്കിയ മടുപ്പ് അകറ്റുകയും അവരില്‍ പുതിയ ഊര്‍ജവും ഉന്മേഷവും നിറച്ച് വിദ്യാലയങ്ങളുടെ പ്രസരിപ്പ് വീണ്ടെടുക്കുകയുമാണ് ഈ അറിവിന്റെ ഉത്സവത്തിലൂടെ ദേശാഭിമാനി അക്ഷരമുറ്റം ലക്ഷ്യം വെയ്ക്കുന്നത്.
നാല് ഘട്ടങ്ങളായി നടക്കുന്ന ക്വിസ് ഫെസ്റ്റിവലിന്റെ പ്രാഥമിക ഘട്ടമായ സ്‌കൂള്‍ തല മത്സരങ്ങള്‍ 2022 ജനുവരി 12 ന് നടക്കും. കെ.ജി. മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ പഠന സംവിധാനം ലഭ്യമാക്കുന്ന പ്രാണ ഇന്‍സൈറ്റ് ലേണിങ് ആപ്പ് ടൈറ്റില്‍ സ്‌പോണ്‍സറാകുന്ന പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലില്‍ രണ്ടു കോടി രൂപയുടെ സമ്മാനങ്ങളാണ് വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിലൊന്നായി യൂണിവേഴ്‌സണ്‍ റെക്കോര്‍ഡ് ഫോറത്തിന്റെ (യു.ആര്‍.എഫ്) അംഗീകാരം നേടിയ മത്സരമാണ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍.
എല്‍.പി മുതല്‍ ഹൈസ്‌കൂള്‍ തലംവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ആഴം അളക്കുന്ന ഈ പോരാട്ടത്തില്‍ പങ്കാളികളാകാം. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സ്‌കൂളുകളുടെ രജിസ്‌ട്രേഷന്‍ 15ന് ആരംഭിയ്ക്കും. ജനുവരി പതിനൊന്നാണ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയതി.
സ്‌കൂള്‍ തല മത്സരത്തിലെ വിജയികള്‍ ജനുവരി 19 ന് നടക്കുന്ന സബ് ജില്ലാ മത്സരത്തില്‍ ഏറ്റുമുട്ടും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി സ്‌കൂള്‍, സബ് ജില്ലാ തല മത്സരങ്ങള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിക്കുന്നത്. ജനുവരി 29 ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജില്ലാതല മത്സരം നടക്കും. ഫെബ്രുവരി 19 നാണ് പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ അന്തിമ വിജയികളെ നിര്‍ണയിക്കുന്ന സംസ്ഥാന തല മത്സരമായ മെഗാ ഫൈനല്‍.
വിദ്യാര്‍ഥികളുടെ അറിവ് പരിശോധിക്കുകയും അവരെ പുതിയ അറിവുകളിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന മത്സരം എന്ന നിലയ്ക്കാണ് ഗ്രാഫിക്കുകളുടെയും 2ഡി, 3ഡി സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ കുട്ടികളെ സ്‌കൂള്‍ പാഠങ്ങള്‍ പഠിപ്പിക്കുന്ന പ്രാണ ഇന്‍സൈറ്റ് ലേണിങ് ആപ്പ് ക്വിസ് ഫെസ്റ്റിവലുമായി സഹകരിക്കുന്നതെന്നും സാങ്കേതിക വിദ്യ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഈ മത്സരാഘോഷത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും പ്രാണ ഇന്‍സൈറ്റ് ലേണിങ് അപ്പിന്റെ സി.ഇ.ഒ മിഥുന്‍ പി. പുല്ലുമേട്ടില്‍ പറഞ്ഞു.
മത്സര വിജയികള്‍ക്ക് ദേശാഭിമാനി അക്ഷരമുറ്റം നല്‍കുന്ന ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡിന് പുറമെ മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് പ്രാണ ലേണിങ് ആപ്പ് സമ്മാനമായി നല്‍കുമെന്നും മിഥുന്‍ പറഞ്ഞു.
പ്രാണ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന്റെ ഭാഗമായി അക്ഷരമുറ്റം ജനുവരി ഒന്ന് മുതല്‍ 10 ദിവസത്തെ ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലെ വിജയികള്‍ക്കും പ്രാണ ലേണിങ് അപ്പ് സമ്മാനമായി ലഭിയ്ക്കും.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login