Connect with us

Breaking News

കൂത്തുപറമ്പ്‌ വീണ്ടും ഫുട്‌ബോൾ ആരവത്തിലേക്ക്‌

Published

on


കണ്ണൂർ : ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലൂടെ ജില്ലയിൽ വീണ്ടും ഫുട്‌ബോൾ ആരവമെത്തുന്നു. കൂത്തുപറമ്പ്‌ നഗരസഭാ സ്‌റ്റേഡിയത്തിൽ 26 മുതലാണ്‌ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ്‌ മത്സരങ്ങൾ. കളിക്കളങ്ങളിൽ ആവേശവും ഗ്യാലറികളിൽ ആരവങ്ങളും നിലച്ച കോവിഡ്‌ കാലത്തിൽനിന്നുള്ള ഉണർവുകൂടിയാകും കൂത്തുപറമ്പിൽ ആദ്യമായെത്തുന്ന ദേശീയ ചാമ്പ്യൻഷിപ്പ്‌. 

ജില്ലയിൽ കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ മാത്രമാണ്‌ ദേശീയതല ഫുട്‌ബോൾ ടൂർണമെന്റുകൾ ഇതുവരെ നടന്നത്‌. ദേശീയ നിലവാരത്തിലുള്ള ടൂർണമെന്റ്‌ നടത്തുന്നതിന്‌ സൗകര്യമുള്ള മൈതാനം കണ്ണൂരിൽമാത്രമായിരുന്നു. കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിലടക്കം നേരത്തെ സെവൻസ്‌ ടൂർണമെന്റുകളാണ്‌ കാൽപന്തുകളിയുടെ ആവേശം നിറച്ചിരുന്നത്‌. കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ അമ്പതുകളുടെ ആദ്യത്തിലാണ്‌ ചന്തൻ മെമ്മോറിയൽ ടൂർണമെന്റ്‌ നടന്നത്‌. ജില്ലയിലെ ആദ്യത്തെ ദേശീയ മത്സരവും ഇതുതന്നെ. രണ്ടുപതിറ്റാണ്ടിനുശേഷമാണ്‌ ശ്രീനാരായണ അഖിലേന്ത്യാ ഫുട്‌ബോൾ കണ്ണൂരിൽ നടക്കുന്നത്‌. 68ൽ സതേൺ റെക്ടാംഗുലർ കപ്പ്‌. 83 ൽ ആദ്യമായി ഫെഡറേഷൻ കപ്പ്‌ കണ്ണൂരിൽ വിരുന്നെത്തി. അറുപതിനായിരത്തിലേറെ കാണികളാണ്‌ അന്ന്‌ ജവഹർ സ്‌റ്റേഡിയത്തിൽ കളിയാവേശവുമായെത്തിയത്‌. ഫ്ലഡ്‌ലിറ്റിലായിരുന്നു മത്സരങ്ങൾ. 91 ൽ വീണ്ടും ഫെഡറേഷൻ കപ്പെത്തി. അതേവർഷംതന്നെ ഏഷ്യാകപ്പ്‌ ക്വാളിഫൈയിങ് റൗണ്ടിലെ രണ്ട്‌ മത്സരങ്ങളും നടന്നു. അടുത്ത വർഷം സിസേഴ്‌സ്‌ കപ്പ്‌ ഗ്രൂപ്പ്‌ മത്സരങ്ങളും കണ്ണൂരിലെത്തി.

കഴിഞ്ഞ എൽ.ഡി.എഫ്‌. സർക്കാർ ജില്ലയിൽ നിരവധി സ്‌റ്റേഡിയങ്ങളാണ്‌ മികച്ച നിലവാരത്തിലേക്കുയർത്തിയത്‌. അതിലൊന്നായിരുന്നു കൂത്തുപറമ്പ്‌ നഗരസഭാ സ്‌റ്റേഡിയം. നാണൂട്ടി ഫുട്‌ബോളിലുടെ സംസ്ഥാനത്തെ എണ്ണംനിന്ന ടീമുകളെല്ലാം കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിൽ കളിക്കാനെത്തിയിരുന്നു. സ്‌റ്റേഡിയം നവീകരണം ആരംഭിച്ചതോടെയാണ്‌ നാണൂട്ടി ഫുട്‌ബോൾ നിർത്തിയത്‌. ദേശീയ സീനിയർ വനിതാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ്‌, ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ്‌ കൂത്തുപറമ്പ്‌ സ്‌റ്റേഡിയത്തിൽ നടക്കുക. ഗ്രൂപ്പ്‌ എയുടെയും ഗ്രൂപ്പ്‌ സിയുടെയും മത്സരങ്ങളാണിവിടെ. 26 മുതൽ ഡിസംബർ മൂന്ന്‌ വരെയാണ്‌ ഗ്രൂപ്പ്‌ മത്സരങ്ങൾ. അഞ്ചിനാണ്‌ ക്വാർട്ടർ ഫൈനൽ. മണിപ്പൂർ, ദാമൻ ദിയു, പുതുച്ചേരി, മേഘാലയ എന്നിവയാണ്‌ ഗ്രൂപ്പ്‌ എയിൽ. ഗ്രൂപ്പ്‌ സിയിൽ ഹിമാചൽ പ്രദേശ്‌, അസാം, രാജസ്ഥാൻ, ബിഹാർ. രാവിലെ 9.30നും പകൽ മൂന്നിനുമാണ്‌ മത്സരങ്ങൾ.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!