Connect with us

Breaking News

തലശ്ശേരി-മൈസൂരു റെയിൽപ്പാത ഹെലിബോൺ സർവേ ഇന്ന് തുടങ്ങും; ട്രയൽ റൺ നടത്തി

Published

on

Share our post

വയനാട് : തലശ്ശേരി-മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ ജോഗ്രഫിക്കൽ മാപ്പിങ്ങിനുള്ള സർവേയുടെ ട്രയൽ റൺ പൂർത്തിയായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സർവേയുടെ ട്രയൽ റൺ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നടത്തിയത്. 

ഇലക്‌ട്രോ മാഗ്നറ്റിക്ക് ഇൻസ്ട്രുമെന്റ് ഉപയോഗിച്ചാണ് സർവേ. 700 കിലോയോളം ഭാരമുള്ള ഈ മെഷീൻ ഹെലികോപ്റ്ററിൽ ഘടിപ്പിച്ച്, റെയിൽപ്പാതയുടെ അലൈൻമെന്റ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ് സർവേ. ഹെലികോപ്റ്റർ ഭൂനിരപ്പിൽനിന്ന് 50 മീറ്റർ ഉയരത്തിൽ പറന്നാണ് സർവേ നടത്തുക. ഹെലികോപ്റ്ററിൽനിന്ന് 20 മീറ്റർ താഴെയായാണ് ഇലക്‌ട്രോ മാഗ്നറ്റിക്ക് ഇൻസ്ട്രുമെന്റ് പ്രത്യേക റോപ്പുകൾ ഉപയോഗിച്ച് ഘടിപ്പിക്കുക. ഇതുപയോഗിച്ച് ഭൂനിരപ്പിൽനിന്ന് 500 മീറ്റർവരെ താഴ്ചയിലേക്കുള്ള കാര്യങ്ങൾ നിരീക്ഷിക്കും. ഭൂമിയുടെ ഘടന, മണ്ണിന്റെയും പാറക്കെട്ടുകളുടെയും സ്വഭാവം, ജലസ്രോതസ്സുകൾ തുടങ്ങിയവയെല്ലാം പരിശോധിക്കും.

കൊങ്കൺ റെയിൽവേ കോർപ്പറേഷനുവേണ്ടി ഹൈദരാബാദ് ആസ്ഥാനമായ നാഷണൽ ജോഗ്രഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എസ്.ഐ.ആർ.എൻ.ജി.ആർ.ഐ.) ആണ് സർവേ നടത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി.എം. ദിവാരിയാണ് സർവേ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇലക്‌ട്രോ മാഗ്നറ്റിക്ക് ഇൻസ്ട്രുമെന്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഡെൻമാർക്കിൽനിന്നും രണ്ട് എൻജിനിയർമാരും സർവേ സംഘത്തിനൊപ്പമുണ്ട്.

സെയ്ന്റ് മേരീസ് കോളേജ് മൈതാനത്തോടുചേർന്നുള്ള ഹെലിപ്പാട് ബേസ് ഗ്രൗണ്ടായാണ് സർവേ നടത്തുന്നത്. അനുകൂല സാഹചര്യമാണെങ്കിൽ രണ്ടുദിവസത്തിനുള്ളിൽ വയനാട്ടിലെ സർവേ പൂർത്തിയാക്കിയശേഷം സംഘം തലശ്ശേരിയിലേക്ക് പോകുമെന്നാണ് വിവരം. റെയിൽപ്പാതയുടെ അലൈൻമെന്റിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സർവേ സംഘം തയ്യാറായിട്ടില്ല.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!