Connect with us

Breaking News

സമന്‍സ് കൊടുക്കാനെത്തിയ പോലീസുകാരന്‍ വളര്‍ത്തുനായയെ അടിച്ചുകൊന്നതായി പരാതി

Published

on


കൊച്ചി: സമന്‍സ് കൊടുക്കാനെത്തിയ പോലീസുകാരന്‍ വീട്ടിലെ വളര്‍ത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളര്‍ത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായി പോലീസിനെതിരേ രംഗത്തെത്തിയത്. 

ശനിയാഴ്ച വൈകുന്നേരം ആറരയോടെ മേരിയുടെ മകനും പോലീസ് കേസിലുള്‍പ്പെട്ട ആളുമായ ജസ്റ്റിനെ അന്വേഷിച്ചാണ് ചെങ്ങമനാട് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തിയത്. മേരി മാത്രമായിരുന്നു ആ സമയം വീട്ടിലുണ്ടായിരുന്നത്. വീടിന് പിന്നിലൂടെ അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വളര്‍ത്തുപട്ടിയായ പിക്‌സി ഓടിയെത്തി. വിറകു കഷ്ണം ഉപയോഗിച്ച് പട്ടിയെ അടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് ചോദ്യം ചെയ്ത മേരിക്കെതിരേയും പോലീസ് ഭീഷണി ഉയര്‍ത്തിയതായി പരാതിയില്‍ പറയുന്നു. 

എട്ട് വര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന പഗ് ഇനത്തില്‍ പട്ടിയാണ് പിക്‌സി. സംഭവത്തെക്കുറിച്ച് എസ്.പി.സി.എയ്ക്കും എസ്.പിക്കുമാണ് പരാതി നല്‍കിയത്. പട്ടിയെ അടിച്ചുകൊന്ന പോലീസുകാരനെതിരേ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. പട്ടിയുടെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വീട്ടിലെ ഒഴിഞ്ഞ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. 

അതിനിടെ, ജസ്റ്റിനെ അന്വേഷിച്ചാണ് ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തിയയതെന്നും ജസ്റ്റിനും സഹോദരനും നിരവധി കേസുകളില്‍ പ്രതികളാണെന്നും ചെങ്ങമനാട് പോലീസ് പറഞ്ഞു. സമന്‍സ് ഉണ്ടായിട്ടും കൈപ്പറ്റിയിരുന്നില്ല. സമന്‍സ് പതിക്കാനായി എത്തിയപ്പോള്‍ പട്ടി ഉദ്യോഗസ്ഥരുടെ കാലില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കാല്‍ കുടയുക മാത്രമാണ് ചെയ്തത്. ഒരു മണിക്കൂറിന് ശേഷം പട്ടിയുമായി അയാള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തികയായിരുന്നുവെന്നും എസ്‌ഐ പറഞ്ഞു. കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ പ്രതികളായതിനാല്‍ സമന്‍സ് നല്‍കാനടക്കം പോലീസ് ചെല്ലുന്നത് ഒഴിവാക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്നും എസ്‌.ഐ. കൂട്ടിച്ചേര്‍ത്തു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!