Connect with us

Breaking News

കൂത്തുപറമ്പ്‌ എജ്യുക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം സർക്കാർ റദ്ദാക്കി; തലശ്ശേരി ഡി.ഇ.ഒ.ക്ക്‌ ചുമതല

Published

on


കൂത്തുപറമ്പ്‌ : കൂത്തുപറമ്പ്‌ ഹൈസ്‌കൂൾ ഭരണസമിതിയായ കൂത്തുപറമ്പ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ്‌ റദ്ദാക്കി. കെ. ബാലനെ മാനേജരായി തെരഞ്ഞെടുത്ത തീരുമാനം സാധൂകരിച്ച വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ നിർദേശം അസാധുവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌ വെള്ളിയാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ തലശേരി വിദ്യാഭ്യാസ ഓഫീസർക്ക്‌ മാനേജരുടെ താൽക്കാലിക ചുമതല നൽകി. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിൽ ചേരിതിരിഞ്ഞു നടന്ന അധികാരതർക്കത്തിന്റെ ഭാഗമായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൂടി പരിഗണിച്ചാണ്‌ സർക്കാർ തീരുമാനം.

ഒരു വിഭാഗത്തെ ഒഴിവാക്കാൻ 2018 ഒക്ടോബർ 14ന്‌ ചേർന്ന ജനറൽബോഡി യോഗത്തിൽ സൊസൈറ്റി ബൈലോ ഭേദഗതി ചെയ്‌ത്‌ ഭരണസമിതിയുടെയും മാനേജരുടെയും കാലാവധി ഏഴ്‌ വർഷത്തിൽനിന്ന്‌ അഞ്ചാക്കി. തുടർന്നാണ്‌ പുതിയ ഭരണസമിതിയെയും മാനേജരെയും തെരഞ്ഞെടുത്തത്‌. ബൈലോ ഭേദഗതി ചെയ്യുമ്പോൾ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം(കെഇആർ) വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരം വാങ്ങണം. എന്നാൽ, കൂത്തുപറമ്പ്‌ സൊസൈറ്റി അംഗീകാരം വാങ്ങിയില്ല. എങ്കിലും മാനേജരെ നിയമിച്ചതിനെ സാധൂകരിക്കാൻ അഡീഷണൽ ഡയറക്ടർ ഡിഇഒക്ക്‌ നിർദേശം നൽകി. ഇതിനെതിരെ കൂത്തുപറമ്പ്‌ സ്വദേശിയും മുൻഭരണസമിതി അംഗവുമായ സത്യൻ നരവൂർ സർക്കാരിന്‌ പരാതി നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവുകളും പരിഗണിച്ചശേഷമാണ്‌ കെഇആർ വ്യവസ്ഥകൾ പാലിക്കാതെ ബൈലോ ഭേദഗതി ചെയ്‌ത്‌ നടത്തിയ നിയമനം റദ്ദാക്കിയത്‌.

പുതിയ മാനേജരെ നിയമിക്കുന്നതുവരെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുമാണ്‌ തലശേരി വിദ്യാഭ്യാസ ഓഫീസർക്ക്‌ മാനേജരുടെ താൽക്കാലിക ചുമതല നൽകിയത്‌. കെഇആർ പ്രകാരം വിദ്യാഭ്യാസ അധികൃതർ അംഗീകരിച്ച ബൈലോയെ അടിസ്ഥാനപ്പെടുത്തി മാനേജരെ നിയമിക്കുമ്പോൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകാരം നൽകും. ഹർജിക്കാരും പുനഃപരിശോധനാ ഹർജിക്കാരും തമ്മിലുള്ള തർക്കം ബന്ധപ്പെട്ട സിവിൽ കോടതി തീരുമാനിക്കട്ടെയെന്നും അതിൽ സർക്കാരിന്‌ പങ്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!