Connect with us

Breaking News

കണ്ണൂർ കാൽടെക്സ് പരിസരത്ത് ദേശീയപാതയുടെ നടുക്കുള്ള വൃക്ഷങ്ങൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു

Published

on


കണ്ണൂർ: കണ്ണൂർ കാൽടെക്സ് പരിസരത്ത് ദേശീയ പാതയുടെ നടുക്കുള്ള വൃക്ഷങ്ങൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഈ മരങ്ങൾ സുരക്ഷിതമായി പിഴുതെടുത്ത് മറ്റൊരിടത്ത് വളർത്തണമെന്ന ചർച്ചകൾ ഉയരുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാൻ തീരുമാനിച്ച പിലാത്തറ ടൗണിലെ വലിയ ആൽമരം വൃക്ഷസ്നേഹികൾ ജെ.സി.ബി.ഉപയോഗിച്ച് പിഴുതെടുത്ത് രണ്ട് കിലോമീറ്റർ അകലെയുള്ള പൂത്തൂർ ഗ്രാമത്തിൽ നട്ട് സംരക്ഷിക്കുന്ന വാർത്തയറിഞ്ഞതോടെയാണ് ഈ മരവും അത്തരത്തിൽ മാറ്റി നട്ട് സംരക്ഷിക്കണമെന്ന ചർച്ചകൾ ഉയരുന്നത്.

കണ്ണൂർ നഗരത്തിൽ ഏറ്റവും രൂക്ഷമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഈ മരങ്ങൾ വളർന്നു നിൽക്കുന്ന സ്ഥലം. ഏഴ് മീറ്ററോളം ഉയരത്തിൽ വളർന്നിരിക്കുന്ന നാല് മരങ്ങൾ കല്ല് കെട്ടി കോൺക്രീറ്റ് ചെയ്ത് സംരക്ഷിച്ചിട്ടുണ്ട്. ഔഷധഗുണമുള്ള അങ്കോലം എന്ന വൃക്ഷമാണിത്. പത്തു മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ മരങ്ങൾ നിർദിഷ്ട ഫ്ലൈ ഓവർ നിർമാണത്തിന് തടസ്സമാവും. ഈ മരങ്ങൾ കേട് കൂടാതെ ജെ.സി.ബി.ഉപയോഗിച്ച് പിഴുതെടുത്ത് യൂണിവേഴ്സിറ്റി വളപ്പിലോ ട്രെയിനിങ്ങ് സ്കൂൾ പരിസരത്തോ നട്ട് സംരക്ഷിക്കാം. മരത്തിന്റെ പ്രധാനവേരുകൾ മുറിയാതെ മാറ്റിനട്ടാൽ സംരക്ഷിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് വടക്കോട്ട് പോകുന്ന ബസ്സുകൾ തിരിച്ചെടുക്കുന്നതിന് മരങ്ങൾ തടസ്സമാണെന്ന് ജീവനക്കാർ പറയുന്നു. മരത്തിന്റെ അരികുപറ്റി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവായിട്ടുണ്ട്. താണ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കളക്ടറേറ്റിന്റെ മുൻ ഭാഗത്തേക്കും വടക്കുഭാഗത്തേക്കും തിരിയുന്ന സ്ഥലമായതിനാൽ ഗതാഗതക്കുരുക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നതും ഇവിടെയാണ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!