Connect with us

Breaking News

കൂത്തുപറമ്പ്‌ എജ്യുക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം സർക്കാർ റദ്ദാക്കി; തലശ്ശേരി ഡി.ഇ.ഒ.ക്ക്‌ ചുമതല

Published

on


കൂത്തുപറമ്പ്‌ : കൂത്തുപറമ്പ്‌ ഹൈസ്‌കൂൾ ഭരണസമിതിയായ കൂത്തുപറമ്പ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ്‌ റദ്ദാക്കി. കെ. ബാലനെ മാനേജരായി തെരഞ്ഞെടുത്ത തീരുമാനം സാധൂകരിച്ച വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ നിർദേശം അസാധുവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌ വെള്ളിയാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ തലശേരി വിദ്യാഭ്യാസ ഓഫീസർക്ക്‌ മാനേജരുടെ താൽക്കാലിക ചുമതല നൽകി. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിൽ ചേരിതിരിഞ്ഞു നടന്ന അധികാരതർക്കത്തിന്റെ ഭാഗമായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൂടി പരിഗണിച്ചാണ്‌ സർക്കാർ തീരുമാനം.

ഒരു വിഭാഗത്തെ ഒഴിവാക്കാൻ 2018 ഒക്ടോബർ 14ന്‌ ചേർന്ന ജനറൽബോഡി യോഗത്തിൽ സൊസൈറ്റി ബൈലോ ഭേദഗതി ചെയ്‌ത്‌ ഭരണസമിതിയുടെയും മാനേജരുടെയും കാലാവധി ഏഴ്‌ വർഷത്തിൽനിന്ന്‌ അഞ്ചാക്കി. തുടർന്നാണ്‌ പുതിയ ഭരണസമിതിയെയും മാനേജരെയും തെരഞ്ഞെടുത്തത്‌. ബൈലോ ഭേദഗതി ചെയ്യുമ്പോൾ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം(കെഇആർ) വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരം വാങ്ങണം. എന്നാൽ, കൂത്തുപറമ്പ്‌ സൊസൈറ്റി അംഗീകാരം വാങ്ങിയില്ല. എങ്കിലും മാനേജരെ നിയമിച്ചതിനെ സാധൂകരിക്കാൻ അഡീഷണൽ ഡയറക്ടർ ഡിഇഒക്ക്‌ നിർദേശം നൽകി. ഇതിനെതിരെ കൂത്തുപറമ്പ്‌ സ്വദേശിയും മുൻഭരണസമിതി അംഗവുമായ സത്യൻ നരവൂർ സർക്കാരിന്‌ പരാതി നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവുകളും പരിഗണിച്ചശേഷമാണ്‌ കെഇആർ വ്യവസ്ഥകൾ പാലിക്കാതെ ബൈലോ ഭേദഗതി ചെയ്‌ത്‌ നടത്തിയ നിയമനം റദ്ദാക്കിയത്‌.

പുതിയ മാനേജരെ നിയമിക്കുന്നതുവരെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുമാണ്‌ തലശേരി വിദ്യാഭ്യാസ ഓഫീസർക്ക്‌ മാനേജരുടെ താൽക്കാലിക ചുമതല നൽകിയത്‌. കെഇആർ പ്രകാരം വിദ്യാഭ്യാസ അധികൃതർ അംഗീകരിച്ച ബൈലോയെ അടിസ്ഥാനപ്പെടുത്തി മാനേജരെ നിയമിക്കുമ്പോൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകാരം നൽകും. ഹർജിക്കാരും പുനഃപരിശോധനാ ഹർജിക്കാരും തമ്മിലുള്ള തർക്കം ബന്ധപ്പെട്ട സിവിൽ കോടതി തീരുമാനിക്കട്ടെയെന്നും അതിൽ സർക്കാരിന്‌ പങ്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!