Connect with us

Breaking News

ചെളിയില്‍ മുങ്ങിയും രക്ഷാപ്രവർത്തനം; ഓടയ്ക്കുള്ളിൽ കുടുങ്ങിയ നായക്കുട്ടിക്ക് രക്ഷകരായി അ​ഗ്നിരക്ഷാ സേന

Published

on


 ഉച്ചയ്ക്ക് 12.30 -ഓടെയാണ് പാലക്കാട് കൽപ്പാത്തിയിൽ ഓവുചാലിനുള്ളിൽ ഒരു നായക്കുട്ടി കുടുങ്ങിക്കിടക്കുന്നതായി പാലക്കാട് ഫയർ സ്റ്റേഷനിലേക്ക് ഫോൺ വരുന്നത്. കൽപ്പാത്തി സ്വദേശി ​ഗോപാലകൃഷ്ണനാണ് നായക്കുട്ടി ഓടയ്ക്കുള്ളിൽ കുടുങ്ങിയത് വിളിച്ചറിയിച്ചത്. ഉടനെതന്നെ സീനിയർ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ജോജി എം.ജോയിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഫയർഓഫീസർമാരായ കെ.എം.അശോകൻ, നവാസ് ബാബു, സജി, ശിവദാസൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 

Fire and safety

സംഭവസ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ നായക്കുട്ടി വെള്ളം കടന്നുപോകുന്ന ഓടയ്ക്കുള്ളിൽ അല്പം ഉള്ളിലായി ഒരു കല്ലിന് മുകളിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നെന്ന് ഫയർ ഓഫീസർ അശോകൻ പറയുന്നു. വെള്ളത്തിൽ ഇറങ്ങാനുള്ള ഭയം കാരണം എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു നായക്കുട്ടി. 

ഓടയ്ക്ക് പുറത്തു നിന്നുകൊണ്ട് തന്നെ നായയെ രക്ഷിക്കാനുള്ള ശ്രമം അ​ഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥർ നടത്തിയെങ്കിലും ഫലവത്തായില്ല. തുടർന്ന് ഇളക്കി മാറ്റാനാകുന്ന ഒരു സ്ലാബ് നീക്കിയ ശേഷം ഫയർ ഓഫീസർ കെ.എം.അശോകൻ ഓടയ്ക്കുള്ളിലിറങ്ങി ചെളിവെള്ളം കെട്ടിനിൽക്കുന്ന ചാലിൽക്കിടന്നുകൊണ്ട് നായയെ രക്ഷിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 

Fire and ssafety

ഏക​ദേശം പതിനഞ്ച് മിനിറ്റ് നീണ്ട പരിശ്രമത്തിന് ശേഷം നായക്കുട്ടിയെ പരിക്കുകളൊന്നും കൂടാതെ പുറത്തെടുക്കാനായെന്നും ഫയർ ഓഫീസർ അശോകൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പുറത്തെടുത്ത നായക്കുട്ടി അതിന്റെ അമ്മയോടൊപ്പം പോകുന്നത് കണ്ട് സന്തേഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.  കൃത്യസമയത്ത് ഫയർ സ്റ്റേഷനിലേക്ക് വിളിച്ച ​ഗോപാലകൃഷണന്റെയും അ​ഗ്നിരക്ഷാസേനയുടെയും കൃത്യമായ ഇടപെടലിലാണ് നായക്കുട്ടിയെ രക്ഷിക്കാൻ സാധിച്ചത്.

മാതൃഭൂമി ഫോട്ടോ​ഗ്രാഫർ ഇ.എസ്.അഖിൽ പകർത്തിയ നായക്കുട്ടിയെ രക്ഷിക്കാൻ ഓടയ്ക്കുള്ളിലെ ചെളിവെള്ളത്തിൽ കിടന്നുകൊണ്ട് പരിശ്രമിക്കുന്ന അ​ഗ്നിരക്ഷാസേന ഉദ്യോ​ഗസ്ഥൻ കെ.എം.അശോകന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!