Connect with us

Breaking News

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്റെ തൊഴിലുറപ്പ് കൂലി മുടങ്ങി

Published

on


കണ്ണൂർ: കേന്ദ്രനിർദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വിതരണം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന്‌ പ്രത്യേകമാക്കിയതോടെ സംസ്ഥാനത്ത് ഇവരുടെ കൂലി വിതരണം ഒരുമാസമായി മുടങ്ങി.

പട്ടികജാതി വിഭാഗത്തിന് 84.55 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 27.92 കോടി രൂപയുമാണ് കുടിശ്ശികയായത്. ആകെ 112.47 കോടി രൂപ. ദിവസക്കൂലി 291 രൂപയാണെന്നിരിക്കെ 38 ലക്ഷത്തോളം തൊഴിൽദിനങ്ങളുടെ കൂലി വരുമിത്. കണ്ണൂർ ജില്ലയിൽ മാത്രം രണ്ടുവിഭാഗത്തിനും കൂടി 17 കോടിയോളം രൂപ കിട്ടാനുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും ജില്ലാ ഓഫീസിലും കൂലിക്കുവേണ്ടി നിരന്തരം ഫോൺവിളിയാണിപ്പോൾ. സാധാരണ പണിയെടുത്ത് രണ്ടാഴ്ചയ്ക്കകം കൂലി കിട്ടുമായിരുന്നു. ഇപ്പോൾ 124 ദിവസം മുൻപ്‌ ചെയ്ത ജോലിയുടെ കൂലി കിട്ടാത്തവരുണ്ട്.

നേരത്തെ ജാതിഭേദമെന്യേ പൊതുഫണ്ടിൽനിന്ന് എല്ലാവർക്കും കൂലി നൽകുകയായിരുന്നു രീതി. നടപ്പുസാമ്പത്തികവർഷംമുതൽ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് കേന്ദ്ര നിർദേശപ്രകാരം പ്രത്യേക ഫണ്ടിൽ നിന്നാക്കി. കഴിഞ്ഞ സെപ്റ്റംബറോടെ ഈ ഫണ്ട് തീർന്നു. പൊതുവിഭാഗത്തിൽ അന്ന് കുറച്ച് പണം ബാക്കിയുണ്ടായിരുന്നെങ്കിലും അതിൽ നിന്നെടുക്കാൻ അനുവാദമില്ലായിരുന്നു. രണ്ടാഴ്ച മുൻപ്‌ ആ ഫണ്ടും തീർന്നു. അവിടെയും 100 കോടിയോളം രൂപ കുടിശ്ശികയായി. പട്ടികവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. 34.36 ലക്ഷം തൊഴിൽദിനങ്ങളുടെ കൂലിയേ വരൂ ഇത്.

കേരളത്തിന് ആകെ ഏഴരക്കോടി തൊഴിൽദിനങ്ങളാണ് ഈ വർഷം അനുവദിച്ചത്. നവംബറായപ്പോഴേക്കും ഇതിൽ 4,74,89,298 കോടി ദിനങ്ങൾ ഉപയോഗിച്ചുകഴിഞ്ഞു. 5,25,886 പട്ടികജാതി കുടുംബങ്ങളും 1,28,160 പട്ടികവർഗ കുടുംബങ്ങളുമാണ് ഈ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. കോവിഡ് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ കേരളം ഈ വർഷം 10.26 കോടി തൊഴിൽദിനങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഏഴരക്കോടിയേ അനുവദിച്ചുള്ളൂ. അഞ്ചുമാസം അവശേഷിച്ചിരിക്കെ അതിൽ 63 ശതമാനം ഉപയോഗിച്ചുകഴിഞ്ഞത് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിവാക്കുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ തുക അനുവദിക്കാൻ കേന്ദ്രം നടപടികളെടുത്തുവരികയാണെന്ന് പദ്ധതിയുടെ സംസ്ഥാനതല ചുമതല വഹിക്കുന്നവർ പറയുന്നു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!