Connect with us

Breaking News

പരീക്ഷയെഴുതാൻ പകരക്കാർ; സംഘടിപ്പിക്കാൻ ഏജന്റുമാരും

Published

on


കണ്ണൂർ : മധുര കാമരാജ്‌ സർവകലാശാലയുടെ പരീക്ഷയെഴുതാൻ പകരം ആളുകളെ നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നതായി പൊലീസ്‌ കണ്ടെത്തൽ. ബിരുദമടക്കമുള്ള സർട്ടിഫിക്കറ്റുകൾക്കാണ്‌ പണം നൽകി ആളുകളെ ഏർപ്പാടാക്കുന്നത്‌. കണ്ണൂരിലെ സ്വകാര്യ കോളേജ്‌ ഉടമ ബാങ്ക്‌ ജീവനക്കാർക്ക്‌ വ്യാജ പ്ലസ്‌ടു, ബിരുദ സർട്ടിഫിക്കറ്റുകൾ നിർമിച്ചുനൽകിയ കേസിന്റെ അന്വേഷണത്തിലാണ്‌ പൊലീസിന്‌ ഏജന്റുമാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്‌.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്ന നടുവിൽ സ്വദേശികളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ കണ്ണൂർ യോഗശാല റോഡിലെ ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി ക്യാമ്പസ് ഉടമ മയ്യിൽ കയരളത്തെ കെ.വി. ശ്രീകുമാർ അറസ്‌റ്റിലായിരുന്നു. പരീക്ഷയെഴുതാത്തവർക്ക്‌ വലിയ തുക വാങ്ങി സർട്ടിഫിക്കറ്റ്‌ നൽകുന്നതായി കണ്ടെത്തി. മധുര കാമരാജ്‌ സർവകലാശാലയിൽ കോഴ്‌സുകൾക്ക്‌ രജിസ്‌റ്റർ ചെയ്യുന്നവർക്കുപകരം പരീക്ഷയെഴുതാൻ ഏജന്റുമാർവഴിയാണ്‌ ശ്രീകുമാർ ആളെ ഏർപ്പാടാക്കിയിരുന്നത്‌. ഗൾഫ്‌ അടക്കമുള്ള രാജ്യങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിക്ക്‌ ശ്രമിക്കുന്നവർക്കാണ്‌ ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്‌. ഇവയിൽ പൊതുവേ കൂടുതൽ പരിശോധന ഉണ്ടാകാറില്ല. ബിരുദ കോഴ്‌സുകൾക്ക്‌ രജിസ്‌റ്റർചെയ്‌ത വർഷംതന്നെ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്‌. ഡൽഹി, മധുര കേന്ദ്രീകരിച്ചാണ്‌ ഏജന്റുമാർ പ്രവർത്തിക്കുന്നതെന്നാണ്‌ വിവരം. രാജ്യത്തെ മറ്റ്‌ സർവകലാശാലകളിൽനിന്ന്‌ ഇത്തരത്തിൽ ശ്രീകുമാർ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്‌.

ബാങ്കിൽ സ്ഥാനക്കയറ്റത്തിന്‌ പ്ലസ്‌ടു, ബിരുദ സർട്ടിഫിക്കറ്റുകൾക്കായാണ്‌ 2018ൽ നടുവിൽ സ്വദേശികളായ പി.പി. അജയകുമാർ, പി.പി. ഷാഹിദ, എം.ജെ ഷൈനി എന്നിവർ കണ്ണൂർ ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി ക്യാമ്പസിലെത്തിയത്‌. 2015ലെ പ്ലസ്‌ടു സർട്ടിഫിക്കറ്റും 2015- 18 വർഷത്തെ മധുര കാമരാജ്‌ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുമാണ്‌ ഇവർക്ക്‌ നൽകിയത്‌. ഇവരിൽനിന്ന്‌ പലതവണയായി ശ്രീകുമാർ 2,27,100 രൂപ വാങ്ങിയിരുന്നു. പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക്‌ ലിസ്‌റ്റുമാണ്‌ ഇവർക്ക്‌ നൽകിയത്‌.
ഐ.എഫ്‌.ഡി. ഫാഷൻ ടെക്‌നോളജി പരീക്ഷയിൽ ആൾമാറാട്ടം നടക്കുന്നുവെന്ന പരാതിയിൽ മധുര പൊലീസ്‌ നേരത്തെ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സർവകലാശാലാ വിജിലൻസും അന്വേഷണം നടത്തുന്നുണ്ട്‌.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!