Connect with us

Breaking News

കണ്ണൂർ ജില്ലയിൽ മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് നിർത്തി

Published

on

Share our post

കണ്ണൂർ: കോവിഡ് പരിശോധന നടത്തുന്ന മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് ലാബ് ഇനിയില്ല.സർക്കാർ സംവിധാനത്തിൽ ജില്ലയിലുടനീളം സഞ്ചരിച്ച് സാമ്പിൾ പരിശോധനാ റിപ്പോർട്ട് നൽകുന്ന സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തിക്കില്ല. നവംബർ 19-നുശേഷം മൊബൈൽ ലാബിന്റെ പരിശോധനാ ഷെഡ്യൂൾ ഇട്ടിട്ടില്ലെന്ന് ജില്ലയിൽ ടെസ്റ്റിങ് ചുമതലയുള്ള ഓഫീസറായ ഡോ. അഖിൽ നമ്പ്യാർ പറഞ്ഞു.

സർക്കാർ ഉത്തരവ് കിട്ടിയതിനെത്തുടർന്ന് ജില്ലയിൽ നവംബർ 12 മുതൽ ലാബ് പരിശോധനയുണ്ടാകില്ലെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം.പ്രീത അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചകൂടി തുടരാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഏജൻസിയായ സാൻഡർ മെഡിക്കൽസ് അറിയിച്ചതിനെത്തുടർന്ന് പരിശോധന തുടരുകയായിരുന്നു.

സർക്കാർ ടെസ്റ്റിങ്ങില്ലാത്തത് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കും. പല മീറ്റുകളും പരിപാടികളും ഇനി നടക്കാനുണ്ട്. അവയിൽ പങ്കെടുക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. സർക്കാർതലത്തിൽ ഇല്ലാതിരിക്കുമ്പോൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കേണ്ടത്. ശസ്ത്രക്രിയയും മറ്റും ഇപ്പോൾ ആന്റിജൻ ടെസ്റ്റ് നടത്തിയാണ് ചെയ്യുന്നത്.

ലാബ്‌ ടെസ്റ്റിങ് നിലച്ചു

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സർക്കാർ സെക്ടറിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് രണ്ടാഴ്ചയായി നിർത്തിവച്ചിരിക്കുകയാണ്.

കണ്ണൂർ റീജണൽ പബ്ലിക് ഹെൽത്ത് ലാബ്, തലശ്ശേരി മലബാർ കാൻസർ സെന്റർ, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുണ്ടായിരുന്നത്.

കോവിഡ് ബ്രിഗേഡുമാരെ പിരിച്ചുവിട്ടപ്പോൾ മുതൽ ഇവയുടെ പ്രവർത്തനം നിലച്ചു. ആർ.ടി.പി.സി.ആർ. ലാബുകളിൽ താത്കാലിക ജീവനക്കാരെ നിയമിച്ച് ടെസ്റ്റിങ് നടത്താനാണ് ശ്രമം.

46 പേരെ നിയമിക്കും

താത്കാലികാടിസ്ഥാനത്തിൽ എൻ.എച്ച്.എം. മുഖാന്തരം ജീവനക്കാരെ നിയമിക്കുന്നുണ്ട്. കൺട്രോൾ സെൽ, റീജണൽ പബ്ലിക് ഹെൽത്ത് ലാബ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, തലശ്ശേരി മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലേക്ക് 46 പേരെ നിയമിക്കും. ഡിസംബർ 31 വരെയാണുണ്ടാവുക. ജില്ലാ മെഡിക്കൽ ഓഫീസ് വഴിയാണ് നിയമനം. കോവിഡ് ബ്രിഗേഡിൽ ജോലിചെയ്തവർക്ക് മുൻഗണന നൽകും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!