Connect with us

Breaking News

ലിവിങ് ടുഗെദറിന്റെ മറവിൽ പെണ്‍വാണിഭവും ലഹരിമരുന്ന് വില്‍പ്പനയും; നിസ്സഹായരായി പോലീസ്

Published

on

Share our post

കോഴിക്കോട്: ഈ മാസം മൂന്നാം തീയതിയാണ് മിഠായിത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് അന്യസംസ്ഥാനക്കാരിയായ യുവതി പീഡനം സഹിക്കാനാവാതെ ഇറങ്ങിയോടിയത്. വീട്ടുജോലിക്കെന്ന് പറഞ്ഞ് കേരളത്തിലെത്തിച്ച യുവതിയെ ലോഡ്ജ് നടത്തിപ്പുകാരനടക്കം പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കൈമാറുകയും ചെയ്തുവെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. ഇങ്ങനെ ഒരുമാസത്തോളമാണ് യുവതിയെ നിരവധിയാളുകള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. നാട്ടിലെ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ കേരളത്തിലെത്തിക്കുകയായിരുന്നു. ലോഡ്ജില്‍ മുറിയെടുക്കുന്നതിനായി ലിവിങ് ടുഗെദര്‍ ആണെന്ന് പറയണമെന്നും യുവതിക്ക് നിര്‍ദേശം നല്‍കി.

സമാനമായ രീതിയില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ലിവിങ് ടുഗെദര്‍ ബന്ധത്തിന്റെ മറവില്‍ പെണ്‍വാണിഭവും ലഹരിക്കടത്തും നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാതെ ജീവിക്കാമെന്ന കോടതി വിധിയുള്ളതിനാല്‍ പീഡനം നടക്കുകയോ അല്ലെങ്കില്‍ സ്ത്രീകളുടെ പരാതിയോ ഇല്ലെങ്കില്‍ നടപടിയെടുക്കാന്‍ പോലീസിനോ ബന്ധപ്പെട്ടവര്‍ക്കോ കഴിയുന്നുമില്ല.

കോവിഡ് കാലത്തിന് ശേഷമാണ് സത്രീകളെ വലിയ തോതില്‍ കഞ്ചാവ് കടത്തിനും മയക്കുമരുന്ന് കടത്തിനുമായി ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ കണ്ടുതുടങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാരെന്ന വ്യാജേന മുറിയെടുക്കുകയും അത് വഴി കഞ്ചാവ് വില്‍പ്പനയും ലഹരിമരുന്ന് കടത്തും സജീവമാകുകയാണ്. പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ പിന്നെ ഹോട്ടലുകളില്‍ റെയ്ഡിനും മറ്റും പോലീസ് എത്തില്ലെന്നതാണ് സ്ത്രീകളെ കൂടുതല്‍ ഇറക്കാന്‍ കാരണം. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് മാത്രം 3484 കിലോഗ്രാം കഞ്ചാവാണ് കേരളത്തില്‍ നിന്ന് എക്സൈസ് പിടികൂടിയത്. മറ്റുള്ള ലഹരിമരുന്നുകള്‍ക്ക് പുറമെയാണിത്. ഇതില്‍ ഭൂരിഭാഗം കേസുകളിലും സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീകളുമായി യാത്ര ചെയ്യുമ്പോള്‍ അത്ര പെട്ടെന്ന് പോലീസ് പിടികൂടാനുള്ള സാധ്യതയില്ലാത്തതും ഇവരെ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നുവെന്ന് പോലീസും പറയുന്നു.

ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് നഗരം കേന്ദ്രീകരിച്ച് വന്‍തോതില്‍ പെണ്‍വാണിഭവും ലഹരിക്കടത്തും നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോഴിക്കോടുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ സ്ഥിരതാമസക്കാരായ അന്യസംസ്ഥാന യുവതികളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.

മിഠായിത്തെരുവിലെ ലോഡ്ജില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളുടെ മൊഴിപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ പോലീസ് നടത്തിയ റെയ്ഡിലും വന്‍ തോതില്‍ ലഹരിമരുന്നുകളാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയടക്കം രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ഇവരില്‍ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ, 25 ഗ്രാം കഞ്ചാവ്, സിറിഞ്ചുകള്‍ എന്നിവയെല്ലാം പിടിച്ചെടുത്തിട്ടുണ്ട്. ലോഡ്ജുകളും വീടുകളും കേന്ദ്രീകരിച്ചും അതിനൊപ്പം ലോഡ്ജില്‍ താമസിച്ച് സൗകര്യമായ സ്ഥലത്ത് സ്ത്രീകളെ കൊണ്ടുപോയും പെണ്‍വാണിഭ സംഘങ്ങളും സജീവമാകുന്നുണ്ട്. മറുനാടന്‍ തൊഴിലാളികളുടെ എണ്ണം കേരളത്തില്‍ വലിയ തോതില്‍ വര്‍ധിച്ചത് പെണ്‍കുട്ടികളെ ഇവിടെയെത്തിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ക്ക് എളുപ്പമാകുന്നുമുണ്ട്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലാക്കിയാണ് പലരേയും കടത്തിനെത്തിക്കുന്നത്. പ്രതിഫലം കൂടുതല്‍ കിട്ടാന്‍ പെണ്‍വാണിഭ സംഘത്തിനൊപ്പവും കൂടും.

ഒരുമാസം മുന്നെയാണ് കോഴിക്കോട് കുന്ദമംഗലത്ത് വെച്ച് 40 കിലോ കഞ്ചാവുമായി ഒരു സ്ത്രീയും പുരുഷനും പോലീസിന്റെ പിടിയിലാവുന്നത്. ലിവിങ് ടുഗെദര്‍ എന്ന് പറഞ്ഞ് ചേവരമ്പലത്ത് വീട് വാടകയ്‌ക്കെടുക്കുകയും കഞ്ചാവ് വില്‍പ്പനയും വേശ്യാവൃത്തിയും നടത്തുകയായിരുന്നു. പലപ്പോഴും ഒരു പാക്കേജ് എന്ന രീതിയിലാണ് ലഹരിമരുന്ന് വില്‍പ്പനയും പെണ്‍വാണിഭവും നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്. ലഹരിമരുന്ന് ഇടപാടുകാര്‍ തന്നെയായിരിക്കും പെണ്‍കുട്ടികള്‍ക്കായുള്ള ആവശ്യക്കാരും. വലിയ തിരക്കില്ലാത്ത ഇടങ്ങള്‍ നോക്കി മുറികള്‍ ബുക്ക് ചെയ്യുകയും അവിടം കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടത്തുകയുമാണ് പ്രധാനം. ഓണ്‍ലൈന്‍ ആപ്പ് വഴിയും മറ്റും മുറികള്‍ ബുക്ക് ചെയ്യുന്നത് കൊണ്ട് ലോഡ്ജ് നടത്തിപ്പുകാര്‍ക്ക് പോലും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നില്ല. മിക്ക ലോഡ്ജുകളും ഇടപാടുകാര്‍ക്ക് സഹായം ചെയ്യുകയും ചെയ്യും. ഇതില്‍ കാര്യമായി ഒന്നും ചെയ്യാനാവുന്നില്ലെങ്കിലും ലഹരി ഇടപാടിനെതിരേ നടപടിയെടുക്കാമെന്നുള്ളത് കൊണ്ട് ഇത് സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ പോലീസ് ഊര്‍ജിതമാക്കുന്നത്.

ലിവിങ് ടുഗെദറിന്റെ പേരില്‍ കോഴിക്കോട് നഗരത്തിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്ന് കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജ് പറഞ്ഞു. പക്ഷേ, പിടിക്കപ്പെടുമ്പോള്‍ ലിവിങ് ടുഗെദര്‍ ആണ് എന്ന് പറയുമ്പോള്‍ പോലീസിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇതിനായി നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!