Breaking News
‘വിസ്‌മയ’മായി പറശ്ശിനിക്കടവിലെ നീലത്തടാകം
പറശ്ശിനിക്കടവ് : അമ്യൂസ്‌മെന്റ് പാർക്ക് വന്നാൽ പറശ്ശിനിക്കടവിലെ കുടിവെള്ളം മുട്ടുമെന്ന് പ്രചരിപ്പിച്ചവർക്കുമുന്നിൽ വിസ്‌മയമായി നീലത്തടാകം. പാർക്ക് പ്രവർത്തിക്കാൻ തുടങ്ങിയാൽ വളപട്ടണം പുഴയിലെ ജലനിരപ്പ് താഴുമെന്ന് പ്രവചിച്ച പരിസ്ഥിതി വാദികളും രാഷ്‌ട്രീയ എതിരാളികളും ഈ ജലസമൃദ്ധിയിൽ അമ്പരക്കുകയാണ്. പറശ്ശിനിക്കടവ് മേഖലയിലെ കിണറുകൾ വറ്റിവരളുമെന്ന് പരമ്പരയെഴുതുകയും ജനങ്ങളെ ആശങ്കപ്പെടുത്തുകയും ചെയ്‌ത മാധ്യമങ്ങൾ പിന്നീട് ‘വിസ്‌മയ’ പാർക്കിലെ മഴവെള്ള സംഭരണി ലോകോത്തരമെന്ന് വാഴ്‌ത്തി.
രാഷ്‌ട്രീയവിരോധത്തിന്റെപേരിൽ വികസനം മുടക്കുന്നവർക്കുമുന്നിൽ തലയുയർത്തി നിൽക്കുകയാണ് പറശ്ശിനിക്കടവ് വിസ്‌മയ പാർക്കും മഴവെള്ള സംഭരണിയും. രണ്ടരയേക്കറിൽ ആറു കോടി ലിറ്റർ വെള്ളം ശേഖരിക്കാൻ ശേഷിയുള്ളതാണ് മഴവെള്ള സംഭരണി. കുന്നിന്റെ ചരിവിലായതിനാൽ ഇവിടെ മഴവെള്ളം സംഭരിച്ച് നിർത്താനാകില്ലെന്നായിരുന്നു ഈ രംഗത്തെ വിദഗ്‌ധർ അഭിപ്രായപ്പെട്ടത്. എന്നാൽ, വിസ്‌മയ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ടൂറിസം ഡെവല്‌മെന്റ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി മഴവെള്ള സംഭരണി യാഥാർഥ്യമാക്കണമെന്ന തീരുമാനവുമായി മുന്നോട്ടുപോയി. അന്ന് രണ്ടരയേക്കർ സംഭരണിക്ക് ആവശ്യമായ പോളിത്തീൻ ഷീറ്റ് കേരളത്തിൽ ലഭ്യമായിരുന്നില്ല. കോയമ്പത്തൂരിൽനിന്നാണ് പോളിത്തീൻ ഷീറ്റ് കൊണ്ടുവന്നത്.
2008 ആഗസ്‌ത് 31ന് തുടങ്ങിയ പാർക്കിൽ ആവശ്യത്തിനുള്ള വെള്ളം സംഭരണിയിൽനിന്ന് ലഭിക്കുന്നുണ്ട്. പാർക്കിലെ 25 ഏക്കറിൽ പെയ്യുന്ന മഴവെള്ളം ചാലുകളിലൂടെ കുളത്തിലെത്തിക്കാനുള്ള സംവിധാനമുണ്ട്.
ഒരുദിവസം ഒന്നര ലക്ഷം ലിറ്റർ വെള്ളമാണ് പാർക്കിന് വേണ്ടത്. ഇതിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ഉപയോഗത്തിനുശേഷം പാർക്കിലെ ടാങ്കിൽ തിരിച്ചെത്തും.അമ്പതിനായിരം ലിറ്റർ വെള്ളം മാത്രമാണ് ചെലവാകുന്നത്. വേനൽക്കാലത്ത് പ്രദേശത്തെ കിണറുകളിൽ വെള്ളം താഴാറുണ്ടായിരുന്നു. മഴവെള്ള സംഭരണി വന്നതോടെ ചുറ്റുമുള്ള കിണറുകളിലെ ജലനിരപ്പ് ഉയർന്നു. മഴവെള്ള സംഭരണി പാർക്കിലെ മുഖ്യ ആകർഷണംകൂടിയാണ്. വിശാലമായ കുളം ചുറ്റാൻ ഉല്ലാസ ട്രെയിനും പെഡൽ ബോട്ടുമുണ്ട്
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login