Connect with us

Breaking News

പരീക്ഷയെഴുതാൻ പകരക്കാർ; സംഘടിപ്പിക്കാൻ ഏജന്റുമാരും

Published

on


കണ്ണൂർ : മധുര കാമരാജ്‌ സർവകലാശാലയുടെ പരീക്ഷയെഴുതാൻ പകരം ആളുകളെ നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നതായി പൊലീസ്‌ കണ്ടെത്തൽ. ബിരുദമടക്കമുള്ള സർട്ടിഫിക്കറ്റുകൾക്കാണ്‌ പണം നൽകി ആളുകളെ ഏർപ്പാടാക്കുന്നത്‌. കണ്ണൂരിലെ സ്വകാര്യ കോളേജ്‌ ഉടമ ബാങ്ക്‌ ജീവനക്കാർക്ക്‌ വ്യാജ പ്ലസ്‌ടു, ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയ കേസിന്റെ അന്വേഷണത്തിലാണ്‌ പൊലീസിന്‌ ഏജന്റുമാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്ന നടുവിൽ സ്വദേശികളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ യോഗശാല റോഡിലെ ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി ക്യാമ്പസ് ഉടമ മയ്യിൽ കയരളത്തെ കെ.വി. ശ്രീകുമാർ അറസ്‌റ്റിലായിരുന്നു. പരീക്ഷയെഴുതാത്തവർക്ക്‌ വലിയ തുക വാങ്ങി സർട്ടിഫിക്കറ്റ്‌ നൽകുന്നതായി കണ്ടെത്തി. മധുര കാമരാജ്‌ സർവകലാശാലയിൽ കോഴ്‌സുകൾക്ക്‌ രജിസ്‌റ്റർ ചെയ്യുന്നവർക്കുപകരം പരീക്ഷയെഴുതാൻ ഏജന്റുമാർവഴിയാണ്‌ ശ്രീകുമാർ ആളെ ഏർപ്പാടാക്കിയിരുന്നത്‌. ഗൾഫ്‌ അടക്കമുള്ള രാജ്യങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിക്ക്‌ ശ്രമിക്കുന്നവർക്കാണ്‌ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്‌. ഇവയിൽ പൊതുവേ കൂടുതൽ പരിശോധന ഉണ്ടാകാറില്ല. ബിരുദ കോഴ്‌സുകൾക്ക്‌ രജിസ്‌റ്റർചെയ്‌ത വർഷംതന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്‌. ഡൽഹി, മധുര കേന്ദ്രീകരിച്ചാണ്‌ ഏജന്റുമാർ പ്രവർത്തിക്കുന്നതെന്നാണ്‌ വിവരം. രാജ്യത്തെ മറ്റ്‌ സർവകലാശാലകളിൽനിന്ന്‌ ഇത്തരത്തിൽ ശ്രീകുമാർ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്‌.

ബാങ്കിൽ സ്ഥാനക്കയറ്റത്തിന്‌ പ്ലസ്‌ടു, ബിരുദ സർട്ടിഫിക്കറ്റുകൾക്കായാണ്‌ 2018ൽ നടുവിൽ സ്വദേശികളായ പി.പി. അജയകുമാർ, പി.പി. ഷാഹിദ, എം.ജെ ഷൈനി എന്നിവർ കണ്ണൂർ ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി ക്യാമ്പസിലെത്തിയത്‌. 2015ലെ പ്ലസ്‌ടു സർട്ടിഫിക്കറ്റും 2015- 18 വർഷത്തെ മധുര കാമരാജ്‌ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുമാണ്‌ ഇവർക്ക്‌ നൽകിയത്‌. ഇവരിൽനിന്ന്‌ പലതവണയായി ശ്രീകുമാർ 2,27,100 രൂപ വാങ്ങിയിരുന്നു. പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക്‌ ലിസ്‌റ്റുമാണ്‌ ഇവർക്ക്‌ നൽകിയത്‌.
ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി പരീക്ഷയിൽ ആൾമാറാട്ടം നടക്കുന്നുവെന്ന പരാതിയിൽ മധുര പൊലീസ്‌ നേരത്തെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സർവകലാശാലാ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്‌.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!