Connect with us

Breaking News

സെെക്കിളിൽ ഇന്ത്യ ചുറ്റാൻ ഇരു കെെകളുമില്ലാത്ത പ്രണവ്

Published

on

Share our post

തൃശൂർ: ജന്മനാ ഇരു കെെകളുമില്ലാത്ത പ്രണവ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുകയാണ്. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് യാത്ര. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണം. കാൽകൊണ്ട് വരച്ച ചിത്രം സമ്മാനിക്കണം. അതിനു സഹായം തേടി നടനും എം.പി.യുമായ സുരേഷ് ഗോപിയെ കാണാനുള്ള ശ്രമത്തിലാണ് 23 കാരനായ പാലക്കാട് ആലത്തൂർ അരങ്ങാട്ടുപറമ്പിൽ പ്രണവ്. 

അഭ്യാസിയെപ്പോലെ കാലുയർത്തി സ്വിച്ചിടും. വലത് കാൽവിരലുകളിൽ പേന വച്ചെഴുതും. ചിത്രം വരയ്ക്കും. തൂത്തുവാരും. ഗ്ളാസ് പിടിച്ച് പാനീയങ്ങൾ കുടിക്കും. ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കും. സോഷ്യൽ മീഡിയയിലും സജീവം. കുളി, വസ്ത്രധാരണം തുടങ്ങി ചില്ലറ ആവശ്യങ്ങൾക്കേ പരസഹായം വേണ്ടൂ. 2019ലെ നാഷണൽ പാരലിപിംക്സിൽ 400,800 മീറ്റർ ഓട്ടത്തിലും മികവ് തെളിയിച്ചു. 

ജ്യേഷ്ഠൻ പ്രവീണിന്റെ സഹായത്തോടെ ഏഴാം ക്ളാസ് മുതലാണ് സെെക്കിൾ സവാരി തുടങ്ങിയത്. വീണിട്ടും തളരാതെ ഹാൻഡിലിൽ തോളമർത്തി ചവിട്ടിപ്പഠിച്ചു. താടി കൊണ്ട് ബ്രേക്ക് അമർത്തും. പ്ളാസ്റ്റിക് വിരുദ്ധ പ്രചാരണത്തിനായി 50 കിലോമീറ്റർ സെെക്കിളോടിച്ചിരുന്നു. സഹോദരനെ അനുകരിച്ചാണ് വര തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി. രാജേഷ്, വെള്ളാപ്പള്ളി നടേശൻ, മോഹൻലാൽ, രജനികാന്ത്, സച്ചിൻ തുടങ്ങിയവരുടെ ചിത്രം വരച്ച് അവർക്ക് സമ്മാനിച്ചിട്ടുണ്ട്. 

 അമ്മയുടെ കരുതലിൽ ഓരോ ചുവടും

നിയന്ത്രണം കിട്ടാതെ വീഴുമായിരുന്ന കുഞ്ഞു പ്രണവിനെ, സ്വന്തം കാൽപ്പാദങ്ങളിൽ നിറുത്തി നടത്തിച്ചത് അമ്മയാണ്. ചുമർചാരി ഇരുത്തുകയും നിറുത്തുകയും ചെയ്തു. രണ്ടാം ക്ളാസ് വരെ കുഞ്ഞിനൊപ്പം സ്കൂളിൽ ചെന്നിരുന്നു. കാൽവിരലുകൾ കൊണ്ട് എഴുതാൻ പരിശീലിപ്പിച്ചു. അതിന് പാകത്തിലുള്ള കുഞ്ഞുമേശയും നെഞ്ചമർത്തിയും ഇടുപ്പിൽ ഘടിപ്പിച്ചും ഉരുട്ടുന്ന കളിവണ്ടിയും മരപ്പണിക്കാരനായ അച്ഛൻ ഉണ്ടാക്കിക്കൊടുത്തു. കാൽവിരലുകളിൽ സ്പൂൺ തിരുകി ഭക്ഷണം കഴിപ്പിച്ചു. ക്രമേണ കാലുകൾ കെെകൾ പോലെ വഴങ്ങി.

‘മാതാപിതാക്കളും അദ്ധ്യാപകരും സഹപാഠികളും നാട്ടുകാരും പിന്തുണച്ചില്ലെങ്കിൽ ഞാനിവിടെ എത്തില്ല. പുതിയ വീട് നിർമ്മിക്കാനും സന്മനസുള്ളവർ സഹായിച്ചു. എല്ലാവരോടും നന്ദിയുണ്ട്”. – പ്രണവ്

‘എന്തെങ്കിലും കുറവുള്ള കുട്ടിയായി ഞങ്ങൾ പ്രണവിനെ കണ്ടിട്ടില്ല. അവന് ആ തോന്നലുമില്ല”. – ബാലസുബ്രഹ്മണ്യൻ, സ്വർണകുമാരി (മാതാപിതാക്കൾ).


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!