Breaking News
പുകസർട്ടിഫിക്കറ്റില്ലെങ്കിൽ കാര്യം കട്ടപ്പുക

മലിനീകരണനിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയതിന് ഡല്‍ഹിയില്‍ ഈ മാസം ഇതുവരെ 3446 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ടു ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കാണ് പുതുതായി പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നഗരത്തില്‍ വായുമലിനീകരണം രൂക്ഷമായതോടെ വാഹന പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍.
ഇതിനായി പ്രത്യേക ദൗത്യസംഘങ്ങളേയും നിയോഗിച്ചു. നവംബര്‍ ഒന്നു മുതല്‍ 17 വരെ 3446 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. ഇക്കാലയളവില്‍ 3.34 ലക്ഷം വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. ഒക്ടോബറില്‍ നിരത്തിലിറക്കിയ ദൗത്യസംഘം 8.25 ലക്ഷം വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ ചട്ടം ലംഘിച്ചു വാഹനമോടിച്ചതിന് 9522 ചെലാനുകള്‍ നല്‍കി. ഒമ്പതരക്കോടിയോളം രൂപയാണ് ഇങ്ങനെ പിഴ ലഭിച്ചതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.
മോട്ടോര്‍ വാഹന നിയമമനുസരിച്ച് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പതിനായിരം രൂപ പിഴയോ ആറു മാസത്തെ തടവോ രണ്ടും കൂടിയോ ആണ് ശിക്ഷ. വാഹനമോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്യും. ഒക്ടോബര്‍ മധ്യവാരം വരെയുള്ള കണക്കില്‍ 17.71 ലക്ഷം വാഹനങ്ങള്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ലെന്നു കണ്ടെത്തി. നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.34 കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്.
നഗരത്തിലെ 13 ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല. നാലുചക്രവാഹനങ്ങളില്‍ 4.20 ലക്ഷത്തിനും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല. തുടര്‍ന്ന്, നിയമലംഘകരെ പിടികൂടാന്‍ ദൗത്യസംഘം രംഗത്തിറങ്ങുകയായിരുന്നു. നഗരത്തിലെ വായുമലിനീകരണത്തില്‍ അമ്പതു ശതമാനവും വാഹനപ്പുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് വായുമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം.
പെട്രോള്‍ പമ്പുകളിലും തിരഞ്ഞെടുക്കപ്പെട്ട റോഡ് ക്രോസിങ്ങുകളിലുമൊക്കെ അമ്പതോളം ദൗത്യസംഘങ്ങള്‍ പരിശോധനയ്ക്കുവേണ്ടി വിന്യസിക്കപ്പെട്ടു. ഇതിനു പുറമെ, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള പ്രത്യേക ബോധവത്കരണത്തിനും തുടക്കമിട്ടു. നഗരത്തില്‍ ആയിരത്തോളം അംഗീകൃത പൊല്യൂഷന്‍ സെന്ററുകളുണ്ട്. അവയുടെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ 5.44 ലക്ഷം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
ഗതാഗത വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയതോടെ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നവരുടെ എണ്ണവും കൂടി. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിലോടാന്‍ പാടില്ലെന്നാണ് മറ്റൊരു വ്യവസ്ഥ. ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള അമ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹന പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login