Connect with us

Breaking News

കൃത്രിമമെങ്കിലും ‘മനസ്സറിഞ്ഞ്‌’ ചലിക്കും ഈ കൈ

Published

on

Share our post

തൃശൂർ:  കൈപ്പത്തിയും വിലരുകളും മടക്കാം, നിവർത്താം. കൃത്രിമ കൈയാണെങ്കിലും മനസ്സറിഞ്ഞ്‌ ചലിക്കും. പേനയും പന്തുമെല്ലാം പിടിക്കാനും വാഹനം ഓടിക്കാനും സാധാരണ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും. സാധാരണ കൈപോലെ തോന്നിക്കാൻ തൊലിയുടെ നിറമുള്ള കവർ ഉണ്ടാകും. ലോകോത്തരമായ കൃത്രിമകൈ കേരളത്തിലാദ്യമായി പരിചയപ്പെടുത്തുന്നത്‌ ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റിഹാബിലിറ്റേഷൻ (നിപ്‌മർ) ആണ്‌.

ഭിന്നശേഷിക്കാരെ കൈപിടിച്ചുയർത്താൻ കൊച്ചു സഹായക ഉപകരണങ്ങളുൾപ്പെടെ ഐ.ടി തട്ടുകടയും നിപ്‌മറിലുണ്ട്. അറ്റ കൈകളുടെ ഞെരമ്പുകളിൽ തലച്ചോറിൽനിന്നുള്ള നിർദേശങ്ങൾ വന്നു നിൽക്കും. ഇതിനെ ഞരമ്പുകളുടെ തുടർച്ചപോലെ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബയോ മെക്കാനിക്കൽ ഇംപൾസാക്കി മാറ്റും. അതുവഴി മയോ ഇലക്‌ട്രിക്, മൾട്ടി ആർട്ടിക്യുലേറ്റിങ് പ്രോസ്‌തെറ്റിക് ഹാൻഡ് (കൃത്രിമ കൈ ) സുഗമമായി പ്രവർത്തിക്കും. പ്രവർത്തിക്കേണ്ട പേശികളെ ആദ്യം തിരിച്ചറിയും. അവ നിയന്ത്രിക്കുന്നതിന്‌ ഇലക്‌ട്രോണിക്‌ സഹായത്തോടെ പ്രത്യേക പേശി സിഗ്നലുകൾ ഉപയോഗിക്കുന്നു. ഈ സിഗ്‌നൽ കൃത്രിമകൈയുടെ മൊട്ടോറുമായി ഘടിപ്പിക്കുകയാണ്‌. ബയോസിം ആൻഡ്‌ മൈ ഐ ലിംപ്‌ സോഫ്‌റ്റ്‌വെയർ സഹായത്തോടെയും പ്രവർത്തിപ്പിക്കാം. മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ചും പ്രവർത്തിപ്പിക്കാം. 40 ലക്ഷത്തോളം രൂപയാണ്‌ ഉപകരണത്തിന്റെ വില.

യു.എസ്‌.എ ആസ്ഥാനമായ ഒഷുർ അക്കാദമിയാണ്‌ ഉപകരണത്തിന്റെ ഹാർഡ്‌ വെയർ വികസിപ്പിച്ചത്‌. ഇത്തരം ഉപകരണം ആവശ്യക്കാർക്ക്‌ ഘടിപ്പിച്ച് നൽകാനുള്ള വിദഗ്‌ധർ നിപ്‌മറിലുണ്ട്‌. ക്ലിനിക്കൽ വിഭാഗം പരിശോധിച്ച്‌ ആവശ്യകത തിരിച്ചറിഞ്ഞശേഷമാണ്‌ ഉപകരണം നിർദേശിക്കുക. ഭിന്നശേഷിക്കാർക്ക്‌ ഏറ്റവും നൂതന ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയുമാണ്‌ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്‌ കീഴിലുള്ള നിപ്‌മർ ലക്ഷ്യമിടുന്നതെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ഇൻചാർജ്‌ സി ചന്ദ്രബാബു പറഞ്ഞു. വിവിധ കൃത്രിമ കൈകളും കാലുകളും നിർമിക്കുന്നുണ്ട്‌. രണ്ടായിരം രൂപമുതൽ ഒരു ലക്ഷം വരെയുള്ള വീൽചെയറുണ്ട്‌. വെറും 25 രൂപമുതലുള്ള സഹായ ഉപകരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

Published

on

Share our post

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.‍ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Trending

error: Content is protected !!