Connect with us

Breaking News

കിൻഫ്ര പാർക്ക്: പാനൂർമേഖലയിൽ സ്ഥലമെടുപ്പ് നടപടി തുടങ്ങി

Published

on

Share our post

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന വ്യവസായപദ്ധതിക്കായി കൂത്തുപറമ്പ്, പാനൂർ മേഖലയിൽ സ്ഥലമെടുപ്പിന് നടപടി തുടങ്ങി. ചെറുവാഞ്ചേരി, മൊകേരി, പുത്തൂർ വില്ലേജുകളിലായി 506 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കുന്നത്. കെ.കെ. ശൈലജ മന്ത്രിയായിരിക്കെ മെഡിക്കൽ ഉപകരണ നിർമാണശാല, മരുന്ന് നിർമാണശാല എന്നിവ സ്ഥാപിക്കുന്നതിന് ഉദ്ദേശിച്ചാണ് ഈ മേഖലയിൽ കിൻഫ്ര പാർക്ക് വിഭാവനം ചെയ്തത്.

ചെറുവാഞ്ചേരി വില്ലേജിൽ 69 ഹെക്ടർ, പുത്തൂർ വില്ലേജിൽ 70 ഹെക്ടർ, മൊകേരി വില്ലേജിലെ വള്ള്യായിയിൽ 65 ഹെക്ടർ എന്നിങ്ങനെ ഏറ്റെടുക്കാനാണ് നടപടി തുടങ്ങിയത്. സ്ഥലം സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ 15 ദിവസത്തിനകം അറിയിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. വീടുകളോ കെട്ടിടങ്ങളോ ഈ സ്ഥലങ്ങളിൽ ഉൾപ്പെടുന്നില്ല.

അതേസമയം കിൻഫ്ര പാർക്കിന് സ്ഥലം ഏറ്റെടുത്തേക്കുമെന്ന് സൂചനയുണ്ടായിരുന്നതിനാൽ ഈ സ്ഥലങ്ങളിൽനിന്ന് വ്യാപകമായി കല്ലവെട്ടുകയും മണ്ണ് ഖനനം ചെയ്തെടുക്കുകയും ചെയ്യുകയാണെന്നും സ്ഥലം ഏറ്റെടുക്കുന്നതിന് ഇത് തടസ്സമാവുമെന്നും കിൻഫ്ര അധികൃതർ കളക്ടറെ അറിയിച്ചിട്ടുണ്ട്. കല്ലുവെട്ടുകുഴികൾ നിറഞ്ഞ സ്ഥലമായാൽ ഏറ്റെടുക്കുന്ന സ്ഥലം വികസിപ്പിക്കുന്നതിന് പ്രയാസമാകും.

അതേസമയം മട്ടന്നൂർ വ്യവസായ പാർക്കിനായി വെള്ളപ്പറമ്പിലും പനയത്താംപറമ്പിലും സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മട്ടന്നൂരിൽ വെള്ളപ്പറമ്പിൽ 506 ഏക്കറും വിമാനത്താവളത്തോട് ചേർന്ന് പനയത്താംപറമ്പിൽ 500 ഏക്കറുമാണ് ഏറ്റെടുക്കുന്നത്. സ്ഥലവില നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയെ നിയോഗിക്കുന്നതടക്കമുള്ള നടപടികൾ വൈകാതെ ഉണ്ടാകും. പനയത്താംപറമ്പ് ഭാഗത്ത് ഏറ്റെടുക്കുന്ന സ്ഥലത്താണ് ഐ.ടി. പാർക്ക് അടക്കമുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!