Connect with us

Breaking News

പൈതൽമലയിലേക്കുള്ള എളുപ്പമാർഗമായ വണ്ണായിക്കടവ് – പൈതൽമല റോഡിനെ അവഗണിക്കുന്നതായി പരാതി

Published

on


പയ്യാവൂർ : ഇരിട്ടി ഭാഗത്തുനിന്നുള്ള സഞ്ചാരികൾക്ക് പൈതൽമലയിൽ എത്താൻ എളുപ്പമാർഗമായ വണ്ണായിക്കടവ്-നെല്ലിക്കുറ്റി-അരീക്കമല-ചാത്തമല റോഡ് കാൽനടപോലും അസാധ്യമാംവിധം തകർന്നു. റോഡ് നവീകരിക്കാനുള്ള ഒരു നടപടികളുമുണ്ടാകാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. 

മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട്, പൈതൽമല, പാലക്കയംതട്ട് എന്നിവയെ ബന്ധപ്പെടുത്തിയുള്ള ടൂറിസം സർക്യൂട്ട് യാഥാർഥ്യമാക്കുന്നതിനായി നവീകരണം നടത്തുന്ന റോഡുകൾക്കൊപ്പം ഈ റോഡിന്റെ വികസനവും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

റോഡ് പുനർനിർമിച്ച് മെക്കാഡം ടാറിങ് നടത്തിയാൽ പ്രദേശത്ത് വൻ വികസന മുന്നേറ്റത്തിനാണ് വഴിയൊരുങ്ങുക. പയ്യാവൂർ, ഏരുവേശ്ശി, നടുവിൽ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും നിലവിൽ എട്ടുമീറ്റർ വീതിയുണ്ട്. ചിലയിടങ്ങളിൽ റോഡിന് 10 മീറ്ററോളം വീതിയുണ്ട്. വീതി കുറവുള്ളയിടങ്ങളിൽ ആവശ്യമായ സ്ഥലവും ലഭ്യമാണ്. 

പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, എം.എൽ.എ. ഫണ്ടുകളുപയോഗിച്ച് പലപ്പോഴായി ചെയ്തിട്ടുള്ള മൂന്നുമീറ്റർ വീതിയിലെ ടാറിങ് മാത്രമാണ് നിലവിലുള്ളത്. നാല് പട്ടികവർഗ കോളനികളടക്കം പത്തിലേറെ ജനവാസ കേന്ദ്രങ്ങളിലായി നിരവധി കുടുംബങ്ങൾ വസിക്കുന്ന പ്രദേശമാണിത്.

മൂന്ന് എൽ.പി. സ്കൂളുകൾ, രണ്ട് യു.പി. സ്കൂളുകൾ, രണ്ട് ഹൈസ്കൂളുകൾ, ഗവ. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ, വിവിധ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗം കൂടിയാണിത്.

ഇരിക്കൂർ, ബ്ലാത്തൂർ, പയ്യാവൂർ വഴി 15 കിലോമീറ്റർ യാത്രചെയ്താലും യാത്രക്കാർക്ക് റോഡിലെത്താം. റോഡ് നവീകരിച്ചാൽ പൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽഎ., ജോൺ ബ്രിട്ടാസ് എം.പി., പി.ഡബ്ല്യു.ഡി. തളിപ്പറമ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ, ഇരിക്കൂർ അസി. എൻജിനീയർ എന്നിവർക്ക് റോഡ് വികസന സമിതി കൺവീനർ ജോണി തോമസ് കൊരട്ടിപറമ്പിൽ നിവേദനം നൽകിയിട്ടുണ്ട്.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!