Connect with us

Breaking News

മൂന്നാറിൽ രാത്രി തങ്ങാൻ 100 രൂപ, കമ്പിളിയും ചൂടുവെള്ളവും; കെഎസ്ആർടിസി ‘സ്ലീപ്പർ കോച്ച്’

Published

on


മൂന്നാർ:കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ ടൂറിസം രംഗത്തേക്കുള്ള ചുവടുവയ്പ് വിജയവഴിയിൽ ഒരു വർഷം പിന്നിട്ടു. മൂന്നാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ രാത്രി തങ്ങാൻ സ്ലീപ്പർ കോച്ച് ബസുകൾ തയാറാക്കിയായിരുന്നു കെഎസ്ആർടിസി ടൂറിസം രംഗത്തേക്ക് ചുവടുവച്ചത്. 2020 നവംബർ 14നാണ് മൂന്നാർ ഡിപ്പോയിൽ സ്ലീപ്പർ കോച്ച് ബസുകളിൽ സഞ്ചാരികൾക്ക് താമസിക്കാനുള്ള പദ്ധതി ആരംഭിച്ചത്.

ഒരു വർഷം പൂർത്തിയായപ്പോൾ മികച്ച വരുമാനമാണ് കെഎസ്ആർടിസി ഇതുവഴി നേടിയത്. നിലവിൽ 7 ബസുകളാണ് അകത്ത് രൂപമാറ്റം വരുത്തി സ്ലീപ്പർ കോച്ചുകളാക്കിയിരിക്കുന്നത്. കൃത്യം ഒരു വർഷം തികഞ്ഞ ഈ പദ്ധതി വഴി ഡിപ്പോയ്ക്ക് ലഭിച്ച വരുമാനം 14,33,970 രൂപയാണ്. ഒരു രാത്രി തങ്ങുന്നതിന് ഒരാളിൽനിന്ന് 100 രൂപയാണ് ഈടാക്കുന്നത്. ഒരു ബസിൽ 16 പേർക്ക് താമസിക്കാം. ചെറിയ തുക അധികം നൽകിയാൽ കമ്പിളിയും ചൂടുവെള്ളവും ലഭിക്കും.

ഒരു വർഷത്തിനിടെ 12,073 പേരാണ് ഈ പദ്ധതിപ്രകാരം സ്ലീപ്പർ കോച്ചുകളിൽ താമസിച്ചത്. ബസ്‌ സ്റ്റാൻഡിലാണ് ഈ ബസുകൾ നിർത്തിയിട്ടിരിക്കുന്നത്. സ്ലീപ്പർ കോച്ച് സംവിധാനം വിജയകരമായതോടെയാണ് സന്ദർശകർക്കായി സൈറ്റ്‌സീയിങ് ബസുകൾ എന്ന ആശയം നടപ്പാക്കിയത്. ടോപ്‌സ്റ്റേഷൻ, കാന്തല്ലൂർ എന്നിവിടങ്ങളിലേക്കാണ് കുറഞ്ഞ ചെലവിൽ ടൂറിസ്റ്റുകൾക്കായി സൈറ്റ്‌സീയിങ് സർവീസ് ആരംഭിച്ചത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കാന്തല്ലൂർ സർവീസ് നിർത്തിയെങ്കിലും ടോപ്സ്റ്റേഷൻ സർവീസ് മുടങ്ങാതെ ഓടുന്നുണ്ട്.കഴി‍ഞ്ഞ ജനുവരി ഒന്നിനാണ് ഈ സർവീസുകൾ തുടങ്ങിയത്. ഇതുവരെ 7,107 പേരാണ് ഈ സേവനം പ്രയോജനപ്പെടുത്തി കുറഞ്ഞ ചെലവിൽ മൂന്നാർ ചുറ്റിക്കണ്ടത്. 16,90,500 രൂപയാണ് ഇതുവരെയുള്ള വരുമാനം.

കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ, മൂന്നാർ ഡിപ്പോ ഇൻചാർജ് സേവി ജോർജ് എന്നിവരാണ് ഈ പദ്ധതികൾക്ക് പിന്നിൽ. മലപ്പുറത്തുനിന്ന് സന്ദർശകർക്ക് മാത്രമായി മൂന്നാറിലേക്ക് സർവീസ് ആരംഭിച്ചത് സ്ലീപ്പർ കോച്ച്, സൈറ്റ്‌സീയിങ് പദ്ധതികളുടെ വിജയത്തിനു പ്രധാന കാരണമാണ്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!