Connect with us

Breaking News

വരുമാനം കിലോമീറ്ററിന് 25-ൽ താഴെയെങ്കിൽ കെ.എസ്.ആർ.ടി.സി. ഓടില്ല

Published

on


കോട്ടയം:കിലോമീറ്ററിന് 25 രൂപ വരുമാനം ഇല്ലാത്ത ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. നിർത്തും. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും.

ഉൾനാടൻ റൂട്ടുകളിൽ സ്കൂൾ, ഓഫീസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റു ട്രിപ്പുകൾ മോശമാണ്. അതിരാവിലെയും രാത്രിയിലും വരുമാനം മോശമാകും. ഈ സമയത്ത് ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. ഓടാത്ത നിലയാകും ഇനിവരുക. ഡബിൾ ഡ്യൂട്ടി നിർത്തലാക്കുമ്പോൾ രാവിലെ തുടങ്ങുന്ന ബസുകൾ വൈകീട്ടോടെ സർവീസ് അവസാനിപ്പിക്കേണ്ടിവരും.

വരുമാനം കുറയുകയോ യാത്രക്കാർക്ക് പ്രയാസം നേരിടുകയോ ചെയ്താൽ ഉത്തരവാദിത്വം ജീവനക്കാർക്ക് മാത്രമായിരിക്കുമെന്ന് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. ട്രിപ്പ് റദ്ദാക്കുകയും യാത്രക്കാർ പരാതിപ്പെടുകയും ചെയ്താൽ ജീവനക്കാർ ഉത്തരവാദിത്വം എങ്ങനെ ഏറ്റെടുക്കുമെന്ന സംശയം ബാക്കിയാണ്.

കോവിഡ് ഇളവുവന്ന സാഹചര്യത്തിലും ബസ് കുറവുള്ള റൂട്ടിലും യാത്രികരെ നിർത്തി കൊണ്ടുപോകാൻ വിമുഖത കാട്ടരുത്. എം.ഡി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതടക്കം തീരുമാനങ്ങൾ എടുത്തത്.

നിർദേശങ്ങൾ ഇവ

* ദിവസവും യൂണിറ്റ് യോഗം ചേർന്ന് തലേന്നത്തെ ഷെഡ്യൂളുകളുടെ ലാഭനഷ്ടക്കണക്ക് നോക്കണം. പോരായ്മ തിരുത്തണം.

* ജീവനക്കാരുടെയും ബസിന്റെയും അഭാവം സർവീസുകൾ മുടങ്ങുന്നതിനോ സമയംതെറ്റി ഓടുന്നതിനോ കാരണമാകരുത്.

* ലാഭകരമായ റൂട്ടുകൾ കണ്ടെത്തണം. ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരണം യൂണിറ്റ് അധികാരിക്ക് നടത്താം.

*കിലോമീറ്ററിന് 25 രൂപയിൽ കുറഞ്ഞ വരുമാനമുള്ള ട്രിപ്പുകളില്ലെന്നും ഷെഡ്യൂളിന് 35 രൂപ എങ്കിലും കിലോമീറ്റർ വരുമാനം ലഭിക്കുന്നെന്നും യൂണിറ്റധികാരി ഉറപ്പാക്കണം.

* സാമൂഹികപ്രതിബദ്ധതയോടെ കെ.എസ്.ആർ.ടി.സി. മാത്രം ഓടുന്നതും ആദിവാസിമേഖല പോലെയുള്ളതുമായ 25 രൂപയിൽ താഴെ കിലോമീറ്റർ വരുമാനം വരുന്നതുമായ സർവീസുകൾ പരിശോധിച്ച് ആവശ്യമായ കൃത്യതയോടെ ഓപ്പറേറ്റ് ചെയ്യണം.


106 Comments

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!