Connect with us

Breaking News

സർക്കുലർ ഇറക്കിയില്ല; സഹകരണബാങ്കുകളിൽ മൊറട്ടോറിയമില്ല

Published

on


തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം ബാങ്കുകളിൽ നടപ്പായില്ല. വാണിജ്യബാങ്കുകൾക്ക് ബാധകമാകണമെങ്കിൽ റിസർവ് ബാങ്കിന്റെ അനുമതിവേണം. അതിൽ തീരുമാനമറിയാൻ ഇനിയും സമയമെടുക്കും. സഹകരണബാങ്കുകളിൽ മൊറട്ടോറിയം ബാധകമാകണമെങ്കിൽ സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കണം. അതുണ്ടായിട്ടില്ല. ഫലത്തിൽ, മൊറട്ടോറിയം റവന്യൂവകുപ്പിന്റെ ഉത്തരവിലൊതുങ്ങി.

ഒക്ടോബർ 22-നാണ് റവന്യൂവകുപ്പ് മൊറട്ടോറിയം ഉത്തരവിറക്കിയത്. കർഷകർ, ചെറുകിട കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ എന്നിവരെല്ലാം എടുത്ത വായ്പകൾക്കാണ് ഡിസംബർ 31 വരെ മൊറട്ടോറിയം. വാണിജ്യ-സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവരാണ് ഇതിന്റെ സഹായം ലഭിക്കേണ്ടവരിൽ ഏറെയും. ഈ രണ്ടു ബാങ്കുകളിലും നിലവിൽ മൊറട്ടോറിയമില്ല.

സംസ്ഥാനത്തെ സഹകരണബാങ്കുകളിലൂടെ ഏപ്രിൽ ഒന്നുമുതൽ െസപ്റ്റംബർ 30 വരെ 3233 കോടിരൂപയാണ് കാർഷികവായ്പ നൽകിയത്. ചെറുകിട കച്ചവടക്കാർക്ക് നൽകിയ വായ്പകൾകൂടി ഉൾപ്പെടുത്തുമ്പോൾ 5000 കോടിയോളം വരും. ഇവർക്കാർക്കും മൊറട്ടോറിയം ആനുകൂല്യം ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.

പ്രാഥമിക സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും നിയന്ത്രണാധികാരി സംസ്ഥാന സഹകരണസംഘം രജിസ്ട്രാറാണ്. രജിസ്ട്രാർ സർക്കുലർ ഇറക്കുന്നതനുസരിച്ചാണ് സഹകരണബാങ്കുകൾക്ക് ഇളവ് നൽകാനാകുക.

സർക്കാർ തീരുമാനിച്ചാൽ രജിസ്ട്രാർക്ക് സർക്കുലർ ഇറക്കാൻ സാങ്കേതികപ്രശ്നങ്ങളില്ല. എന്നാൽ, രണ്ടാംപ്രളയത്തിനുശേഷം റിസർവ് ബാങ്ക് അനുവദിക്കുന്ന മൊറട്ടോറിയം അതേരീതിയിൽ സഹകരണബാങ്കുകൾക്കും സംഘങ്ങൾക്കും ബാധകമാക്കുന്ന രീതിയാണ് സഹകരണസംഘം രജിസ്ട്രാർ സ്വീകരിച്ചത്. ഇതുതന്നെയാണ് തുടരുന്നതെങ്കിൽ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് ഇപ്പോൾ നടപ്പാവില്ല.

ഈ ആശയക്കുഴപ്പം സഹകരണബാങ്കുകളിലെ തിരിച്ചടവിനെ ബാധിക്കുന്നുണ്ട്. മൊറട്ടോറിയമാണെന്ന് പ്രഖ്യാപിച്ചതിനാൽ വായ്പയെടുത്തവർ തിരിച്ചടവിന് തയ്യാറാകുന്നില്ല. രജിസ്ട്രാർ സർക്കുലർ ഇറക്കാത്തതിനാൽ സഹകരണബാങ്കുകൾ ഇതെല്ലാം കുടിശ്ശികയായാണ് കണക്കാക്കുക. ഇതിന് പിഴപ്പലിശയും വരും.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!