Breaking News
കർണ്ണാടകയുടെ കുടിയിറക്ക് ഭീഷണി: കേരള അതിർത്തിയിൽ ദുരിതം പേറി കുടുംബങ്ങൾ
ഇരിട്ടി: കേരള അതിർത്തിയിലെ താമസക്കാർക്ക് കർണ്ണാടകയുടെ കുടിയിറക്ക് ഭീഷണി. മാക്കൂട്ടത്തെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോടാണ് ഒരു ദിവസത്തിനുള്ളിൽ വീടൊഴിഞ്ഞു പോകാൻ കർണ്ണാടക അധികൃതർ ആവശ്യപ്പെട്ടത്. ഇതോടെ 60 വർഷത്തിലധികമായി താമസിച്ചുവരുന്ന കുടുംബങ്ങൾ എങ്ങോട്ട് പോകണമെന്നറിയാതെ നിസ്സംഗതയിലാണ്.
ഇത് കേരളത്തിന്റെ സ്ഥലമല്ലന്നും കർണാടകയുടെ ഭാഗമാണെന്നുമാണ് കർണ്ണാടക അധികൃതരുടെ വാദം. ഇതോടെ എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ള താമസക്കാർ. കേരളത്തിന്റെ ഭൂമിയിൽ താമസിക്കുന്ന തെക്കഞ്ചേരി സിദ്ദീഖ്, ഫാത്തിമ, ജമീല എന്നിവരുടെ കുടുംബങ്ങളോടാണ് വീടുകൾ വിട്ടുപോവാൻ ആവശ്യപ്പെട്ടത്. ഇവിടെത്തന്നെയുള്ള സാജിറിന്റെ കച്ചവട സ്ഥാപനം പൂട്ടാനും ആവശ്യപ്പെട്ടുകഴിഞ്ഞു. കർണാടകത്തിലെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവിടെയെത്തി താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണ് ഇവർ പറയുന്നത്.
വർഷങ്ങൾക്കുമുമ്പ് കർണ്ണാടക, കേരളത്തിന്റെ അധീനതയിലുള്ള ഏക്കർ കണക്കിന് ഭൂമി കർണ്ണാടക അതിർത്തിയിലെ സർവേക്കല്ല് മാറ്റി സ്ഥാപിച്ച് കൈക്കലാക്കിയിരുന്നു. ഇതേത്തുടർന്ന് കേരള-കർണ്ണാടക സംയുക്ത സർവേ നടത്തുകയുമുണ്ടായി. എന്നാൽ, ഘട്ടംഘട്ടമായി കർണ്ണാടക ആ സ്ഥലങ്ങളെല്ലാം കൈക്കലാക്കുകയായിരുന്നു. കൂട്ടുപുഴ പാലം നിർമാണവുമായി ബന്ധപ്പെട്ട് കർണാടക ഒട്ടേറെ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, ഇതൊന്നും ഗൗരവത്തിൽ എടുക്കാത്ത സ്ഥിതിയാണ് കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
കേരളത്തിലാണ് ഇവരുടെ വീടെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 വർഷത്തിലധികം താമസിച്ചുവരുന്ന കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിലാണ്. കേരളത്തിന്റെ ഭൂമിക്കായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെടണമെന്ന്, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോമസ് വർഗീസ് ആവശ്യപ്പെട്ടു. ഇവിടെ താമസിക്കുന്ന മിക്ക കുടുംബങ്ങളും കൂലിപ്പണിക്കാരാണ്. എല്ലാ വീടുകൾക്കും പായം ഗ്രാമ പഞ്ചായത്തിന്റെ വീട്ടുനമ്പർ ഉൾപ്പെടെ നമ്പർ പതിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതർ ഉടൻ ഇടപെട്ട്, ഭീതിയുടെ നിഴലിലായ ഇവരുടെ വീടിനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login