Connect with us

Breaking News

മൊബൈലും ഗെയിമും; കുട്ടികൾ കുടുക്കിൽ

Published

on


കൊച്ചി: മൊബൈലിൽ കളിച്ചതിന് അമ്മ ശാസിച്ചതിനാണ് അവൻ വീടുവിട്ടിറങ്ങിയത്. ദിവസങ്ങൾക്കപ്പുറം അവനെ കണ്ടെത്തിയത് തമിഴ്‌നാട്ടിൽ നിന്നാണ്. പ്രായം 15. ഇനി മൊബൈൽ തരില്ലെന്ന ശാസനയിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പതിന്നാലുകാരനാണ്. വീട്ടുകാർ കണ്ടതിനാൽ ദുരന്തം ഒഴിവായി. ഗെയിം കളിക്കാൻ പണത്തിന് വഴിയിലിറങ്ങിനിന്ന് പത്തുരൂപ വീതം പലരോടായി ഇരന്നുവാങ്ങുകയായിരുന്നു മറ്റൊരു പന്ത്രണ്ടുകാരൻ. ഓൺലൈൻ ഗെയിം കുരുക്കിൽ രണ്ടുവിദ്യാർഥികൾക്ക് ജീവൻ നഷ്ടമായതും ഇക്കഴിഞ്ഞദിവസങ്ങളിലാണ്.

കഥകളെ വെല്ലുന്ന ഇത്തരത്തിലുള്ള നേരനുഭവങ്ങൾ ഏറെയുണ്ട് നമുക്ക് ചുറ്റും. ഗെയിമുകളും മൊബൈലും കംപ്യൂട്ടറുമൊക്കെത്തന്നെയാണ് എല്ലായിടത്തും വില്ലൻ. വിദ്യാർഥികൾക്കിടയിൽ സ്ക്രീൻ, ഗെയിം ഭ്രമം കൂടുന്നതായാണ് അധ്യാപകരും മാനസികാരോഗ്യവിദഗ്ധരുമെല്ലാം സാക്ഷ്യപ്പെടുത്തുന്നത്.

ഇടപെടേണ്ടി വരുന്ന 750 വിദ്യാർഥികളിൽ 50 പേർക്ക് ഓൺലൈൻ അഡിക്‌ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് വനിതാ- ശിശുവികസനവകുപ്പിന് കീഴിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറായ മഹിത വിപിനചന്ദ്രൻ പറഞ്ഞു. മൊബൈൽ ഉപയോഗവും ഗെയിമും നിഷേധിക്കുമ്പോൾ 14-നും 18-നും ഇടയിൽ പ്രായമുള്ളവർ അക്രമാസക്തരാകും. ഇതിൽ ചെറിയ പ്രായത്തിലുള്ളവരിൽ ശ്രദ്ധക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളും പിടിമുറുക്കും -മഹിത പറഞ്ഞു.

ചൈൽഡ് ലൈനിൽ ലഭിക്കുന്ന പരാതികളിൽ പകുതിയിലധികവും ഒാൺലൈൻ ഉപയോഗവുമായി ബന്ധപ്പെട്ടാണെന്ന് നോഡൽ കോ-ഒാർഡിനേറ്റർ അരുൺ തങ്കച്ചൻ പറഞ്ഞു.

പ്രശ്നങ്ങൾ ഇങ്ങനെ

  • ക്ലാസിൽ ഇരിക്കാൻ വിമ്മിട്ടം, ശ്രദ്ധക്കുറവ്
  • ആശയവിനിമയക്കുറവ്
  • തനിച്ചിരിക്കൽ, മുറിയടച്ചിരിക്കൽ
  • അകാരണമായ ദേഷ്യം, അസ്വസ്ഥത

ശ്രദ്ധിക്കാം ഇവ

രണ്ടുമുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കഴിവതും ഒഴിവാക്കണം. മറിച്ചുള്ള സാഹചര്യങ്ങളിൽ മുതിർന്നവരുടെ സാന്നിധ്യം വേണം. അഞ്ചുമുതൽ 18 വയസ്സുവരെയുള്ളവർക്ക് സ്ക്രീൻ ഉപയോഗത്തിന് കൃത്യമായ നിർദേശങ്ങൾ നൽകണം. ഇത് കുട്ടികളുമായി ചർച്ചചെയ്തു തീരുമാനിക്കാം.

പാരന്റൽ കൺട്രോൾ സോഫ്റ്റ്‌വേറുകൾ ഉപയോഗപ്പെടുത്തി സുരക്ഷിതമായ ബ്രൗസിങ് ഉറപ്പുവരുത്തണം. കുടുംബാംഗങ്ങളുടെ ശ്രദ്ധ കിട്ടുന്നരീതിയിൽ കംപ്യൂട്ടറും ലാപ്‌ടോപ്പും വെക്കാൻ ശ്രദ്ധിക്കണം. ഓൺലൈൻ ക്ലാസുകൾ മുറിയടച്ചിട്ട് വേണ്ടെന്ന് നിർദേശിക്കാം.

‘സജ്ജം’ വീണ്ടും

ഓൺലൈൻ ഗെയിമുകൾക്കും സൈബർ ചതിക്കുഴികൾക്കും എതിരേയുള്ള ‘സജ്ജം’ കാമ്പയിൻ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസവകുപ്പ്. പരീക്ഷകളെത്തുടർന്ന് നിർത്തിവെച്ച കാമ്പയിൻ ഓൺലൈനിൽ പുനരാരംഭിക്കാനാണ് ആലോചിക്കുന്നത്. സി.എം. അസീം, കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ സംസ്ഥാന കോ-ഓർഡിനേറ്റർ.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!