Connect with us

Breaking News

അമിതവണ്ണമുള്ള കോവിഡ് രോഗികളിൽ രോഗം ഗുരുതരമാവാന്‍ സാധ്യതയെന്ന് പഠനം

Published

on

Share our post

അമിതവണ്ണമുള്ള കോവിഡ് രോഗികളിൽ മരണസാധ്യതയോ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയോ മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനത്തോളം കൂടുതലാണെന്ന് പുതിയ പഠനം. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാല കോവിഡ് ബാധിച്ച 1500 ല്‍ കൂടുതല്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു ഫലം കണ്ടെത്തിയത്. പ്ലസ് വൺ (PLOS ONE) എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 

അമിതവണ്ണമില്ലാത്ത കോവിഡ് രോഗികളേക്കാള്‍ രണ്ടിരട്ടിയാണ് ഐ.സി.യു. പ്രവേശനം നേടുന്ന അമിതവണ്ണമുള്ളവരുടെ എണ്ണം. അമിതവണ്ണം നിര്‍ണയിക്കുന്നതിനുള്ള പ്രധാന ഉപാധികളിലൊന്നാണ് ബി.എം.ഐ. അഥവ ബോഡി മാസ് ഇന്‍ഡക്‌സ്. കിലോഗ്രാമിനെ ഒരു വ്യക്തിയുടെ ഉയരത്തിന്റെ വര്‍ഗം കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്നതാണ് ആ വ്യക്തിയുടെ ബി.എം.ഐ. ലോകാരോഗ്യസംഘടന പറയുന്നത് ബി.എം.ഐ. 25 ഓ അതില്‍ കൂടുതലോ ആണെങ്കില്‍ അമിതഭാരവും 30 ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുമാണെന്നാണ്.

പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത് ഐ.സി.യു. പ്രവേശനവും മരണവും കൂടുതല്‍ ഉയര്‍ന്ന ബി.എം.ഐ. ഉള്ളവരിലാണ് എന്നാണെന്ന് സ്വീഡിഷ് സര്‍വകലാശാല വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ അമിതവണ്ണമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും സര്‍വകലാശാല വ്യക്തമാക്കി. ലാന്‍സെറ്റ് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് അമിത ഭാരം കുറയ്ക്കുന്നത് വ്യക്തികളില്‍ കോവിഡ് മൂലമുണ്ടാകുന്ന അപകടസാധ്യതകള്‍ കുറയ്ക്കുമെന്നാണ്. ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള സാധ്യതയും കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

ശരീരത്തിന്റെ പ്രതിരോധശേഷി ഉള്‍പ്പടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളെയെല്ലാം അമിതവണ്ണം ബാധിക്കാം. ഇത് ആ വ്യക്തിയെ പെട്ടെന്ന് അണുബാധയേല്‍ക്കാന്‍ ഇടയാക്കുമെന്ന് ഹൈദരാബാദ് യശോദ ആശുപത്രിയിലെ ശ്വാസകോശാരോഗ്യ വിദഗ്ധന്‍ ഡോ. ചേതന്‍ റാവു അഭിപ്രായപ്പെടുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, ചടഞ്ഞുകൂടിയിരിക്കാതെ ഊര്‍ജസ്വലമായ ഒരു ജീവിതം നയിക്കുക, നന്നായി ഉറങ്ങുക, മാനസിക സമ്മര്‍ദത്തെ നിയന്ത്രിക്കുക, മദ്യപാനവും പുകവലിയും പോലുള്ളവ ഒഴിവാക്കുക എന്നിവ വഴി അമിതവണ്ണം ഒഴിവാക്കി ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. ഇത് ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും അമിത രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തത്തിലെ അമിത ഷുഗര്‍ നില എന്നിവ നിയന്ത്രിക്കാന്‍ സാധിക്കും. ആരോഗ്യകരമായ ബി.എം.ഐ. നിലനിര്‍ത്തുന്നത് കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുകയും ചെയ്യും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!