Connect with us

Breaking News

പ്ലസ്ടുതല മുഖ്യ പരീക്ഷ ഫെബ്രുവരി 6-ന് തുടങ്ങും: പരീക്ഷാ സമയം 90 മിനിറ്റ്

Published

on

Share our post

പ്ലസ്ടുതല തസ്തികകളുടെ മുഖ്യപരീക്ഷ 2022 ഫെബ്രുവരിയിൽ ഏഴ് ഘട്ടമായി നടത്തും. സിവിൽ എക്സൈസ് ഓഫീസർ ഫെബ്രുവരി ആറിനും സിവിൽ പോലീസ് ഓഫീസർ ഫെബ്രുവരി 12-നുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫയർമാൻ ട്രെയിനിയുടെ പരീക്ഷ ഫെബ്രുവരി 13-നും ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഫെബ്രുവരി 18-നും കംപ്യൂട്ടർ അസിസ്റ്റന്റ് ടൈപ്പിസ്റ്റ് ഫെബ്രുവരി 19-നും നടത്തും. പി.എസ്.സി.യിലെ ഓഫീസ് സൂപ്രണ്ട് ഫെബ്രുവരി 23-നും ലീഗൽ മെട്രോളജിയിലെ ഇൻസ്പെക്ടിങ് അസിസ്റ്റന്റ് ഫെബ്രുവരി 26-നുമാണ് തീരുമാനിച്ചത്.90 മിനിറ്റാണ് പരീക്ഷാസമയമായി അനുവദിച്ചിട്ടുള്ളത്,
ഒ.എം.ആർ, മാതൃകയിൽ 100 ചോദ്യങ്ങളുണ്ടാകും.കഴിഞ്ഞ ഏപ്രിൽ 10, 18 തീയതികളിൽ നടത്തിയ പ്ലസ്ടുതല  പ്രാഥമിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപരീക്ഷയ്ക്കുള്ളവരെ തിരഞ്ഞെടുത്തത്.
അവരുടെ അർഹതാപട്ടിക പ്രസിദ്ധീകരിച്ചു തുടങ്ങി, അതിലുള്ളവർക്കെല്ലാം മുഖ്യപരീക്ഷയെഴുതാൻ സൗകര്യം നൽകും.ഇവർ പരീക്ഷയെഴുതുമെന്ന് മുൻകൂട്ടി ഉറപ്പ് നൽകേണ്ടതില്ല.
എക്സൈസ് പരീക്ഷയ്ക്കുള്ളവരുടെ അഡ്മിഷൻ ടിക്കറ്റ് 2022 ജനുവരി22 മുതൽ പ്രൊഫൈലിൽ ലഭ്യമാക്കും. പോലീസ്, ഫയർമാൻ പരീക്ഷകൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ജനുവരി 29 മുതലും ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെത് ഫെബ്രുവരി നാല് മുതലും ലഭിക്കും. കംപ്യൂട്ടർ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ് പരീക്ഷയുടെത് ഫെബ്രുവരി അഞ്ച് മുതലും ഓഫീസ് സൂപ്രണ്ടിന്റെത് ഫെബ്രുവരി ഒമ്പത് മുതലും ഇൻസ്പെക്ടിങ് അസിസ്റ്റന്റിന്റെത് ഫെബ്രുവരി 11 മുതലും വെബ്സൈറ്റിൽ ലഭ്യമാക്കും.
33 കാറ്റഗറികളിലായി 85 തസ്തികകൾക്കാണ് പ്രാഥമിക പരീക്ഷ നടത്തിയത്. ഓരോ തസ്തികയ്ക്കും പ്രത്യേകം അർഹതാപട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് മുഖ്യപരീക്ഷ.  യൂണിഫോം സേനകളിലേക്ക് കായികക്ഷമതാ പരീക്ഷ കൂടിയുണ്ട്.അത് വിജയിക്കുന്നവരെയാണ് റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഫയർമാൻ ട്രെയിനിക്ക് നീന്തൽ പരീക്ഷയും ജയിക്കണം.

Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!