Connect with us

Breaking News

തെയ്യം കലാ അക്കാദമി ദേശീയ തലത്തിലേക്ക്; തലശ്ശേരിയിൽ ജനുവരിയിൽ ഹെറിറ്റേജ് ബിനാലെ

Published

on


തലശ്ശേരി : വടക്കൻ കേരളത്തിന്റെ തനത്‌ കലാരൂപങ്ങൾ അനുഷ്‌ഠാന തനിമ ചോരാതെ കാണാനും പഠിക്കാനും നിടുമ്പ്രം മുത്തപ്പൻ മടപ്പുര കേന്ദ്രമായ തെയ്യം കലാ അക്കാദമി അവസരമൊരുക്കുന്നു. കേരളത്തിന് പുറത്തുള്ള കലാരൂപങ്ങൾകൂടി ഉൾപ്പെടുത്തി അക്കാദമിയെ ‘നാഷണൽ സെന്റർ ഫോർ ടാൻജിബിൾ ആൻഡ് ഇൻടാൻജിബിൾ കൾച്ചറൽ ഹെറിറ്റേജ്’ എന്ന (എൻ.സി.ടി.ഐ.സി.എച്ച്) പേരിൽ വിപുലീകരിക്കും. സാംസ്‌കാരിക വകുപ്പിനുകീഴിൽ സ്വയംഭരണ സ്ഥാപനമായി പ്രവർത്തിക്കുന്ന അക്കാദമിയുടെ രജിസ്‌ട്രേഷൻ നടപടി പൂർത്തിയായി.

കാവുകളിൽനിന്ന്‌ ലൈവായി തെയ്യം കാണാൻ അക്കാദമി സൗകര്യമൊരുക്കും. കാവുകൾക്ക് ധനസഹായം, കലാകാരന്മാർക്ക് ചികിത്സ, പെൻഷൻ, അണിയല കോപ്പുകൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം എന്നിവയും പരിഗണനയിലുണ്ട്‌. മുഴുവൻ കാവുകളും ജിയോ ടാഗ് ചെയ്ത് അടയാളപ്പെടുത്തും. കേന്ദ്ര ടൂറിസം വകുപ്പിന്റെ “സ്വദേശി ദർശൻ’ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ അഞ്ച് പ്രധാന പൈതൃക കേന്ദ്രങ്ങളിൽ രാമായണം കലകളുടെ സ്ഥിരം പ്രദർശനകേന്ദ്രമൊരുക്കും. 

ആദിമനിവാസികൾ, ഗോത്രവർഗക്കാർ, നാടോടികൾ എന്നിവരുടെ കരകൗശല ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും വയനാട്ടിലും പാലക്കാടും “ഗ്ലോബൽ ട്രൈബൽ ക്രാഫ്റ്റ് വില്ലേജ്” സ്ഥാപിക്കും. ഉൽപന്നങ്ങൾ ഓൺലെെനായി വിപണനം ചെയ്യാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. പെെതൃക കലാരൂപങ്ങൾ പഠിക്കാൻ സർട്ടിഫിക്കറ്റ് കോഴ്സുകളും വിവിധ സംസ്ഥാനങ്ങളിലെ സർവകലാശാലകളുമായി ചേർന്ന് യോഗാ സർട്ടിഫിക്കറ്റ് കോഴ്സും തുടങ്ങും. സ്വാതന്ത്ര്യസമര സേനാനി മൊയാരത്ത് ശങ്കരന്റെപേരിൽ ചൊക്ലി പഞ്ചായത്തിൽ ദേശീയ ചരിത്ര-പൈതൃക ഗ്യാലറി സ്ഥാപിക്കും. 50 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തു. ഗ്യാലറി നിർമാണത്തിന് സാംസ്കാരിക വകുപ്പും അനുമതി നൽകി. അക്കാദമിക്ക് പുതിയ കെട്ടിടം പണിയുന്നതിന് 18 സെന്റ് സ്ഥലം മുത്തപ്പൻ മടപ്പുര നൽകി.

യുനസ്കോവിന്റെ ലോക പൈതൃക നഗര പട്ടികയിലേക്ക്‌ തുറമുഖ നഗരമായ തലശ്ശേരിയെ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമി സംഘടിപ്പിക്കും. വർഷംതോറും തലശ്ശേരിയിൽ “ഗ്ലോബൽ ഹെറിറ്റേജ് ഫെസ്റ്റിവൽ’’ സംഘടിപ്പിക്കും. അടുത്ത ജനുവരിയിൽ തലശ്ശേരിയിൽ ഹെറിറ്റേജ് ബിനാലെയും ആസൂത്രണം ചെയ്തിട്ടുണ്ട്. സർക്കസ് സൗജന്യമായി പഠിപ്പിക്കും. സ്വന്തമായി സർക്കസ് അവതരണ സംഘവും ലക്ഷ്യമിടുന്നു. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!