Connect with us

Breaking News

കെ-റെയിൽ കണ്ണൂർ ജില്ലയിലെ 22 വില്ലേജുകളിലൂടെ

Published

on


കണ്ണൂർ : ജില്ലയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത (കെ റെയിൽ) കടന്നുപോകുന്നത്‌ 22 വില്ലേജുകളിലൂടെ. 196 ഹെക്ടർ സ്ഥലമാണ്‌ ജില്ലയിൽ കെ-റെയിലിനായി ഏറ്റെടുക്കുക. സ്ഥലമേറ്റെടുപ്പിനുള്ള സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിന്‌ കണ്ണൂർ നഗരത്തിൽ കെട്ടിടം കണ്ടെത്തി. പ്രവർത്തനം ത്വരിതഗതിയിലാക്കാൻ ആദ്യഘട്ടത്തിൽ ആറ്‌ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്‌. 
ന്യൂമാഹി മുതൽ പയ്യന്നൂർ വരെ 63 കിലോമീറ്ററിലാണ്‌ ജില്ലയിൽ കെ റെയിൽ കടന്നുപോകുന്നത്‌. കണ്ണൂർ താലൂക്കിലെ കണ്ണൂർ ഒന്ന്‌, കണ്ണൂർ രണ്ട്‌, എളയാവൂർ, ചെറുകുന്ന്‌, ചിറക്കൽ, എടക്കാട്‌, കടമ്പൂർ, കണ്ണപുരം, മുഴപ്പിലങ്ങാട്‌, പള്ളിക്കുന്ന്‌, പാപ്പിനിശേരി, വളപട്ടണം, കല്യാശേരി, പയ്യന്നൂർ താലൂക്കിലെ ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, തലശേരി താലൂക്കിലെ ധർമടം, കോടിയേരി, തലശേരി, തിരുവങ്ങാട്‌, ന്യൂമാഹി വില്ലേജുകളിലൂടെയാണ്‌ കെ-റെയിൽ.  നാലു വില്ലേജുകളിൽ അലൈൻമെന്റിൽ കല്ലിടൽ പൂർത്തിയായതായി സ്‌പെഷ്യൽ തഹസിൽദാർ വി കെ പ്രഭാകരൻ പറഞ്ഞു. ഈ ഭൂമിയിലൂടെയാകും ലൈൻ പോകുന്നുവെന്നതിന്റെ അറിയിപ്പാണിത്‌. സ്വകാര്യ കമ്പനികളെയാണ്‌ കല്ലിടുന്നതിന്‌ ചുമതലപ്പെടുത്തിയത്‌. ജില്ലയിൽ 2800 കല്ലുകളാണ്‌ സ്ഥാപിക്കേണ്ടത്‌. 
സംസ്ഥാനത്താകെ 1,221 ഹെക്ടറാണ്‌ പദ്ധതിക്കായി ഏറ്റെടുക്കുക. വയനാട്‌, പാലക്കാട്‌, ഇടുക്കി ജില്ലകൾ ഒഴിച്ചുള്ള 11 ജില്ലകളിലൂടെയാണ്‌ കെ റെയിൽ. സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലായ പദ്ധതിക്ക്‌ 63,941 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ ഹെക്ടറിന്‌ 9.6 കോടി രൂപയാണ്‌ നഷ്‌ടപരിഹാരം നൽകുന്നത്‌. സംസ്ഥാനത്തെ വികസന ചരിത്രത്തിൽ ഏറ്റവും വലിയ തുകയാണിത്‌.  ഭൂവുടമകൾക്ക്‌ ആശങ്കയ്‌ക്ക്‌ ഇടയില്ലാത്ത വിധമാകും ഭൂമി ഏറ്റെടുക്കുക. 
 
പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം സെന്റർ ഫോർ എൻവയോൺമെന്റ്‌ ആൻഡ്‌ ഡവലപ്‌മെന്റാണ്‌ നടത്തിയത്‌. സിആർസെഡ്‌ സോണുകളെയും കണ്ടൽക്കാടുകളെയും കുറിച്ചുള്ള പഠനം നാഷണൽ സെന്റർ ഫോർ സസ്‌റ്റൈനബിൾ കോസ്‌റ്റൽ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്‌. നിലവിലുള്ള റെയിൽ പാതയ്‌ക്ക്‌ സമാന്തരമായാണ്‌ ഭൂരിഭാഗം ദൂരവും കെ-റെയിൽ വരുന്നത്‌. വലിയ വളവുകൾ ഉള്ള സ്ഥലങ്ങളിൽ മാത്രമാണ്‌ നിലവിലുള്ള പാത വിട്ട്‌ സഞ്ചരിക്കുക. പ്രവൃത്തിയുടെ പുരോഗതി എല്ലാ ആഴ്‌ചയും വിലയിരുത്തുന്നുണ്ട്‌.

Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!