Connect with us

Breaking News

സർക്കാർ ജീവനക്കാർക്ക് എയർ ഇന്ത്യയിൽ ഇനി ആനുകൂല്യമില്ല

Published

on


സർക്കാർ ജീവനക്കാർക്ക് ഇനി എയർ ഇന്ത്യയിൽതന്നെ യാത്രചെയ്യണമെന്ന് നിർബന്ധമില്ല. എയർ ഇന്ത്യ പൂർണമായും സ്വകാര്യ വത്കരിക്കുകയും ടാറ്റയുടെ ഭാഗമാകുകയുംചെയ്തതോടെയാണ് ഈ നിബന്ധന സർക്കാർ നീക്കിയത്. ഇനി മറ്റേത് വിമാനത്തിലുമെന്നപോലെ മുൻകൂർ പണംകൊടുത്ത് ടിക്കറ്റെടുത്ത് സർക്കാർ ജീവനക്കാർക്ക് എയർ ഇന്ത്യയിൽ യാത്രചെയ്യാം. സ്വകാര്യ ഏജൻസികളിൽനിന്ന് ടിക്കറ്റെടുക്കുന്നതിലൂടെ കമ്മീഷൻ ഇനത്തിലും സർക്കാരിന് അധികചെലവുണ്ടാകും. 

മുൻകൂർ പണംനൽകാതെ എയർ ഇന്ത്യയിൽ ഇനി യാത്രചെയ്യാനാവില്ല. ഇതുവരെയുള്ള ബാധ്യത കൊടുത്തുതീർക്കാനും ധനമന്ത്രാലയും വിവിധ സർക്കാർ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ വ്യവസ്ഥപ്രകാരം എയർ ഇന്ത്യയുടെ സർവീസ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് യാത്രചെയ്യുമ്പോൾ മാത്രമാണ് മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് എടുക്കാൻ അനുവദിച്ചിരുന്നത്. 

പ്രദേശികമായി സർവീസ് നടത്തുന്നവക്കുപുറമെ, രാജ്യത്ത് എട്ട് വിമാനക്കമ്പനികളാണ് പ്രധാനമായുമുള്ളത്. വിസ്താര, എയർ ഏഷ്യ, സ്‌പൈസ് ജെറ്റ്, ഗോ ഫസ്റ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ്, അലയൻസ് എയർ എന്നിവയാണവ. 

എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് എന്നിവയുടെ കൗണ്ടറുകളിൽനിന്നോ ഐആർസിടിസി, അശോക ട്രാവൽസ്, ബൽമർ ലോറി ആൻഡ് കോ എന്നീ സ്ഥാപനങ്ങളിൽനിന്നോ ടിക്കറ്റ് എടുത്ത് യാത്രചെയ്യണമെന്ന് നവംബർ അഞ്ചിലെ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അറിയിപ്പിൽ പറയുന്നു. നിരവധി ശ്രമങ്ങൾ നടത്തിയതിനുശേഷമാണ് കനത്ത ബാധ്യതയിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയെ 18,000 കോടി രൂപക്ക് ടാറ്റ സൺസിന് വിറ്റത്. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Breaking News

10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Published

on

Share our post

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!