Connect with us

Breaking News

101 ദിനോസറുകളെക്കുറിച്ച് പഠിച്ച് രണ്ട് റെക്കോര്‍ഡുകളില്‍ ഇടം നേടി മലയാളി ബാലൻ

Published

on


സാത്വിക് എന്ന ഏഴുവയസ്സുകാരൻ ദിനോസറുകളുടെ ഒരു കൊച്ചു എൻസൈക്ലോപീഡിയ ആണ്. നൂറുകണക്കിന് ദിനോസറുകളെകുറിച്ച് ഈ കൊച്ചുമിടുക്കന് അറിയാം. ആറാം വയസ്സിൽ 101 ദിനോസറുകളെ അവയുടെ ഭക്ഷണ രീതിയും പ്രത്യേകതകളും വിശദീകരിച്ചു കൊണ്ട് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും സാത്വിക് ഇടം നേടി കഴിഞ്ഞു. വെറും മൂന്ന് മിനിറ്റ് 36 സെക്കന്റിനുള്ളിൽ ആണ് സാത്വിക് 101 ദിനോസറുകളെകുറിച്ച് വിശദീകരിച്ചത്. അമേരിക്കയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ ആനന്ദിന്റെയും, തൃപ്പുണിത്തുറ സ്വദേശിനിയായ ശിൽപയുടെയും ഏക മകനാണ് സാത്വിക് കരോളിൽ ആനന്ദ്.

പ്രശസ്തമായ എലെൻ ഷോ എന്ന എൻബിസി ചാനലിലെ പരിപാടിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സാത്വിക്. പുസ്തകങ്ങളിലൂടെ അറിഞ്ഞ ദിനോസറുകളുടെ ലോകം തന്റെ യൂട്യൂബ് ചാനൽ ആയ സാത്വി’സ് ഫൺ ക്ലബ്ബിലൂടെ ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ടാണ് സാത്വിക് ശ്രദ്ധയാകർഷിച്ചത്.

പ്രശസ്തമായ എലെൻ ഷോ എന്ന എൻബിസി ചാനലിലെ പരിപാടിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ മലയാളി താരമാണ് സാത്വിക്. പുസ്തകങ്ങളിലൂടെ അറിഞ്ഞ ദിനോസറുകളുടെ ലോകം തന്റെ യൂട്യൂബ് ചാനൽ ആയ സാത്വി’സ് ഫൺ ക്ലബ്ബിലൂടെ ലോകത്തിനു പരിചയപ്പെടുത്തിക്കൊണ്ടാണ് സാത്വിക് ശ്രദ്ധയാകർഷിച്ചത്.

സാത്വിക് നാല് വയസ്സ് മുതൽ വായിക്കാൻ തുടങ്ങി. കുഞ്ഞിലെ മുതൽ അവനു ദിനോസറുകൾ ഇഷ്ട വിഷയമായിരുന്നു. അതുകൊണ്ട് തന്നെ അവൻ അതിനെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാൻ നല്ല താല്പര്യം കാണിച്ചിരുന്നു. അവൻ കൂടുതൽ ദിനോസറുകളുടെ കാര്യം പറയാൻ തുടങ്ങിയപ്പോൾ അവനു ദിനോസറുകളുടെ ചിത്രം കാണിച്ചാൽ തിരിച്ചറിയാമോ എന്ന് ചോദിച്ചു. ചില ചിത്രങ്ങൾ അവൻ കൃത്യമായി തിരിച്ചറിഞ്ഞു. പിന്നെ അവനോടു ഓരോന്നിന്റെയും പ്രത്യേകതകളും ഭക്ഷണ രീതികളും മനസ്സിലാക്കാൻ പ്രോത്സാഹിപ്പിച്ചു. കുറെ ഒക്കെ ഞാൻ പറയും മുമ്പേ അവൻ മനസ്സിലാക്കി വെച്ചിരുന്നു. അവന്റെ താൽപര്യം കണ്ടപ്പോൾ ഒരു 101 ദിനോസറുകളുടെ ചിത്രങ്ങൾ കൊടുത്ത് അവയെക്കുറിച്ച് വായിച്ചു മനസ്സിലാക്കാൻ പറഞ്ഞു. അങ്ങനെ ആണ് യൂട്യൂബ് വീഡിയോസ് ചെയ്തു തുടങ്ങിയത്,’സാത്വികിന്റെ അമ്മ ശില്പ പറഞ്ഞു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!