Connect with us

Breaking News

താമസിച്ച്‌ പഠിക്കാം; ആദിവാസി വിദ്യാർഥികൾക്കായി 
ആറളത്ത്‌ ഹൈടെക്‌ വിദ്യാലയം

Published

on


ഇരിട്ടി : ആറളത്ത്‌ ആദിവാസി വിദ്യാർഥികൾക്ക്‌ താമസിച്ച്‌ പഠിക്കാനുള്ള ഹൈടെക്‌ പൊതുവിദ്യാലയം ഒരുങ്ങി. കിഫ്‌ബി ഫണ്ടിൽ 17.39 കോടി രൂപ മുടക്കി നിർമിച്ച ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കോംപ്ലക്‌സാണ്‌ പൂർത്തിയാകുന്നത്‌. എൽ.ഡി.എഫ്‌. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ഈ എം.ആർ.എസ്‌. സമുച്ചയം കണ്ണൂർ ജില്ലയിൽ രണ്ടാമത്തേതാണ്‌. ആറളം ഫാം ഏഴാം ബ്ലോക്കിലാണിത്‌. സംസ്ഥാന കൺസ്‌ട്രക്‌ഷൻ കോർപ്പറേഷനാണ്‌ നിർമാണച്ചുമതല. ഹിൽട്രാക്ക്‌ കൺസ്‌ട്രക്‌ഷൻസാണ്‌ കരാറുകാർ.

2018 നവംബർ രണ്ടിനാണ്‌ പണി തുടങ്ങിയത്‌. സെപ്‌തംബർ 15നുമുമ്പ്‌ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. കോവിഡ്‌ കാരണം രണ്ട്‌ മാസം വൈകി. നവംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി കെട്ടിടസമുച്ചയം പട്ടികവർഗ ക്ഷേമവകുപ്പിന്‌ കൈമാറും.

രാജ്യത്തെ ഏറ്റുവും വലിയ ആദിവാസി പുനരധിവാസമേഖലയായ ആറളം ഫാമിൽ നിലവിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളുണ്ട്‌. ഇതിനുപുറമെയാണ്‌ മോഡൽ റസിഡൻഷ്യൽ സ്‌കൂളും ഹോസ്‌റ്റലും. യു.പി. സ്‌കൂൾ മുതൽ ഹയർസെക്കൻഡറി വരെ താമസിച്ച്‌ പഠിക്കാം എന്നതാണ്‌ പ്രത്യേകത. 350 വിദ്യാർഥികൾക്ക്‌ താമസിച്ചുപഠിക്കാൻ എംആർഎസിൽ സൗകര്യമുണ്ടാവും. ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്ക്‌, പഠനമുറികൾ, ലൈബ്രറി, ലബോറട്ടറി, കംപ്യൂട്ടർ ശൃംഖല, കളിസ്ഥലം തുടങ്ങി വിപുല സൗകര്യങ്ങളുണ്ടാവും. ക്ലാസ്‌ മുറികളെല്ലാം സ്‌മാർട്ടാകും. യു.പി. മുതൽ ഹയർ സെക്കൻഡറിവരെയുള്ള പഠനസംവിധാനം എം.ആർ.എസിൽ ഒരുക്കും. പട്ടുവത്താണ്‌ നിലവിൽ ജില്ലയിലെ എസ്‌.ടി. മോഡൽ റസിഡൻഷ്യൽ സ്‌കൂളുള്ളത്. ഏറെ അകലെയായതിനാൽ മലയോരത്തെ ഊരുകൂട്ടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക്‌ ഇവിടെയെത്തി പഠിക്കാനായിരുന്നില്ല.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!