Breaking News
സി.പി.എം കേളകം ലോക്കലിൽ ഔദ്യോഗിക പാനലിലെ അംഗത്തിന് തോൽവി
കേളകം: സി പി എം കൊട്ടിയൂർ ലോക്കലിന് പുറമെ കേളകം ലോക്കൽ കമ്മിറ്റിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരം.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഭാരവാഹിയായ സി.വി. ധനേഷ് കേളകം ലോക്കൽ കമ്മിറ്റിയിൽ നിന്ന് മത്സരം ഉണ്ടായപ്പോൾ പുറത്തായത് ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടിയായി. മുൻപ് പാർട്ടി നടപടിക്ക് വിധേയനായി ലോക്കൽ കമ്മിറ്റിയിൽ നിന്ന് ധനേഷിനെ സസ്പെൻറ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണ കമ്മീഷൻ കുറ്റക്കാരനല്ലന്ന് കണ്ടെത്തി ലോക്കൽ കമ്മറ്റിയിൽ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ സമ്മേളനത്തിൽ കമ്മിറ്റി പാനലിൽ ധനേഷിനെ ഉൾപ്പെടുത്തിയതോടെ മുതിർന്ന നേതാവ് പി.കെ.മോഹനൻ മാസ്റ്റർ മത്സരിക്കുകയായിരുന്നു. ആകെ 77 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ 57 വോട്ട് നേടി മോഹനൻ മാസ്റ്റർ ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലെ ധനേഷിന് 54 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താവുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും ഏരിയയിലെ പ്രധാന നേതാവുമായ സി.ടി.അനീഷിന്റെ വിശ്വസ്തനാണ് ധനേഷ്.
കൊട്ടിയൂർ ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച പ്രതിനിധി തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് കേളകം ലോക്കലിലും ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നത്.
കോളയാട് ലോക്കൽ സമ്മേളനത്തിൽ രവി ചോലയെ ലോക്കൽ സെക്രട്ടറിയായി നിശ്ചയിക്കാനായിരുന്നു ഏരിയ കമ്മിറ്റിയുടെ ഇടപെടൽ നടന്നത്. എന്നാൽ വോട്ടെടുപ്പ് നടന്നില്ലെങ്കിലും ലോക്കൽ സമ്മേളന പ്രതിനിധികളുടെ കൂടുതൽ പിന്തുണ ലഭിച്ച പി.രതീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മുഴക്കുന്ന് ലോക്കലിലെ സെക്രട്ടറിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്കുള്ളിൽ പുകയുകയാണ്. ജില്ലയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ലോക്കൽ സെക്രട്ടറി എന്ന വിശേഷണം ലഭിച്ച ടി.പ്രസന്നയുടെ സ്ഥാന ലബ്ധിക്കെതിരെ കടുത്ത എതിർപ്പാണ് ലോക്കലിൽ ഉള്ളത്.സംസ്ഥാന കമ്മിറ്റി അംഗം ഇടപെട്ടാണ് പാർട്ടിയുടെ താഴെ തട്ടിലുള്ളവർക്ക് താല്പര്യമില്ലാത്ത സെക്രട്ടറിയെ നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റിക്ക് ഒരു വിഭാഗം പരാതി നൽകിയതായി സൂചനയുണ്ട്.
നവമ്പർ രണ്ട്, മൂന്ന് തീയ്യതികളിൽ സി.പി.എം പേരാവൂർ ഏരിയ സമ്മേളനം കൊട്ടിയൂരിൽ നടക്കാനിരിക്കെ നേതൃത്വത്തിന് തലവേദനയായി ലോക്കൽ കമ്മിറ്റികളിലെ വിഭാഗീയതയും സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളും മാറിയിട്ടുണ്ട്. പതിവില്ലാത്ത വിധം ഇത്തവണ ചില ലോക്കൽ സമ്മേളനങ്ങളിൽ നടന്ന വിഭാഗീയതയും മത്സരവും ഏരിയ സമ്മേളനത്തിലും ആവർത്തിച്ചേക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഏരിയ നേതൃത്വം.
പേരാവൂർ ഏരിയയിലെ പതിനൊന്ന് ലോക്കലുകളിൽ അഞ്ചിടത്ത് സെക്രട്ടറിമാരെ മാറ്റി. കേളകം, മുഴക്കുന്ന് സമ്മേളനങ്ങളിൽ സഹകരണ സ്ഥാപന ക്രമക്കേട് വിഷയം പ്രതിനിധികൾ ഉന്നയിച്ചു.പാർട്ടി ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ പ്രവർത്തനങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചില ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ ഉന്നയിച്ചതായും സൂചനയുണ്ട്. ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി, കള്ള് ചെത്ത് സഹകരണസംഘം, കൊളക്കാട് സഹകരണ ബാങ്ക് എന്നിവയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്നത്.
മുതിർന്ന നേതാവിൻ്റെ അടുത്ത ബന്ധുവിനെ പേരാവൂർ റീജണൽ ബാങ്കിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിമർശമാണ് ഉയർന്നത്. പാർട്ടിക്ക് പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ച ചില നേതാക്കൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് പാർട്ടി പ്രവർത്തകർ പോലും ഉയർത്തുന്നത്.
Breaking News
ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Breaking News
10 ലിറ്റർ നാടൻ ചാരായവുമായി പാൽച്ചുരം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

പേരാവൂർ : 10 ലിറ്റർ ചാരായവുമായി പാൽചുരം പുതിയങ്ങാടി സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അസി.എക്സൈസ് ഇൻസ്പെക്ടർ എൻ. പത്മരാജനും പാർട്ടിയും ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പുതിയങ്ങാടി ഗാന്ധിഗ്രാമം നഗറിലെ കുന്നിൽ വീട്ടിൽ കെ. ജി.സുരേഷിനെ (59) എക്‌സൈസ് പിടികൂടിയത്. കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, ഇ.വിജയൻ, കെ. സുനീഷ്, പി. എസ്.ശിവദാസൻ, വി. സിനോജ് എന്നിവരും പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login