Connect with us

Breaking News

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നാളെ തുടങ്ങും

Published

on


തലശ്ശേരി : വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളായ ബിഇഎംപി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ മെയ്‌ മാസം നടന്ന കെ -ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ബുധൻമുതൽ തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും.

10ന്‌ രാവിലെ പത്തുമുതൽ പകൽ ഒന്നുവരെ കാറ്റഗറി ഒന്ന് രജിസ്റ്റർ നമ്പർ 501662 മുതൽ 501799 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 501800 മുതൽ 501974 വരെ.

11ന് – രാവിലെ 10 മുതൽ പകൽ ഒന്നു വരെ കാറ്റഗറി ഒന്ന് രജിസ്റ്റർ നമ്പർ 501975 മുതൽ 502060 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 502061 മുതൽ 502150 വരെ.

12ന് – രാവിലെ 10 മുതൽ പകൽ ഒന്നു വരെ കാറ്റഗറി രണ്ട് രജിസ്റ്റർ നമ്പർ 601260 മുതൽ 601440 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 601441 മുതൽ 601583 വരെ.

15 ന് രാവിലെ 10 മുതൽ പകൽ ഒന്നു വരെ – കാറ്റഗറി മൂന്ന് രജിസ്റ്റർ നമ്പർ 702552 മുതൽ 702781 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 702786 മുതൽ 702951 വരെ.

16 ന് രാവിലെ 10 മുതൽ ഒന്നുവരെ – കാറ്റഗറി മൂന്ന് രജിസ്റ്റർ നമ്പർ 702952 മുതൽ 703106 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 703107 മുതൽ 703172 വരെ.

17 ന് രാവിലെ 10 മുതൽ പകൽ ഒന്നുവരെ – കാറ്റഗറി നാല് രജിസ്റ്റർ നമ്പർ 800922 മുതൽ 801013 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 801019 മുതൽ 801122 വരെ.

മുൻ വർഷങ്ങളിലെ കെ ടെറ്റ് പരീക്ഷ വിജയിച്ചവർക്കും ബന്ധപ്പെട്ട കാറ്റഗറികൾക്ക് അനുവദിക്കപ്പെട്ട ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാം. അസൽ കെ -ടെറ്റ് ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അനുബന്ധ മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. മാർക്കിൽ ഇളവുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ: 0490 2320182.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!