Breaking News
കണ്ണൂരിനെ പിടിമുറുക്കി ന്യൂജെൻ ലഹരി
കണ്ണൂർ : ലഹരിയുടെ ലോകത്ത് പുതിയ പാതകൾ തേടുകയാണ് യുവാക്കൾ. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോൾ ലഹരി കൂടിയ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണ് ട്രെൻഡ്. 2020 ഒക്‌ടോബർവരെയുള്ള കണക്കെടുത്താൽ 17.190 ഗ്രാം എംഡിഎംഎയാണ് എക്‌സൈസ് പിടികൂടിയത്. ഈ വർഷം ഒക്‌ടോബറെത്തുമ്പോഴേക്കും 136.103 ഗ്രാം എംഡിഎംഎ പിടിയിലായി. പൊലീസ് പിടികൂടിയത് ഇതിനുപുറമെയാണ്. ഗ്രാമിന് 3000 മുതൽ 4000 വരെയാണ് എം.ഡി.എം.എ വില. ബംഗളൂരുവിൽനിന്നാണ് ഇവ എത്തുന്നത്. ഒളിപ്പിച്ചുകടത്താൻ വലിയ പ്രയാസമില്ലെന്നതിനാലാണ് ഇവ കൂടുതലായും എത്തുന്നതെന്ന് എക്‌സൈസ് അധികൃതർ പറയുന്നു. പരിശോധനകളൊക്കെ മറികടക്കാൻ ഒറ്റപ്പെട്ട ഇടങ്ങൾ ഒഴിവാക്കി തിരക്കുള്ള റോഡുകൾപോലും വിൽപനക്കാർ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്.
ചെറിയ അളവ് മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമാണ് എംഡിഎംഎയുടെ ഉപയോഗം വർധിപ്പിക്കുന്നത്. വെള്ളത്തിൽ കലക്കിയാണ് ഇവ ഉപയോഗിക്കുന്നത്. ചെറിയ പ്ലാസ്‌റ്റിക് കവറിലാക്കിയാണ് ഇവ സൂക്ഷിക്കുന്നത്. അധികകാലം സൂക്ഷിക്കാൻ കഴിയില്ലെന്നതിനാൽ ചെറിയ അളവുമാത്രമേ മൊത്തവിൽപനക്കാർ കൈമാറൂ. ചെറിയ അളവ് ഉപയോഗിച്ചാൽപോലും അതിതീവ്രമായ ലഹരി അനുഭവപ്പെടുന്നതിനാൽ ഒരിക്കൽ ഉപയോഗിച്ചവർ തുടർച്ചക്കാരാകുന്നുവെന്നതും ആവശ്യക്കാർ കൂടുന്നതിന് കാരണമാകുന്നുണ്ട്. 1000 മുതൽ 1500 രൂപ വരെ നൽകി വാങ്ങുന്ന എം.ഡി.എം.എ.യാണ് ഇവിടെ ഇരട്ടിയിലേറെ ഇടാക്കി വിൽക്കുന്നത്. നേരത്തെ കോളേജ് ഹോസ്‌റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകളെങ്കിൽ ഇപ്പോഴിത് ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങി.
എംഡിഎംഎയുടെ ഉപയോഗം വ്യാപകമായതോടെ യുവാക്കൾ ‘കമ്പനി’യായി കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ എക്‌സൈസ് നിരീക്ഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മിക്കവാറും എല്ലാ മാസങ്ങളിലും ജില്ലയിൽ എംഡിഎംഎ പിടികൂടിയിട്ടുണ്ട്. ഈ വർഷം ജനുവരിയിലാണ് ഏറ്റവും കൂടുതൽ പിടിയിലായത്. 62 ഗ്രാം. മാർച്ചിലും ഒക്‌ടോബറിലും 35 ഗ്രാം വീതം പിടികൂടി. നേരത്തെ ലഹരിക്കടത്തുകേസിൽ പിടിയിലായവർതന്നെയാണ് വീണ്ടും രംഗത്ത്. ബംഗളൂരുവിലും പരിസരത്തുമുള്ള കോളേജുകളിലെ വിദ്യാർഥികളെയും ഡ്രൈവർമാരെയും മറ്റുമാണ് ഇവർ കാരിയർമാരാക്കുന്നത്.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login