Connect with us

Breaking News

കണ്ണൂരിനെ പിടിമുറുക്കി 
ന്യൂജെൻ ലഹരി

Published

on

Share our post

കണ്ണൂർ : ലഹരിയുടെ ലോകത്ത് പുതിയ പാതകൾ തേടുകയാണ് യുവാക്കൾ. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോൾ ലഹരി കൂടിയ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണ്‌ ട്രെൻഡ്‌. 2020 ഒക്‌ടോബർവരെയുള്ള കണക്കെടുത്താൽ 17.190 ഗ്രാം എംഡിഎംഎയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. ഈ വർഷം ഒക്‌ടോബറെത്തുമ്പോഴേക്കും 136.103 ഗ്രാം എംഡിഎംഎ പിടിയിലായി. പൊലീസ്‌ പിടികൂടിയത്‌ ഇതിനുപുറമെയാണ്‌. ഗ്രാമിന്‌ 3000 മുതൽ 4000 വരെയാണ്‌ എം.ഡി.എം.എ വില. ബംഗളൂരുവിൽനിന്നാണ്‌ ഇവ എത്തുന്നത്‌. ഒളിപ്പിച്ചുകടത്താൻ വലിയ പ്രയാസമില്ലെന്നതിനാലാണ്‌ ഇവ കൂടുതലായും എത്തുന്നതെന്ന്‌ എക്‌സൈസ്‌ അധികൃതർ പറയുന്നു. പരിശോധനകളൊക്കെ മറികടക്കാൻ ഒറ്റപ്പെട്ട ഇടങ്ങൾ ഒഴിവാക്കി തിരക്കുള്ള റോഡുകൾപോലും വിൽപനക്കാർ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്‌.

ചെറിയ അളവ്‌ മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമാണ്‌ എംഡിഎംഎയുടെ ഉപയോഗം വർധിപ്പിക്കുന്നത്‌. വെള്ളത്തിൽ കലക്കിയാണ്‌ ഇവ ഉപയോഗിക്കുന്നത്‌. ചെറിയ പ്ലാസ്‌റ്റിക്‌ കവറിലാക്കിയാണ്‌ ഇവ സൂക്ഷിക്കുന്നത്‌. അധികകാലം സൂക്ഷിക്കാൻ കഴിയില്ലെന്നതിനാൽ ചെറിയ അളവുമാത്രമേ മൊത്തവിൽപനക്കാർ കൈമാറൂ. ചെറിയ അളവ്‌ ഉപയോഗിച്ചാൽപോലും അതിതീവ്രമായ ലഹരി അനുഭവപ്പെടുന്നതിനാൽ ഒരിക്കൽ ഉപയോഗിച്ചവർ തുടർച്ചക്കാരാകുന്നുവെന്നതും ആവശ്യക്കാർ കൂടുന്നതിന്‌ കാരണമാകുന്നുണ്ട്‌.  1000 മുതൽ 1500 രൂപ വരെ നൽകി വാങ്ങുന്ന എം.ഡി.എം.എ.യാണ്‌ ഇവിടെ ഇരട്ടിയിലേറെ ഇടാക്കി വിൽക്കുന്നത്‌. നേരത്തെ കോളേജ്‌ ഹോസ്‌റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകളെങ്കിൽ ഇപ്പോഴിത്‌ ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങി.

എംഡിഎംഎയുടെ ഉപയോഗം വ്യാപകമായതോടെ യുവാക്കൾ ‘കമ്പനി’യായി കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ എക്‌സൈസ്‌ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മിക്കവാറും എല്ലാ മാസങ്ങളിലും ജില്ലയിൽ എംഡിഎംഎ പിടികൂടിയിട്ടുണ്ട്‌. ഈ വർഷം ജനുവരിയിലാണ്‌ ഏറ്റവും കൂടുതൽ പിടിയിലായത്‌. 62 ഗ്രാം. മാർച്ചിലും ഒക്‌ടോബറിലും 35 ഗ്രാം വീതം പിടികൂടി. നേരത്തെ ലഹരിക്കടത്തുകേസിൽ പിടിയിലായവർതന്നെയാണ്‌ വീണ്ടും രംഗത്ത്‌. ബംഗളൂരുവിലും പരിസരത്തുമുള്ള കോളേജുകളിലെ വിദ്യാർഥികളെയും ഡ്രൈവർമാരെയും മറ്റുമാണ്‌ ഇവർ കാരിയർമാരാക്കുന്നത്‌.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!