Connect with us

Breaking News

കണ്ണൂരിനെ പിടിമുറുക്കി 
ന്യൂജെൻ ലഹരി

Published

on

Share our post

കണ്ണൂർ : ലഹരിയുടെ ലോകത്ത് പുതിയ പാതകൾ തേടുകയാണ് യുവാക്കൾ. കഞ്ചാവും ഹാഷിഷും കടന്ന് ഇപ്പോൾ ലഹരി കൂടിയ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകളാണ്‌ ട്രെൻഡ്‌. 2020 ഒക്‌ടോബർവരെയുള്ള കണക്കെടുത്താൽ 17.190 ഗ്രാം എംഡിഎംഎയാണ്‌ എക്‌സൈസ്‌ പിടികൂടിയത്‌. ഈ വർഷം ഒക്‌ടോബറെത്തുമ്പോഴേക്കും 136.103 ഗ്രാം എംഡിഎംഎ പിടിയിലായി. പൊലീസ്‌ പിടികൂടിയത്‌ ഇതിനുപുറമെയാണ്‌. ഗ്രാമിന്‌ 3000 മുതൽ 4000 വരെയാണ്‌ എം.ഡി.എം.എ വില. ബംഗളൂരുവിൽനിന്നാണ്‌ ഇവ എത്തുന്നത്‌. ഒളിപ്പിച്ചുകടത്താൻ വലിയ പ്രയാസമില്ലെന്നതിനാലാണ്‌ ഇവ കൂടുതലായും എത്തുന്നതെന്ന്‌ എക്‌സൈസ്‌ അധികൃതർ പറയുന്നു. പരിശോധനകളൊക്കെ മറികടക്കാൻ ഒറ്റപ്പെട്ട ഇടങ്ങൾ ഒഴിവാക്കി തിരക്കുള്ള റോഡുകൾപോലും വിൽപനക്കാർ ആശ്രയിച്ചുതുടങ്ങിയിട്ടുണ്ട്‌.

ചെറിയ അളവ്‌ മതിയെന്നതും കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതുമാണ്‌ എംഡിഎംഎയുടെ ഉപയോഗം വർധിപ്പിക്കുന്നത്‌. വെള്ളത്തിൽ കലക്കിയാണ്‌ ഇവ ഉപയോഗിക്കുന്നത്‌. ചെറിയ പ്ലാസ്‌റ്റിക്‌ കവറിലാക്കിയാണ്‌ ഇവ സൂക്ഷിക്കുന്നത്‌. അധികകാലം സൂക്ഷിക്കാൻ കഴിയില്ലെന്നതിനാൽ ചെറിയ അളവുമാത്രമേ മൊത്തവിൽപനക്കാർ കൈമാറൂ. ചെറിയ അളവ്‌ ഉപയോഗിച്ചാൽപോലും അതിതീവ്രമായ ലഹരി അനുഭവപ്പെടുന്നതിനാൽ ഒരിക്കൽ ഉപയോഗിച്ചവർ തുടർച്ചക്കാരാകുന്നുവെന്നതും ആവശ്യക്കാർ കൂടുന്നതിന്‌ കാരണമാകുന്നുണ്ട്‌.  1000 മുതൽ 1500 രൂപ വരെ നൽകി വാങ്ങുന്ന എം.ഡി.എം.എ.യാണ്‌ ഇവിടെ ഇരട്ടിയിലേറെ ഇടാക്കി വിൽക്കുന്നത്‌. നേരത്തെ കോളേജ്‌ ഹോസ്‌റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകളെങ്കിൽ ഇപ്പോഴിത്‌ ഗ്രാമങ്ങളിലേക്കും എത്തിത്തുടങ്ങി.

എംഡിഎംഎയുടെ ഉപയോഗം വ്യാപകമായതോടെ യുവാക്കൾ ‘കമ്പനി’യായി കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ എക്‌സൈസ്‌ നിരീക്ഷണം തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുവർഷങ്ങളിലും മിക്കവാറും എല്ലാ മാസങ്ങളിലും ജില്ലയിൽ എംഡിഎംഎ പിടികൂടിയിട്ടുണ്ട്‌. ഈ വർഷം ജനുവരിയിലാണ്‌ ഏറ്റവും കൂടുതൽ പിടിയിലായത്‌. 62 ഗ്രാം. മാർച്ചിലും ഒക്‌ടോബറിലും 35 ഗ്രാം വീതം പിടികൂടി. നേരത്തെ ലഹരിക്കടത്തുകേസിൽ പിടിയിലായവർതന്നെയാണ്‌ വീണ്ടും രംഗത്ത്‌. ബംഗളൂരുവിലും പരിസരത്തുമുള്ള കോളേജുകളിലെ വിദ്യാർഥികളെയും ഡ്രൈവർമാരെയും മറ്റുമാണ്‌ ഇവർ കാരിയർമാരാക്കുന്നത്‌.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!