Connect with us

Breaking News

മുന്നൂറോളം തടവുകാർക്ക് 3 മാസത്തിനകം മോചനം; ജീവപര്യന്തം തടവുകാരും പരിഗണനയിൽ

Published

on

Share our post

തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ ജയിൽ ഉപദേശക സമിതികൾ അപേക്ഷ പരിഗണിക്കാതിരുന്ന 184 ജീവപര്യന്തം തടവുകാരിൽ, പറ്റാവുന്നവരെയെല്ലാം മോചിപ്പിക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. ഇവരുടെ പട്ടിക ആഭ്യന്തര, നിയമ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഉപസമിതിയുടെ പരിശോധനക്ക് വിട്ടു.

75–ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് മുഴുവൻ തടവുകാർക്കും ശിക്ഷാ കാലാവധി പരിഗണിച്ച് 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവു നൽകാൻ സർക്കാർ കഴി‍ഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നൂറോളം സാധാരണ തടവുകാരും ഈ ജീവപര്യന്തക്കാർക്കൊപ്പം 3 മാസത്തിനകം ജയിലിന് പുറത്തിറങ്ങും.

ദീർഘകാലം തടവിൽ കഴിഞ്ഞവരെ മോചിപ്പിക്കാൻ ഓരോ ജയിലിലെയും ഉപദേശക സമിതികളാണ് ശുപാർശ നൽകാറുള്ളത്. പുറത്തിറങ്ങുമ്പോൾ കുടുംബത്തിലും സമൂഹത്തിലും ലഭിക്കാവുന്ന സ്വീകാര്യത സംബന്ധിച്ച് പൊലീസിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും റിപ്പോർട്ടുകൾ എതിരായതിനാൽ 184 ജീവപര്യന്തക്കാരുടെ മോചനത്തിനു ശുപാർശ നൽകിയില്ല. ഇതോടെയാണ് സർക്കാർ നേരിട്ട് മോചിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിൽ 30 വർഷമായി ജയിലിൽ കഴിയുന്നവരുണ്ട്. ഓരോരുത്തരുടെയും കേസ് വിശദമായി പരിശോധിക്കാനും, കഴിയുന്നവരെയെല്ലാം മോചിപ്പിക്കാനുമാണ് നിർദേശം. 50 പേരുടെ പരിശോധന പൂർത്തിയായി. 

കോവിഡ് വ്യാപനത്തിന്റെ പേരിൽ ആറുമാസം മുൻപ് പുറത്തുവിട്ട 506 ജീവപര്യന്തക്കാർ തിരിച്ച് കയറിയിട്ടില്ല. കോവിഡ് സാഹചര്യത്തിൽ, സുപ്രീം കോടതി നിർദേശപ്രകാരം നിയമിക്കപ്പെട്ട ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഉന്നതാധികാര സമിതി ആയിരത്തോളം റിമാൻഡ് തടവുകാർക്ക് ജാമ്യവും 10 വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ട 70 പേർക്ക് പ്രത്യേക പരോളും നൽകിയിരുന്നു. ഇതിനു പുറമേയാണ് സർക്കാർ നേരിട്ട് 506 ജീവപര്യന്തക്കാർക്ക് പരോൾ നൽകിയത്.

ഉന്നതാധികാര സമിതി പുറത്ത് വിട്ടവരെ നിർബന്ധിച്ചു തിരികെ പ്രവേശിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി നി‍ർദേശിച്ചിരുന്നു. ഈ ആനുകൂല്യം തങ്ങൾക്കും വേണമെന്നാവശ്യപ്പെട്ട് ജീവപര്യന്തം തടവുകാർ കോടതിയെ സമീപിച്ചതോടെ, അവരോടും തൽക്കാലം തിരിച്ച് കയറേണ്ടെന്ന് കോടതി നിർദേശിച്ചു. ഇതിനെതിരെ സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിൽ 1221 ജീവപര്യന്തം തടവുകാരാണുള്ളത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!