Breaking News
കണ്ണൂരിൽ പുതിയ മാവോയിസ്റ്റ് താവളം; രാഘവേന്ദ്ര എത്തിയത് കൃത്യമായ ലക്ഷ്യത്തോടെ

കണ്ണൂർ: വാഹന പരിശോധന നടത്തുന്നതിനിടെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രാഘവേന്ദ്ര വളപട്ടണത്തെത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. പിടിയിലായ രാഘവേന്ദ്ര ദക്ഷിണേന്ത്യയിലെ മാവോയിസ്റ്റുകളുടെ മെസഞ്ചർ പദവി വഹിക്കുന്നയാളാണ്. മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി കൊറിയൽ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
വളപട്ടണത്തു ജീപ്പിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. പോലീസ് ചോദ്യംചെയ്യാൻ തുടങ്ങിയതോടെ ഇവരിൽ ഒരാൾ മാവോയിസ്റ്റ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു. തുടർന്ന് പോലീസ് പരിശോധന തുടങ്ങിയപ്പോൾ രണ്ടു പേരുടെ ആധാർ കാർഡ് കണ്ടെടുത്തു.
ഗൗതം, മുരേകേഷ് എന്നീ പേരുകളിലാണ് ആധാർ. സംശയം തോന്നിയതിനെത്തുടർന്ന് മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ കണ്ണൂരിൽ എത്തിയത് വ്യക്തമായ ലക്ഷ്യത്തോടെയാണെന്നാണ് എൻ.ഐ.എ. കരുതുന്നത്. ആരെയും ആകർഷിക്കുന്ന സ്വഭാവവും സൗമ്യമായ പെരുമാറ്റവുമാണ് പിടിയിലായ മാവോയിസ്റ്റ് രാഘവേന്ദ്രയുടെ മുഖമുദ്ര. തെരുവ് നാടകങ്ങളിൽ അഭിനയിച്ച് കലാസാംസ്കാരിക പ്രവർത്തനങ്ങളിലൂടെയാണ് മാവോയിസ്റ്റിലേക്ക് ആകർഷ്ടനാകുന്നത്.
രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവുമാണ് മാവോയിസ്റ്റ് സംഘങ്ങളുടെ പ്രധാന വിഭാഗത്തിലേക്കു നിയമിതനാകുന്നത്. ദക്ഷിണേന്ത്യയിലെ മെസഞ്ചർ പദവിയാണ് ഇദ്ദേഹത്തിന്. കഴിഞ്ഞ ദിവസം പോലീസ് പിടിയിലായപ്പോഴും ചിരിച്ചും തമാശപറഞ്ഞും പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടു. മാന്യമായ പെരുമാറ്റവുമാണ് ഉണ്ടായതെന്നു പോലീസ് തന്നെ വ്യക്തമാക്കുന്നു.
നാട്ടിൽ തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരുടെ പൊതുയോഗങ്ങളും മറ്റു ആശയപ്രചാരണ പരിപാടികളും നിരീക്ഷിച്ച് അതിൽ പങ്കെടുക്കുന്ന നേതാക്കളെയും പ്രവർത്തകരുമായി രഹസ്യമായി ബന്ധപ്പെടുകയും മാവോയിസ്റ്റ് ആശയങ്ങളോടു താൽപര്യമുണ്ടോയെന്ന് ആരായുകയും ചെയ്യും. തുടർന്ന് മാവോയിസ്റ്റ് സംഘത്തിന്റെ ലഘുലേഖകളും പുസ്തകങ്ങളും കൈമാറും. ഇക്കാര്യങ്ങൾ. മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുകയുമാണ് പ്രധാനമായും രാഘവേന്ദ്ര ചെയ്യുന്നത്.
കണ്ണൂരിന്റെ പ്രാന്തപ്രദേശം കേന്ദ്രീകരിച്ചു മാവോയിസ്റ്റുകൾ പുതിയ താവളമാക്കുന്നു എന്നതിന്റെ തെളിവാണ് സംഘാംഗങ്ങൾ വളപട്ടണത്ത് എത്തിയത്. 5 മൊബൈൽ ഫോൺ, ഒരു പവർ ബാങ്ക്, ഒരു ഡ്രില്ലിംഗ് മെഷീൻ, മുപ്പതിനായിരം രൂപ എന്നിവ മൂവർ സംഘത്തിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ദൗത്യത്തിന്റെ ഭാഗമായി വളപട്ടണത്ത് ആർക്കോ നൽകാൻ കൊണ്ടുവന്നതായിരിക്കാം ഇവയെന്നാണ് പോലീസ് സംശയം. ഉപകരണങ്ങൾ എത്തിക്കുന്ന ജോലി കൂടി മാവോയിസ്റ്റ് സംഘാംഗം രാഘവേന്ദ്രയ്ക്കുണ്ട്. കാടിറങ്ങി ഭക്ഷണത്തിനും മറ്റുമായി എത്തുന്ന മാവോയിസ്റ്റുകൾക്ക് രഹസ്യമായി ഇത്തരം ഉപകരണങ്ങളും കൈമാറാറുണ്ട്. കൂടാതെ, ടോർച്ച് ലൈറ്റ്, ആയുധങ്ങൾ എന്നിവയും ഇത്തരത്തിൽ കൈമാറുന്നുണ്ട്. പോലീസ് വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കും.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന് മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന് ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login