Connect with us

Breaking News

റേഷന്‍ കടകളില്‍ എ.ടി.എമ്മുകൾ വരുന്നു; ഓൺലൈൻ സേവനങ്ങൾക്ക്‌ ഇ-സേവന കേന്ദ്രങ്ങളും

Published

on

Share our post

തിരുവനന്തപുരം: വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ റേഷൻകടകളിൽ എ.ടി.എമ്മുകൾ തുറക്കുന്നു. ഇതോടൊപ്പം ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതികൾ ഉദ്ഘാടനംചെയ്യും.

രണ്ടായിരത്തോളം റേഷൻകടകളിലാണ് എ.ടി.എം. സൗകര്യമൊരുക്കുക. പഞ്ചായത്തിൽ ഒന്ന് എന്ന നിലയിലായിരിക്കും ആരംഭം. നഗരസഭാ മേഖലയിൽ രണ്ടിൽ കൂടുതലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങൾക്കാണ് മുൻഗണന. എ.ടി.എം. ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് വാണിജ്യബാങ്കുകളുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ചർച്ചനടത്തി.

അടുത്തിടെ എ.ടി.എം. രൂപത്തിലുള്ള സ്മാർട്ട് റേഷൻകാർഡുകൾ വിതരണംചെയ്തിരുന്നു. എ.ടി.എം. ചിപ്പ് ഘടിപ്പിച്ച റേഷൻകാർഡുകൾ വിതരണംചെയ്യുന്നതും പരിഗണനയിലാണ്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും ബാങ്കുകളുമായും ചേർന്ന് ഇതിന്റെ ചർച്ചകൾ നടന്നിരുന്നു. കാർഡിൽ 5000 രൂപവരെ നിക്ഷേപിക്കാനും കാർഡുടമകൾക്ക് എ.ടി.എം. വഴി പണം പിൻവലിക്കാനുമുള്ള അവസരമൊരുക്കുന്നതാണ് പദ്ധതി.

റേഷൻ കടകളോട് ചേർന്ന് അക്ഷയ മാതൃകയിലുള്ള കേന്ദ്രങ്ങളും ആരംഭിക്കും. കശുവണ്ടിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കൈവിരൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൽ പതിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിൽ തിരിച്ചറിയലിന് കണ്ണിന്റെ കൃഷ്ണമണി ഉപയോഗപ്പെടുത്തുന്ന സംവിധാനവും നടപ്പാക്കും.

കടകളിൽ പരാതിപ്പെട്ടി

പരാതികളും നിർദേശങ്ങളും അറിയിക്കാൻ എല്ലാ റേഷൻകടകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് തെളിമ പദ്ധതിയിലേക്കുള്ള അപേക്ഷകളും പരാതികളും പരാതിപ്പെട്ടിയിലിടാം. ഡിസംബർ 16 മുതൽ 31 വരെ താലൂക്ക് തലത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി ഈ അപേക്ഷകളിൽ തീർപ്പുകല്പിക്കും.

ലക്ഷ്യം സമൂലമാറ്റം

എല്ലാ സൗകര്യവും വേഗത്തിൽ ലഭ്യമാക്കുകയും സമൂലമാറ്റം കൊണ്ടുവരികയുമാണ് ഭക്ഷ്യപൊതുവിതരണവകുപ്പ് ലക്ഷ്യമിടുന്നത്. ജനുവരി ഒന്നോടെ പരാതികൾ പരിഹരിച്ച് മികവുറ്റതാക്കുകയാണ് ലക്ഷ്യം.-ജി.ആർ. അനിൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!