Connect with us

Breaking News

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെ തൊഴിലുറപ്പ് കൂലി മുടങ്ങി

Published

on


കണ്ണൂർ: കേന്ദ്രനിർദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വിതരണം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്‌ പ്രത്യേകമാക്കിയതോടെ സംസ്ഥാനത്ത് ഇവരുടെ കൂലി വിതരണം ഒരുമാസമായി മുടങ്ങി.

പട്ടികജാതി വിഭാഗത്തിന് 84.55 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 27.92 കോടി രൂപയുമാണ് കുടിശ്ശികയായത്. ആകെ 112.47 കോടി രൂപ. ദിവസക്കൂലി 291 രൂപയാണെന്നിരിക്കെ 38 ലക്ഷത്തോളം തൊഴിൽദിനങ്ങളുടെ കൂലി വരുമിത്. കണ്ണൂർ ജില്ലയിൽ മാത്രം രണ്ടുവിഭാഗത്തിനും കൂടി 17 കോടിയോളം രൂപ കിട്ടാനുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും ജില്ലാ ഓഫീസിലും കൂലിക്കുവേണ്ടി നിരന്തരം ഫോൺവിളിയാണിപ്പോൾ. സാധാരണ പണിയെടുത്ത് രണ്ടാഴ്ചയ്ക്കകം കൂലി കിട്ടുമായിരുന്നു. ഇപ്പോൾ 124 ദിവസം മുൻപ്‌ ചെയ്ത ജോലിയുടെ കൂലി കിട്ടാത്തവരുണ്ട്.

നേരത്തെ ജാതിഭേദമെന്യേ പൊതുഫണ്ടിൽനിന്ന് എല്ലാവർക്കും കൂലി നൽകുകയായിരുന്നു രീതി. നടപ്പുസാമ്പത്തികവർഷംമുതൽ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് കേന്ദ്ര നിർദേശപ്രകാരം പ്രത്യേക ഫണ്ടിൽ നിന്നാക്കി. കഴിഞ്ഞ സെപ്റ്റംബറോടെ ഈ ഫണ്ട് തീർന്നു. പൊതുവിഭാഗത്തിൽ അന്ന് കുറച്ച് പണം ബാക്കിയുണ്ടായിരുന്നെങ്കിലും അതിൽ നിന്നെടുക്കാൻ അനുവാദമില്ലായിരുന്നു. രണ്ടാഴ്ച മുൻപ്‌ ആ ഫണ്ടും തീർന്നു. അവിടെയും 100 കോടിയോളം രൂപ കുടിശ്ശികയായി. പട്ടികവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. 34.36 ലക്ഷം തൊഴിൽദിനങ്ങളുടെ കൂലിയേ വരൂ ഇത്.

കേരളത്തിന് ആകെ ഏഴരക്കോടി തൊഴിൽദിനങ്ങളാണ് ഈ വർഷം അനുവദിച്ചത്. നവംബറായപ്പോഴേക്കും ഇതിൽ 4,74,89,298 കോടി ദിനങ്ങൾ ഉപയോഗിച്ചുകഴിഞ്ഞു. 5,25,886 പട്ടികജാതി കുടുംബങ്ങളും 1,28,160 പട്ടികവർഗ കുടുംബങ്ങളുമാണ് ഈ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഈ വർഷം 10.26 കോടി തൊഴിൽദിനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഏഴരക്കോടിയേ അനുവദിച്ചുള്ളൂ. അഞ്ചുമാസം അവശേഷിച്ചിരിക്കെ അതിൽ 63 ശതമാനം ഉപയോഗിച്ചുകഴിഞ്ഞത് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിവാക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ തുക അനുവദിക്കാൻ കേന്ദ്രം നടപടികളെടുത്തുവരികയാണെന്ന് പദ്ധതിയുടെ സംസ്ഥാനതല ചുമതല വഹിക്കുന്നവർ പറയുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!