Connect with us

Breaking News

20 രൂപയ്ക്ക് ചോറ്,രണ്ട് ഒഴിച്ചുകറി, ഒരു തോരൻ, അച്ചാർ; പ്രത്യേക തുക നൽകിയാൽ സ്പെഷലും; ജനകീയമായി കണ്ണൂർ ജില്ലയിലെ ഊൺ

Published

on

Share our post

തലശ്ശേരി : പൊതുഅടുക്കളകൾ ചർച്ചയാകുമ്പോൾ അതിന്റെ ആദ്യരൂപമായ ജനകീയ ഹോട്ടലുകളും നിരവധി കുടുംബങ്ങളെ അന്നമൂട്ടി മുന്നേറ്റത്തിന്റെ വഴിയിലാണ്. കച്ചവടക്കാരും തൊഴിലാളികളും ഓഫീസ് ജീവനക്കാരും മാത്രമല്ല, നിരവധി കുടുംബങ്ങളും ഉച്ചയൂണിനായി ജനകീയ ഹോട്ടലിനെ ആശ്രയിക്കുന്നുണ്ട്.

20 രൂപയ്ക്ക് ചോറ്, രണ്ട് ഒഴിച്ചുകറി, ഒരു തോരൻ, അച്ചാർ എന്നിവ ലഭിക്കും. മീൻവറുത്തത്, ഓംലെറ്റ്, ചിക്കൻ വറുത്തത്, ചിക്കൻകറി എന്നിങ്ങനെ സ്പെഷ്യൽ വിഭവങ്ങളുമുണ്ട്. പ്രത്യേക തുക നൽകിയാൽ അതും റെഡി. പണമില്ലാത്തവർക്ക് സൗജന്യമായും ഊണ് നൽകാറുണ്ട്. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഉച്ചയൂണിന് 100 രൂപ ചെലവഴിച്ചാൽ മതി. എന്നാൽ വീടുകളിൽ ഇത്രയും വിഭവങ്ങളോടെ ഉച്ചയൂൺ തയ്യാറാക്കണമെങ്കിൽ അരി, മീൻ, പച്ചക്കറി, ഗ്യാസ്, വെള്ളം, വൈദ്യുതി എന്നിവയടക്കം ഒരാൾക്ക്‌ 40 രൂപയോ അധിലധികമോ വേണ്ടിവരും. ഇതിനായി ചെലവഴിക്കുന്ന സമയവും അധ്വാനവും വേറെ. ഇതിനുപുറമെ വീടുകളിൽനിന്ന് ഭക്ഷണം പാഴാക്കിക്കളയുന്നത് കുറയ്ക്കാനുമാവും.

ജില്ലയിലാകെ 88 ജനകീയ ഹോട്ടലുകളാണുള്ളത്. എല്ലാ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു ജനകീയ ഹോട്ടൽ വേണം. തലശ്ശേരി, പയ്യന്നൂർ, പാനൂർ നഗരസഭകളിൽ രണ്ട് ജനകീയ ഹോട്ടൽ വീതമുണ്ട്. അഞ്ചരക്കണ്ടി, ഉളിക്കൽ, പായം എന്നീ പഞ്ചായത്തുകളിലും രണ്ടുവീതം ജനകീയ ഹോട്ടലുകൾ വിജയകരമായി പ്രവർത്തിക്കുന്നു. കൂടുതൽ വില്പന നടക്കുന്നത് തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലെ ജനകീയ ഹോട്ടലുകളിലാണ്. തലശ്ശേരിയിൽ ഒരുദിവസം ശരാശരി 1000 ഊണും ഇരിട്ടിയിൽ 600 ഊണും വില്പന നടത്തുന്നുണ്ട്.

ഒരുദിവസം ശരാശരി 18,000 പേർക്കുള്ള ഉച്ചയൂണാണ് ജനകീയ ഹോട്ടലുകളിലൂടെ വില്പനനടത്തുന്നത്. ഇതിലൂടെ മുന്നരലക്ഷം രൂപയിലധികം വിറ്റുവരവാണ് ഒരുദിവസമുണ്ടാകുന്നത്. 430 കുടുംബശ്രീ അംഗങ്ങളുടെ വരുമാന മാർഗംകൂടിയാണ് ജനകീയ ഹോട്ടലുകൾ. ഓരോ അംഗങ്ങൾക്കും ദിവസം 800 മുതൽ 1200 രൂപവരെ വരുമാനം ലഭിക്കുന്നുണ്ട്.

ജനകീയ ഹോട്ടൽ തുടങ്ങുമ്പോൾ 20 രൂപയ്ക്ക് ഊൺ കൊടുക്കാനാവുമോയെന്ന് ആദ്യം പേടിയായിരുന്നു. ആദ്യത്തെ ഒരാഴ്ച ബുദ്ധിമുട്ടേണ്ടിവന്നു. പിന്നെ ആളുകൾ അറിഞ്ഞുതുടങ്ങിയതോടെ ലാഭത്തിലേക്ക് നീങ്ങി. വീട്ടിലെ അടുക്കളയിൽ മാത്രം ഭക്ഷണമുണ്ടാക്കി പരിചയമുള്ള ഞങ്ങൾ അഞ്ചുപേർ ഒരു വർഷത്തോളമായി ഒരുദിവസം 350 പേർക്ക് ഊൺ നൽകുന്നുണ്ട്. ഒരു ഊണിന് 10 രൂപ സർക്കാർ സബ്‌സിഡി ലഭിക്കും. വെള്ളം, കെട്ടിടവാടക, വൈദ്യുതി ഇതെല്ലാം തദ്ദേശ സ്ഥാപനവും നൽകും. ഇപ്പോൾ അഞ്ചുപേർക്കും വരുമാനമാർഗമാണ് ഹോട്ടൽ. -പ്രീത ഒതയോത്ത്,
മട്ടന്നൂർ ജനകീയ ഹോട്ടൽ സെക്രട്ടറി

പൊതുഅടുക്കള രംഗത്തേക്ക് കുടുംബശ്രീയും

പൊതുഅടുക്കള എന്ന ആശയത്തിലേക്ക് കാലെടുത്തുവെയ്ക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. പൊന്നാനി മാതൃകയിൽ ജില്ലയിൽ ഒരു യൂണിറ്റ് ഉടൻ ആരംഭിക്കും. കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിലെ ജീവനക്കാർക്കായാണ് പൊതുഅടുക്കള തുടങ്ങുന്നത്. ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലാണ് ഇതിനായി സംവിധാനമൊരുക്കുന്നത്. 35-ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളേജിലെ ജീവനക്കാർക്ക് മൂന്നുനേരത്തേക്കുമുള്ള ഭക്ഷണമാണ് ഒരുക്കുക. ആന്തൂർ നഗരസഭ കേന്ദ്രീകരിച്ചുള്ള മൂന്ന് കുടുംബശ്രീ അംഗങ്ങൾക്കായിരിക്കും ഇതിന്റെ ചുമതല. ജീവനക്കാർ നേരത്തെ തയ്യാറാക്കി നൽകുന്ന മെനുവിന്റെ അടിസ്ഥാനത്തിലായിരിക്കും ഭക്ഷണവിതരണം. ഇതിന്റെ ചെലവ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒരാഴ്ചയ്ക്കകം പൊതുഅടുക്കള ആരംഭിക്കാനാണ് ആലോചിക്കുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!