Connect with us

Breaking News

കണ്ണൂർ ജില്ലയിൽ മൊബൈൽ ആർ.ടി.പി.സി.ആർ ലാബ് നിർത്തി

Published

on

Share our post

കണ്ണൂർ: കോവിഡ് പരിശോധന നടത്തുന്ന മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് ലാബ് ഇനിയില്ല.സർക്കാർ സംവിധാനത്തിൽ ജില്ലയിലുടനീളം സഞ്ചരിച്ച് സാമ്പിൾ പരിശോധനാ റിപ്പോർട്ട് നൽകുന്ന സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തിക്കില്ല. നവംബർ 19-നുശേഷം മൊബൈൽ ലാബിന്റെ പരിശോധനാ ഷെഡ്യൂൾ ഇട്ടിട്ടില്ലെന്ന് ജില്ലയിൽ ടെസ്റ്റിങ് ചുമതലയുള്ള ഓഫീസറായ ഡോ. അഖിൽ നമ്പ്യാർ പറഞ്ഞു.

സർക്കാർ ഉത്തരവ് കിട്ടിയതിനെത്തുടർന്ന് ജില്ലയിൽ നവംബർ 12 മുതൽ ലാബ് പരിശോധനയുണ്ടാകില്ലെന്ന് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം.പ്രീത അറിയിച്ചിരുന്നു. എന്നാൽ ഒരാഴ്ചകൂടി തുടരാൻ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഏജൻസിയായ സാൻഡർ മെഡിക്കൽസ് അറിയിച്ചതിനെത്തുടർന്ന് പരിശോധന തുടരുകയായിരുന്നു.

സർക്കാർ ടെസ്റ്റിങ്ങില്ലാത്തത് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കും. പല മീറ്റുകളും പരിപാടികളും ഇനി നടക്കാനുണ്ട്. അവയിൽ പങ്കെടുക്കണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. സർക്കാർതലത്തിൽ ഇല്ലാതിരിക്കുമ്പോൾ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കേണ്ടത്. ശസ്ത്രക്രിയയും മറ്റും ഇപ്പോൾ ആന്റിജൻ ടെസ്റ്റ് നടത്തിയാണ് ചെയ്യുന്നത്.

ലാബ്‌ ടെസ്റ്റിങ് നിലച്ചു

ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സർക്കാർ സെക്ടറിൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് രണ്ടാഴ്ചയായി നിർത്തിവച്ചിരിക്കുകയാണ്.

കണ്ണൂർ റീജണൽ പബ്ലിക് ഹെൽത്ത് ലാബ്, തലശ്ശേരി മലബാർ കാൻസർ സെന്റർ, ഗവ. മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുണ്ടായിരുന്നത്.

കോവിഡ് ബ്രിഗേഡുമാരെ പിരിച്ചുവിട്ടപ്പോൾ മുതൽ ഇവയുടെ പ്രവർത്തനം നിലച്ചു. ആർ.ടി.പി.സി.ആർ. ലാബുകളിൽ താത്കാലിക ജീവനക്കാരെ നിയമിച്ച് ടെസ്റ്റിങ് നടത്താനാണ് ശ്രമം.

46 പേരെ നിയമിക്കും

താത്കാലികാടിസ്ഥാനത്തിൽ എൻ.എച്ച്.എം. മുഖാന്തരം ജീവനക്കാരെ നിയമിക്കുന്നുണ്ട്. കൺട്രോൾ സെൽ, റീജണൽ പബ്ലിക് ഹെൽത്ത് ലാബ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, തലശ്ശേരി മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലേക്ക് 46 പേരെ നിയമിക്കും. ഡിസംബർ 31 വരെയാണുണ്ടാവുക. ജില്ലാ മെഡിക്കൽ ഓഫീസ് വഴിയാണ് നിയമനം. കോവിഡ് ബ്രിഗേഡിൽ ജോലിചെയ്തവർക്ക് മുൻഗണന നൽകും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!