Breaking News
മൊബൈലും ഗെയിമും; കുട്ടികൾ കുടുക്കിൽ

കൊച്ചി: മൊബൈലിൽ കളിച്ചതിന് അമ്മ ശാസിച്ചതിനാണ് അവൻ വീടുവിട്ടിറങ്ങിയത്. ദിവസങ്ങൾക്കപ്പുറം അവനെ കണ്ടെത്തിയത് തമിഴ്‌നാട്ടിൽ നിന്നാണ്. പ്രായം 15. ഇനി മൊബൈൽ തരില്ലെന്ന ശാസനയിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പതിന്നാലുകാരനാണ്. വീട്ടുകാർ കണ്ടതിനാൽ ദുരന്തം ഒഴിവായി. ഗെയിം കളിക്കാൻ പണത്തിന് വഴിയിലിറങ്ങിനിന്ന് പത്തുരൂപ വീതം പലരോടായി ഇരന്നുവാങ്ങുകയായിരുന്നു മറ്റൊരു പന്ത്രണ്ടുകാരൻ. ഓൺലൈൻ ഗെയിം കുരുക്കിൽ രണ്ടുവിദ്യാർഥികൾക്ക് ജീവൻ നഷ്ടമായതും ഇക്കഴിഞ്ഞദിവസങ്ങളിലാണ്.
കഥകളെ വെല്ലുന്ന ഇത്തരത്തിലുള്ള നേരനുഭവങ്ങൾ ഏറെയുണ്ട് നമുക്ക് ചുറ്റും. ഗെയിമുകളും മൊബൈലും കംപ്യൂട്ടറുമൊക്കെത്തന്നെയാണ് എല്ലായിടത്തും വില്ലൻ. വിദ്യാർഥികൾക്കിടയിൽ സ്ക്രീൻ, ഗെയിം ഭ്രമം കൂടുന്നതായാണ് അധ്യാപകരും മാനസികാരോഗ്യവിദഗ്ധരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.
ഇടപെടേണ്ടി വരുന്ന 750 വിദ്യാർഥികളിൽ 50 പേർക്ക് ഓൺലൈൻ അഡിക്‌ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് വനിതാ- ശിശുവികസനവകുപ്പിന് കീഴിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറായ മഹിത വിപിനചന്ദ്രൻ പറഞ്ഞു. മൊബൈൽ ഉപയോഗവും ഗെയിമും നിഷേധിക്കുമ്പോൾ 14-നും 18-നും ഇടയിൽ പ്രായമുള്ളവർ അക്രമാസക്തരാകും. ഇതിൽ ചെറിയ പ്രായത്തിലുള്ളവരിൽ ശ്രദ്ധക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പിടിമുറുക്കും -മഹിത പറഞ്ഞു.
ചൈൽഡ് ലൈനിൽ ലഭിക്കുന്ന പരാതികളിൽ പകുതിയിലധികവും ഒാൺലൈൻ ഉപയോഗവുമായി ബന്ധപ്പെട്ടാണെന്ന് നോഡൽ കോ-ഒാർഡിനേറ്റർ അരുൺ തങ്കച്ചൻ പറഞ്ഞു.
പ്രശ്നങ്ങൾ ഇങ്ങനെ
- ക്ലാസിൽ ഇരിക്കാൻ വിമ്മിട്ടം, ശ്രദ്ധക്കുറവ്
- ആശയവിനിമയക്കുറവ്
- തനിച്ചിരിക്കൽ, മുറിയടച്ചിരിക്കൽ
- അകാരണമായ ദേഷ്യം, അസ്വസ്ഥത
ശ്രദ്ധിക്കാം ഇവ
രണ്ടുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കഴിവതും ഒഴിവാക്കണം. മറിച്ചുള്ള സാഹചര്യങ്ങളിൽ മുതിർന്നവരുടെ സാന്നിധ്യം വേണം. അഞ്ചുമുതൽ 18 വയസ്സുവരെയുള്ളവർക്ക് സ്ക്രീൻ ഉപയോഗത്തിന് കൃത്യമായ നിർദേശങ്ങൾ നൽകണം. ഇത് കുട്ടികളുമായി ചർച്ചചെയ്തു തീരുമാനിക്കാം.
പാരന്റൽ കൺട്രോൾ സോഫ്റ്റ്‌വേറുകൾ ഉപയോഗപ്പെടുത്തി സുരക്ഷിതമായ ബ്രൗസിങ് ഉറപ്പുവരുത്തണം. കുടുംബാംഗങ്ങളുടെ ശ്രദ്ധ കിട്ടുന്നരീതിയിൽ കംപ്യൂട്ടറും ലാപ്‌ടോപ്പും വെക്കാൻ ശ്രദ്ധിക്കണം. ഓൺലൈൻ ക്ലാസുകൾ മുറിയടച്ചിട്ട് വേണ്ടെന്ന് നിർദേശിക്കാം.
‘സജ്ജം’ വീണ്ടും
ഓൺലൈൻ ഗെയിമുകൾക്കും സൈബർ ചതിക്കുഴികൾക്കും എതിരേയുള്ള ‘സജ്ജം’ കാമ്പയിൻ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസവകുപ്പ്. പരീക്ഷകളെത്തുടർന്ന് നിർത്തിവെച്ച കാമ്പയിൻ ഓൺലൈനിൽ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. സി.എം. അസീം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login