Connect with us

Breaking News

ഒറ്റത്തവണ പ്ലാസ്റ്റിക്കിനോട് വിടപറയാന്‍ ഒരുങ്ങി കണ്ണൂർ ജില്ല

Published

on

Share our post

കണ്ണൂർ : വരുന്ന നൂറ് ദിവസത്തിനകം ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാന്‍ (ഡിസ്‌പോസിബിള്‍ ഫ്രീ) വിപുലവും ശക്തവുമായ നടപടികളുമായി ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് മുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള കര്‍മ്മ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി രൂപം നല്‍കി. ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് ബദലായി മറ്റ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും പ്രചാരണവും വര്‍ധിപ്പിക്കുന്നതിന് വ്യാപാരി സംഘടനയുടെ ഭാരവാഹികള്‍, പേപ്പര്‍ ബാഗ്, തുണിസഞ്ചി നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗം ജില്ലാ തലത്തില്‍ വിളിച്ച് ചേര്‍ക്കും. പേപ്പര്‍ ബാഗ്, തുണിസഞ്ചി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ജില്ലയിലെ പ്രധാന പട്ടണങ്ങളില്‍ നഗരസഭ/ഗ്രാമ പഞ്ചായത്ത്, കുടുംബശ്രീ, വ്യാപാരി സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 15നകം ബദല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. മത്സ്യ-ഇറച്ചി വില്പനശാലകളില്‍ നിന്ന് പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഒഴിവാക്കാനും ബദല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗത്തില്‍ കൊണ്ടു വരാനും ലക്ഷ്യമിട്ട് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍ എല്ലായിടങ്ങളിലും ഡിസംബര്‍ അഞ്ചിനകം നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കും.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധിക്കും. പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളില്‍ നിരോധന ബോര്‍ഡുകളും സന്ദര്‍ശകര്‍ പ്ലാസ്റ്റിക്ക് കൊണ്ടു വരുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഗ്രീന്‍ ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും. 2022 ഫെബ്രുവരി അവസാനം മികച്ച രീതിയില്‍ ഒറ്റത്തവണ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യുന്ന നഗര ഗ്രാമ പഞ്ചായത്തുകള്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എവര്‍ റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!