Connect with us

Breaking News

രാജ്യത്ത്‌ വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കണ്ണൂരും

Published

on

Share our post

തൃശൂർ: രാജ്യത്ത്‌ വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ തൃശൂർ ഉൾപ്പെടെ കേരളത്തിലെ അഞ്ചുനഗരങ്ങൾ. ഡൽഹിയടക്കം  വിവിധ നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടയിലാണ്‌ കണ്ണൂർ, കോഴിക്കോട്‌, തൃശൂർ, എറണാകുളം, തിരുവനന്തപുരം  നഗരങ്ങൾ വായുമലിനീകരണം കുറവുള്ള നഗരങ്ങളായി സെൻട്രൽ പൊളൂഷൻ കൺട്രോൾ ബോർഡ്‌ കണ്ടെത്തിയത്‌.

വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ്‌ സംസ്ഥാനത്ത്‌ ഒന്നാമത്‌. കണ്ണൂർ– 50, തൃശൂർ– 52, കോഴിക്കോട്‌– 53, എറണാകുളം– 58 എന്നിങ്ങനെയാണ്‌ കേരളത്തിലെ മറ്റു  നഗരങ്ങളിലെ വായു മലിനീകരണ നില.

ഡൽഹിയും പരിസരനഗരങ്ങളുമാണ്‌ ഏറ്റവും കൂടുതൽ വായുമലിനീകരണം ഉള്ള നഗരങ്ങൾ. ഡൽഹിയിൽ 394, സമീപ നഗരങ്ങളായ ഫരീദാബാദിൽ 400, നോയിഡ – 334, ഗ്രേറ്റർ നോയിഡ- 298, ഗാസിയാബാദ്‌– 361, ഗുരുഗ്രാം– 325, മനേസർ– 310, മീററ്റ്‌- 316, മുസാഫർനഗർ– 341, സോണിപറ്റ്‌– 306 എന്നിങ്ങനെയാണ്‌ വായു മലിനീകരണത്തിന്റെ തോത്‌.

വായു മലിനീകരണം ഏറ്റവും കുറവുള്ള നഗരം കർണാടകയിലെ  ചിക്കബല്ലാപ്പൂർ– 29.  അമരാവതി– 47, ചാമരാജ്‌നഗർ– 33, ചിക്കമംഗളൂർ– 30, മൈസൂർ– 38, പുതുച്ചേരി– 42, ശിവമോഗ– 46, തിരുപ്പതി– 41 തുടങ്ങിയവയും മലിനീകരണം കുറവുള്ള നഗരങ്ങളാണ്‌.

വായു മലിനീകരണം പൂജ്യംമുതൽ 50വരെയുള്ള നഗരങ്ങൾ ലോ റിസ്‌ക്‌ വിഭാഗത്തിലാണ്‌ ഉൾപ്പെടുക. 51മുതൽ 100വരെ നേരിയ തോതിൽ മാത്രം ശ്വസനത്തിന്‌ തടസ്സം വരുന്ന ഇടങ്ങളാണ്‌. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുൻകരുതലിന്റെ ആവശ്യമില്ല. 101 മുതൽ 200വരെ ശ്വസനത്തിനും മറ്റു അസുഖങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും.

 201മുതൽ 300വരെയുള്ള ഇടങ്ങളിൽ ആരോഗ്യവാന്മാർക്കും ശ്വാസതടസ്സം നേരിടാം. 301മുതൽ 440 വരെയുള്ള നഗരങ്ങളിൽ ശ്വാസകോശ അസുഖങ്ങളും മറ്റു അസുഖങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ടനുഭവപ്പെടും. 401മുതൽ 500വരെയുള്ള ഇടങ്ങളിൽ ഗൗരവകരമായ അസുഖങ്ങൾക്ക്‌ ഇടവരുത്തും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!