Connect with us

Breaking News

കെ- ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നാളെ തുടങ്ങും

Published

on


തലശ്ശേരി : വിദ്യാഭ്യാസ ജില്ലാ പരിധിയിലെ പരീക്ഷാ കേന്ദ്രങ്ങളായ ബിഇഎംപി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ മെയ്‌ മാസം നടന്ന കെ -ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ബുധൻമുതൽ തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും.

10ന്‌ രാവിലെ പത്തുമുതൽ പകൽ ഒന്നുവരെ കാറ്റഗറി ഒന്ന് രജിസ്റ്റർ നമ്പർ 501662 മുതൽ 501799 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 501800 മുതൽ 501974 വരെ.

11ന് – രാവിലെ 10 മുതൽ പകൽ ഒന്നു വരെ കാറ്റഗറി ഒന്ന് രജിസ്റ്റർ നമ്പർ 501975 മുതൽ 502060 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 502061 മുതൽ 502150 വരെ.

12ന് – രാവിലെ 10 മുതൽ പകൽ ഒന്നു വരെ കാറ്റഗറി രണ്ട് രജിസ്റ്റർ നമ്പർ 601260 മുതൽ 601440 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ രജിസ്റ്റർ നമ്പർ 601441 മുതൽ 601583 വരെ.

15 ന് രാവിലെ 10 മുതൽ പകൽ ഒന്നു വരെ – കാറ്റഗറി മൂന്ന് രജിസ്റ്റർ നമ്പർ 702552 മുതൽ 702781 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 702786 മുതൽ 702951 വരെ.

16 ന് രാവിലെ 10 മുതൽ ഒന്നുവരെ – കാറ്റഗറി മൂന്ന് രജിസ്റ്റർ നമ്പർ 702952 മുതൽ 703106 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 703107 മുതൽ 703172 വരെ.

17 ന് രാവിലെ 10 മുതൽ പകൽ ഒന്നുവരെ – കാറ്റഗറി നാല് രജിസ്റ്റർ നമ്പർ 800922 മുതൽ 801013 വരെ, പകൽ രണ്ടുമുതൽ വൈകിട്ട് അഞ്ചുവരെ – രജിസ്റ്റർ നമ്പർ 801019 മുതൽ 801122 വരെ.

മുൻ വർഷങ്ങളിലെ കെ ടെറ്റ് പരീക്ഷ വിജയിച്ചവർക്കും ബന്ധപ്പെട്ട കാറ്റഗറികൾക്ക് അനുവദിക്കപ്പെട്ട ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധനയ്‌ക്ക് ഹാജരാകാം. അസൽ കെ -ടെറ്റ് ഹാൾടിക്കറ്റ്, മാർക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അനുബന്ധ മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. മാർക്കിൽ ഇളവുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. ഫോൺ: 0490 2320182.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!