Connect with us

Breaking News

കൂത്തുപറമ്പ്‌ എജ്യുക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം സർക്കാർ റദ്ദാക്കി; തലശ്ശേരി ഡി.ഇ.ഒ.ക്ക്‌ ചുമതല

Published

on


കൂത്തുപറമ്പ്‌ : കൂത്തുപറമ്പ്‌ ഹൈസ്‌കൂൾ ഭരണസമിതിയായ കൂത്തുപറമ്പ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ്‌ റദ്ദാക്കി. കെ. ബാലനെ മാനേജരായി തെരഞ്ഞെടുത്ത തീരുമാനം സാധൂകരിച്ച വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ നിർദേശം അസാധുവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്‌ വെള്ളിയാഴ്‌ച പുറപ്പെടുവിച്ച ഉത്തരവിൽ തലശേരി വിദ്യാഭ്യാസ ഓഫീസർക്ക്‌ മാനേജരുടെ താൽക്കാലിക ചുമതല നൽകി. കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റിൽ ചേരിതിരിഞ്ഞു നടന്ന അധികാരതർക്കത്തിന്റെ ഭാഗമായി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൂടി പരിഗണിച്ചാണ്‌ സർക്കാർ തീരുമാനം.

ഒരു വിഭാഗത്തെ ഒഴിവാക്കാൻ 2018 ഒക്ടോബർ 14ന്‌ ചേർന്ന ജനറൽബോഡി യോഗത്തിൽ സൊസൈറ്റി ബൈലോ ഭേദഗതി ചെയ്‌ത്‌ ഭരണസമിതിയുടെയും മാനേജരുടെയും കാലാവധി ഏഴ്‌ വർഷത്തിൽനിന്ന്‌ അഞ്ചാക്കി. തുടർന്നാണ്‌ പുതിയ ഭരണസമിതിയെയും മാനേജരെയും തെരഞ്ഞെടുത്തത്‌. ബൈലോ ഭേദഗതി ചെയ്യുമ്പോൾ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം(കെഇആർ) വിദ്യാഭ്യാസ ഉപഡയറക്ടറുടെ അംഗീകാരം വാങ്ങണം. എന്നാൽ, കൂത്തുപറമ്പ്‌ സൊസൈറ്റി അംഗീകാരം വാങ്ങിയില്ല. എങ്കിലും മാനേജരെ നിയമിച്ചതിനെ സാധൂകരിക്കാൻ അഡീഷണൽ ഡയറക്ടർ ഡിഇഒക്ക്‌ നിർദേശം നൽകി. ഇതിനെതിരെ കൂത്തുപറമ്പ്‌ സ്വദേശിയും മുൻഭരണസമിതി അംഗവുമായ സത്യൻ നരവൂർ സർക്കാരിന്‌ പരാതി നൽകുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവുകളും പരിഗണിച്ചശേഷമാണ്‌ കെഇആർ വ്യവസ്ഥകൾ പാലിക്കാതെ ബൈലോ ഭേദഗതി ചെയ്‌ത്‌ നടത്തിയ നിയമനം റദ്ദാക്കിയത്‌.

പുതിയ മാനേജരെ നിയമിക്കുന്നതുവരെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണം ലക്ഷ്യമിട്ടുമാണ്‌ തലശേരി വിദ്യാഭ്യാസ ഓഫീസർക്ക്‌ മാനേജരുടെ താൽക്കാലിക ചുമതല നൽകിയത്‌. കെഇആർ പ്രകാരം വിദ്യാഭ്യാസ അധികൃതർ അംഗീകരിച്ച ബൈലോയെ അടിസ്ഥാനപ്പെടുത്തി മാനേജരെ നിയമിക്കുമ്പോൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അംഗീകാരം നൽകും. ഹർജിക്കാരും പുനഃപരിശോധനാ ഹർജിക്കാരും തമ്മിലുള്ള തർക്കം ബന്ധപ്പെട്ട സിവിൽ കോടതി തീരുമാനിക്കട്ടെയെന്നും അതിൽ സർക്കാരിന്‌ പങ്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!