Connect with us

Breaking News

മിശ്രവിവാഹിതർക്കും ഇനി തദ്ദേശ ഭരണസ്ഥാപനങ്ങളിൽ രജിസ്‌റ്റർ ചെയ്യാം

Published

on

Share our post

തിരുവനന്തപുരം : മിശ്രവിവാഹിതർക്കും ഇനി തദ്ദേശ ഭരണസ്ഥാപനങ്ങളിൽ രജിസ്‌റ്റർ ചെയ്യാം. ഗസറ്റഡ്‌ ഓഫീസർ, എം.പി, എം.എൽ.എ, തദ്ദേശഭരണ അംഗം എന്നിവരിലാരുടെയെങ്കിലും സാക്ഷ്യപത്രമുണ്ടെങ്കിൽ മിശ്രവിവാഹം രജിസ്‌റ്റർ ചെയ്യാനാവും. ഇതിനായി തദ്ദേശഭരണ വകുപ്പിന്റെ  ഉത്തരവ്‌ അടുത്ത ദിവസം ഇറങ്ങും. മുമ്പുണ്ടായിരുന്ന അനുമതി പുനഃസ്ഥാപിക്കാനുള്ള എൽ.ഡി.എഫ്‌ സർക്കാർ തീരുമാനം മിശ്രവിവാഹിതർക്ക്‌ ആശ്വാസമാകും.

സുപ്രീംകോടതിയുടെ 2006ലെ വിധി പ്രകാരമാണ്‌ വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്‌. പഞ്ചായത്തുകളിൽ സെക്രട്ടറിയും നഗരസഭകളിൽ ഹെൽത്ത്‌ ഓഫീസറുമാണ്‌ രജിസ്‌ട്രേഷൻ ഓഫീസർ. സ്‌ത്രീക്ക്‌ 18 ഉം പുരുഷന്‌  21 വയസ്സും തികയണം.

വിവാഹരജിസ്‌ട്രേഷന്‌ 2008ൽ എൽ.ഡി.എഫ്‌ സർക്കാർ കൊണ്ടുവന്ന ചട്ടത്തിൽ മിശ്രവിവാഹിതർക്കും അനുമതിയുണ്ടായിരുന്നു. 2015ൽ യു.ഡി.എഫ്‌ സർക്കാർ ചട്ടഭേദഗതിയിലൂടെ അനുമതി ഒഴിവാക്കി. അതോടൊപ്പം 18 തികയാത്ത പെൺകുട്ടികളുടെ വിവാഹവും രജിസ്‌റ്റർ ചെയ്യാൻ അനുമതി നൽകി. വൻ വിവാദമായതോടെ ഉത്തരവ്‌ പിൻവലിച്ച്‌ പകരം രജിസ്‌ട്രേഷന്‌ മതമേലധ്യക്ഷൻ, സബ്‌ രജിസ്‌ട്രാർ തുടങ്ങിയവരുടെ സാക്ഷ്യപത്രം നിർബന്ധമാക്കി.  മിശ്രവിവാഹം ഇല്ലാതാക്കലായിരുന്നു യു.ഡി.എഫ്‌ ലക്ഷ്യം. ഇതാണ്‌ വീണ്ടും എൽ.ഡി.എഫ്‌ സർക്കാർ തിരുത്തുന്നത്‌. തദ്ദേശഭരണ മന്ത്രി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരമാണ്‌ മിശ്രവിവാഹിതർക്ക്‌ അനുകൂലമായ നിലയിൽ ഉത്തരവ്‌ പുനഃസ്ഥാപിക്കുന്നത്‌.

രജിസ്ട്രേഷൻ ഇങ്ങനെ

● മതപരമായ വിവാഹം – മത  സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം.
● സ്‌പെഷ്യൽ മാര്യേജ്‌ ആക്ട്‌ പ്രകാരം  – സബ്‌ രജിസ്‌ട്രാറുടെ സാക്ഷ്യപത്രം
● മിശ്ര വിവാഹം – ഗസറ്റഡ്‌ ഓഫീസർ, എം.പി., എം.എൽ.എ, തദ്ദേശ ഭരണസ്ഥാപന അംഗത്തിന്റെ സാക്ഷ്യപത്രം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!