Breaking News
സി.പി.എം കേളകം ലോക്കലിൽ ഔദ്യോഗിക പാനലിലെ അംഗത്തിന് തോൽവി
കേളകം: സി പി എം കൊട്ടിയൂർ ലോക്കലിന് പുറമെ കേളകം ലോക്കൽ കമ്മിറ്റിയിലും ഔദ്യോഗിക പാനലിനെതിരെ മത്സരം.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ഭാരവാഹിയായ സി.വി. ധനേഷ് കേളകം ലോക്കൽ കമ്മിറ്റിയിൽ നിന്ന് മത്സരം ഉണ്ടായപ്പോൾ പുറത്തായത് ഔദ്യോഗിക വിഭാഗത്തിന് തിരിച്ചടിയായി. മുൻപ് പാർട്ടി നടപടിക്ക് വിധേയനായി ലോക്കൽ കമ്മിറ്റിയിൽ നിന്ന് ധനേഷിനെ സസ്പെൻറ് ചെയ്തിരുന്നു. തുടർന്ന് അന്വേഷണ കമ്മീഷൻ കുറ്റക്കാരനല്ലന്ന് കണ്ടെത്തി ലോക്കൽ കമ്മറ്റിയിൽ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ സമ്മേളനത്തിൽ കമ്മിറ്റി പാനലിൽ ധനേഷിനെ ഉൾപ്പെടുത്തിയതോടെ മുതിർന്ന നേതാവ് പി.കെ.മോഹനൻ മാസ്റ്റർ മത്സരിക്കുകയായിരുന്നു. ആകെ 77 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ 57 വോട്ട് നേടി മോഹനൻ മാസ്റ്റർ ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പാനലിലെ ധനേഷിന് 54 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.ലോക്കൽ കമ്മിറ്റിയിൽ നിന്ന് പുറത്താവുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും ഏരിയയിലെ പ്രധാന നേതാവുമായ സി.ടി.അനീഷിന്റെ വിശ്വസ്തനാണ് ധനേഷ്.
കൊട്ടിയൂർ ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച പ്രതിനിധി തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് കേളകം ലോക്കലിലും ഔദ്യോഗിക പാനലിനെതിരെ മത്സരം നടന്നത്.
കോളയാട് ലോക്കൽ സമ്മേളനത്തിൽ രവി ചോലയെ ലോക്കൽ സെക്രട്ടറിയായി നിശ്ചയിക്കാനായിരുന്നു ഏരിയ കമ്മിറ്റിയുടെ ഇടപെടൽ നടന്നത്. എന്നാൽ വോട്ടെടുപ്പ് നടന്നില്ലെങ്കിലും ലോക്കൽ സമ്മേളന പ്രതിനിധികളുടെ കൂടുതൽ പിന്തുണ ലഭിച്ച പി.രതീഷിനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.
മുഴക്കുന്ന് ലോക്കലിലെ സെക്രട്ടറിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്കുള്ളിൽ പുകയുകയാണ്. ജില്ലയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ലോക്കൽ സെക്രട്ടറി എന്ന വിശേഷണം ലഭിച്ച ടി.പ്രസന്നയുടെ സ്ഥാന ലബ്ധിക്കെതിരെ കടുത്ത എതിർപ്പാണ് ലോക്കലിൽ ഉള്ളത്.സംസ്ഥാന കമ്മിറ്റി അംഗം ഇടപെട്ടാണ് പാർട്ടിയുടെ താഴെ തട്ടിലുള്ളവർക്ക് താല്പര്യമില്ലാത്ത സെക്രട്ടറിയെ നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഏരിയ കമ്മിറ്റിക്ക് ഒരു വിഭാഗം പരാതി നൽകിയതായി സൂചനയുണ്ട്.
നവമ്പർ രണ്ട്, മൂന്ന് തീയ്യതികളിൽ സി.പി.എം പേരാവൂർ ഏരിയ സമ്മേളനം കൊട്ടിയൂരിൽ നടക്കാനിരിക്കെ നേതൃത്വത്തിന് തലവേദനയായി ലോക്കൽ കമ്മിറ്റികളിലെ വിഭാഗീയതയും സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുകളും മാറിയിട്ടുണ്ട്. പതിവില്ലാത്ത വിധം ഇത്തവണ ചില ലോക്കൽ സമ്മേളനങ്ങളിൽ നടന്ന വിഭാഗീയതയും മത്സരവും ഏരിയ സമ്മേളനത്തിലും ആവർത്തിച്ചേക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടി ഏരിയ നേതൃത്വം.
പേരാവൂർ ഏരിയയിലെ പതിനൊന്ന് ലോക്കലുകളിൽ അഞ്ചിടത്ത് സെക്രട്ടറിമാരെ മാറ്റി. കേളകം, മുഴക്കുന്ന് സമ്മേളനങ്ങളിൽ സഹകരണ സ്ഥാപന ക്രമക്കേട് വിഷയം പ്രതിനിധികൾ ഉന്നയിച്ചു.പാർട്ടി ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ പ്രവർത്തനങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ചില ലോക്കൽ സമ്മേളനങ്ങളിൽ പ്രതിനിധികൾ ഉന്നയിച്ചതായും സൂചനയുണ്ട്. ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി, കള്ള് ചെത്ത് സഹകരണസംഘം, കൊളക്കാട് സഹകരണ ബാങ്ക് എന്നിവയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ലോക്കൽ സമ്മേളനങ്ങളിൽ ഉയർന്നത്.
മുതിർന്ന നേതാവിൻ്റെ അടുത്ത ബന്ധുവിനെ പേരാവൂർ റീജണൽ ബാങ്കിൽ നിയമിക്കാനുള്ള നീക്കത്തിനെതിരെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ കടുത്ത വിമർശമാണ് ഉയർന്നത്. പാർട്ടിക്ക് പൊതുജന മധ്യത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ച ചില നേതാക്കൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് പാർട്ടി പ്രവർത്തകർ പോലും ഉയർത്തുന്നത്.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login