Connect with us

Breaking News

സർക്കാർ ഉദ്യോഗസ്ഥരേ, ധിക്കാരവും അഹന്തയും വേണ്ട- സുപ്രീം കോടതി

Published

on

Share our post

ന്യൂഡൽഹി : ബഹുമാനപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരേ, നിങ്ങൾ ധിക്കാരവും അഹന്തയും കാണിക്കരുത്- സുപ്രീം കോടതി കർശനമായി താക്കീത് നൽകി. യു.പി.യിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് കോടതി വിമർശിച്ചത്. അവരെ പിന്തുണച്ചുകൊണ്ട് സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളിക്കളഞ്ഞു. ‘ഉദ്യോഗസ്ഥർ നീതിപൂർവമായി പെരുമാറണമെന്ന് കോടതി കൽപിച്ചു. യുപിയിലെ താഴെക്കിടയിലുള്ള സർക്കാർ ജീവനക്കാരുടെ സർവീസ് കാര്യത്തിൽ അലഹബാദ് ഹൈക്കോടതി അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാൽ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്ക് അത് രുചിച്ചില്ല. അതിനാൽ ഉത്തരവ് നടപ്പിലാക്കിയില്ല. ഇതേത്തുടർന്ന് കോടതിയലക്ഷ്യ കേസ് ഉണ്ടായി. ഉത്തരവ് നടപ്പാക്കാൻ തടസ്സം നിന്ന ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറണ്ട് ഹൈക്കോടതി പുറപ്പെടുവിച്ചു. അതിനെതിരെയാണ് യു.പി.സർക്കാർ അപ്പീൽ നൽകിയത്. 

സുപ്രീം കോടതി കേസ് സൂക്ഷ്മമായി പരിശോധിച്ചു. ഈ ഉദ്യോഗസ്ഥർക്ക് നിയമവാഴ്ചയോടും ഹൈക്കോടതിയോടും പുല്ലുവിലയാണ്. അവർ ധിക്കാരികളാണ്. സെക്രട്ടേറിയറ്റിലെ കസേരയിൽ ഇരുന്നാൽ ഏത് കീഴ്ജീവനക്കാരനെയും ചവിട്ടി മെതിക്കാമെന്ന് കരുതുന്നവരാണ്. ഇത്ര ധിക്കാരം വേണ്ടെന്ന് സുപ്രീം കോടതി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. 

ജാമ്യമില്ലാത്ത വാറണ്ട് പുറപ്പെടുവിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യേണ്ടിയിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥ ധിക്കാരത്തിനും അഹന്തക്കും ഇവിടെ സ്ഥാനമില്ല. ഹൈക്കോടതി ഉത്തരവ് തട്ടിയകറ്റാനുള്ളതല്ല. നിയമവാഴ്ച്ചയെ ഉദ്യോഗസ്ഥൻ ബഹുമാനിച്ചേ പറ്റൂ – സുപ്രീം കോടതി പറഞ്ഞു.

യു.പിയിൽ അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് കോടതിയുടെ താക്കീതിന് വിധേയരായത്. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സുപ്രീം കോടതി ആജ്ഞാപിച്ചു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!