Connect with us

Breaking News

കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ വിദ്യാർഥികൾക്കും ആശയം പങ്കിടാം

Published

on

Share our post

തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ വിദ്യാർഥികൾക്കും ആശയം പങ്കുവയ്‌ക്കാം. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള 30,000 ആശയമെങ്കിലും സമാഹരിക്കാനാണ് കെ- ഡിസ്‌ക്‌ ലക്ഷ്യമിടുന്നത്. ഇതിന്‌ സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം പതിപ്പ്‌‌‌ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മൂന്നുവർഷ (2021 – 24) പരിപാടിയാണിത്‌‌. സ്‌കൂൾ, കോളേജ്, ഗവേഷണതലത്തിൽ 13നും 35നുമിടക്ക്‌ പ്രായക്കാർക്കാണ്‌ അവസരം. ഐസിഎആർ ഗവേഷണ വിദ്യാർഥികൾക്ക് രണ്ടുവർഷംകൂടി ഇളവുണ്ട്‌.

സാങ്കേതികവിദ്യയിൽ പുതിയ ദിശാസൃഷ്ടി, ഉൽപ്പന്നങ്ങളുടെയും പ്രക്രിയകളുടെയും നവീകരണം, സാങ്കേതികവിദ്യ സാമൂഹ്യ രൂപീകരണത്തിന്, ആശയങ്ങളെ ഉൽപ്പന്നങ്ങളും പ്രക്രിയകളും സംരംഭങ്ങളുമാക്കാൻ അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കൽ എന്നിവയിലൂന്നിയ ആശയരൂപീകരണത്തിനാണ്‌ മുൻഗണന. നവീകരണത്തിന് പുത്തൻ ആശയക്കൂട്ടായ്‌മ, ഡിജിറ്റൽ ആൻഡ് ക്രിയേറ്റീവ് ആർട്ട്‌ രൂപങ്ങൾ, ബയോടെക്‌നോളജിയും ജനറ്റിക്‌സും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ തുടങ്ങി 20 മേഖലകൾ കെ – ഡിസ്‌ക്‌ മുന്നോട്ടുവയ്‌ക്കുന്നു..

ആശയങ്ങൾ പങ്കുവെയ്‌ക്കാൻ രണ്ടുമുതൽ അഞ്ചുവരെ അംഗ വിദ്യാർഥി സംഘങ്ങൾക്ക്‌ രജിസ്റ്റർചെയ്യാം. ടീമുകൾക്ക് മൂന്നുവർഷംവരെ കെ -ഡിസ്‌ക്‌ സഹായമുണ്ടാകും. ജില്ലാതലത്തിൽ മുന്നിലെത്തുന്നവർക്ക്‌ 25,000, സംസ്ഥാനതലത്തിൽ‌ 50,000 രൂപയും സമ്മാനം. വിദ്യാർഥി പങ്കാളിത്തത്തിന്‌ സ്‌കൂൾ, കോളേജുകൾക്കും സമ്മാനങ്ങളുണ്ട്‌. നാലാം പതിപ്പിൽ 30,000 ടീമിലായി ഒരുലക്ഷം വിദ്യാർഥികളുടെ പങ്കാളിത്തം‌ ലക്ഷ്യമിടുന്നതായി കെ- ഡിസ്‌ക്‌ മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു. ആശയം മെച്ചപ്പെടുത്തുന്നവർക്ക്‌ പ്രഗത്ഭരുടെ സഹായം, വിപണി വികസന പദ്ധതിക്കായി മാർഗദർശനം, പുത്തൻ സാങ്കേതിക വിദ്യാ സഹായം, ബൗദ്ധിക സ്വത്തവകാശ സഹായം, പ്രോട്ടോടൈപ്പ് മാതൃക വികസന സഹായം എന്നിവ ഉറപ്പാക്കും.

വിജയികൾക്ക്‌ ആക്‌സിലറേറ്റഡ് ഇന്നോവേഷൻ ട്രാക്ക് (എഐടി), നോർമൽ ഇന്നോവേഷൻ ട്രാക്ക് (എൻ.ഐ.ടി) എന്നീ മത്സരങ്ങളിലൂടെ പ്രശ്ന പരിഹാര ഗ്രാന്റ് നൽകും. റാപിഡ് ഇന്നോവേഷൻ ട്രാക്കും (ആർ.ഐ.ടി) ഉണ്ടാകും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!