Connect with us

Breaking News

കൂത്തുപറമ്പ്‌ വീണ്ടും ഫുട്‌ബോൾ ആരവത്തിലേക്ക്‌

Published

on


കണ്ണൂർ : ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലൂടെ ജില്ലയിൽ വീണ്ടും ഫുട്‌ബോൾ ആരവമെത്തുന്നു. കൂത്തുപറമ്പ്‌ നഗരസഭാ സ്‌റ്റേഡിയത്തിൽ 26 മുതലാണ്‌ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ്‌ മത്സരങ്ങൾ. കളിക്കളങ്ങളിൽ ആവേശവും ഗ്യാലറികളിൽ ആരവങ്ങളും നിലച്ച കോവിഡ്‌ കാലത്തിൽനിന്നുള്ള ഉണർവുകൂടിയാകും കൂത്തുപറമ്പിൽ ആദ്യമായെത്തുന്ന ദേശീയ ചാമ്പ്യൻഷിപ്പ്‌. 

ജില്ലയിൽ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ മാത്രമാണ്‌ ദേശീയതല ഫുട്‌ബോൾ ടൂർണമെന്റുകൾ ഇതുവരെ നടന്നത്‌. ദേശീയ നിലവാരത്തിലുള്ള ടൂർണമെന്റ്‌ നടത്തുന്നതിന്‌ സൗകര്യമുള്ള മൈതാനം കണ്ണൂരിൽമാത്രമായിരുന്നു. കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിലടക്കം നേരത്തെ സെവൻസ്‌ ടൂർണമെന്റുകളാണ്‌ കാൽപന്തുകളിയുടെ ആവേശം നിറച്ചിരുന്നത്‌. കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ അമ്പതുകളുടെ ആദ്യത്തിലാണ്‌ ചന്തൻ മെമ്മോറിയൽ ടൂർണമെന്റ്‌ നടന്നത്‌. ജില്ലയിലെ ആദ്യത്തെ ദേശീയ മത്സരവും ഇതുതന്നെ. രണ്ടുപതിറ്റാണ്ടിനുശേഷമാണ്‌ ശ്രീനാരായണ അഖിലേന്ത്യാ ഫുട്‌ബോൾ കണ്ണൂരിൽ നടക്കുന്നത്‌. 68ൽ സതേൺ റെക്ടാംഗുലർ കപ്പ്‌. 83 ൽ ആദ്യമായി ഫെഡറേഷൻ കപ്പ്‌ കണ്ണൂരിൽ വിരുന്നെത്തി. അറുപതിനായിരത്തിലേറെ കാണികളാണ്‌ അന്ന്‌ ജവഹർ സ്‌റ്റേഡിയത്തിൽ കളിയാവേശവുമായെത്തിയത്‌. ഫ്ലഡ്‌ലിറ്റിലായിരുന്നു മത്സരങ്ങൾ. 91 ൽ വീണ്ടും ഫെഡറേഷൻ കപ്പെത്തി. അതേവർഷംതന്നെ ഏഷ്യാകപ്പ്‌ ക്വാളിഫൈയിങ് റൗണ്ടിലെ രണ്ട്‌ മത്സരങ്ങളും നടന്നു. അടുത്ത വർഷം സിസേഴ്‌സ്‌ കപ്പ്‌ ഗ്രൂപ്പ്‌ മത്സരങ്ങളും കണ്ണൂരിലെത്തി.

കഴിഞ്ഞ എൽ.ഡി.എഫ്‌. സർക്കാർ ജില്ലയിൽ നിരവധി സ്‌റ്റേഡിയങ്ങളാണ്‌ മികച്ച നിലവാരത്തിലേക്കുയർത്തിയത്‌. അതിലൊന്നായിരുന്നു കൂത്തുപറമ്പ്‌ നഗരസഭാ സ്‌റ്റേഡിയം. നാണൂട്ടി ഫുട്‌ബോളിലുടെ സംസ്ഥാനത്തെ എണ്ണംനിന്ന ടീമുകളെല്ലാം കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിൽ കളിക്കാനെത്തിയിരുന്നു. സ്‌റ്റേഡിയം നവീകരണം ആരംഭിച്ചതോടെയാണ്‌ നാണൂട്ടി ഫുട്‌ബോൾ നിർത്തിയത്‌. ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ്‌, ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ്‌ കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിൽ നടക്കുക. ഗ്രൂപ്പ്‌ എയുടെയും ഗ്രൂപ്പ്‌ സിയുടെയും മത്സരങ്ങളാണിവിടെ. 26 മുതൽ ഡിസംബർ മൂന്ന്‌ വരെയാണ്‌ ഗ്രൂപ്പ്‌ മത്സരങ്ങൾ. അഞ്ചിനാണ്‌ ക്വാർട്ടർ ഫൈനൽ. മണിപ്പൂർ, ദാമൻ ദിയു, പുതുച്ചേരി, മേഘാലയ എന്നിവയാണ്‌ ഗ്രൂപ്പ്‌ എയിൽ. ഗ്രൂപ്പ്‌ സിയിൽ ഹിമാചൽ പ്രദേശ്‌, അസാം, രാജസ്ഥാൻ, ബിഹാർ. രാവിലെ 9.30നും പകൽ മൂന്നിനുമാണ്‌ മത്സരങ്ങൾ.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!