Connect with us

Breaking News

ചരിത്രനേട്ടം കുറിച്ച്‌ ഇരിട്ടി ബാരാപോൾ; വൈദ്യുതി ഉൽപ്പാദനം 40.52 ദശലക്ഷം യൂണിറ്റിൽ

Published

on


ഇരിട്ടി : രാജ്യം രൂക്ഷമായ ഊർജപ്രതിസന്ധി നേരിടുമ്പോൾ ജില്ലയുടെ ഏക ജലവൈദ്യുതി പദ്ധതിയായ ബാരാപോളിന്‌ വൈദ്യുതി ഉൽപ്പാദനത്തിൽ ചരിത്ര നേട്ടം. സ്ഥാപിതശേഷിയായ 36 ദശലക്ഷം യൂണിറ്റ്‌ നാലുമാസത്തിനകം ഉൽപ്പാദിപ്പിച്ചാണ്‌ ബാരാപോൾ റെക്കോഡിട്ടത്‌. ഇതോടെ കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ മുൻനിര ചെറുകിട ജല വൈദ്യുത പദ്ധതികളൂടെ പട്ടികയിലേക്ക്‌ ബാരാപോൾ ഇടം നേടി.

വ്യാഴം രാവിലെ ഊർജ ഉൽപ്പാദനം 40.52 ദശലക്ഷം യൂണിറ്റിലെത്തി. 2017ൽ 40.51 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിച്ച റെക്കോഡ്‌ മറികടന്നു. മഴയിൽ നീരൊഴുക്ക് ശക്തമായ സാഹചര്യം പ്രയോജനപ്പെടുത്തി അഞ്ച്‌ മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും രാപ്പകൽ പ്രവർത്തിപ്പിച്ചാണ്‌ ഉൽപാദനമെന്ന്‌ അസി. എൻജിനീയർ അനീഷ് അരവിന്ദ് പറഞ്ഞു. ഉൽപ്പാദനം ഈ നിലയിൽ തുടർന്നാൽ 50 മെഗാവാട്ട് മറികടക്കാൻ സാധിച്ചേക്കും. 2016- ഫെബ്രുവരി 29ന് രാജ്യത്തിന് സമർപ്പിച്ച പദ്ധതിയിൽനിന്ന്‌ ഇതുവരെ 150 ദശലക്ഷം യൂണിറ്റ് ഉൽപ്പാദനമുണ്ടായി.

ബ്രഹ്മഗിരി മലനിരകളിൽനിന്ന്‌ ഉത്‌ഭവിക്കുന്ന ബാരാപോൾ പുഴയിലെ ജലം മൂന്നര കിലോമീറ്റർ നീളമുള്ള കനാലിലൂടെ പവർഹൗസിൽ എത്തിച്ചാണ് ഉൽപാദനം. രണ്ട്‌ പ്രളയങ്ങൾ ബാരാപോൾ പദ്ധതിയെ ഉലച്ചിരുന്നു. ആദ്യ പ്രളയത്തിൽ ജനറേറ്ററുകളുടെ റണ്ണർ ഉൾപ്പെടെ പ്രവർത്തനരഹിതമായതോടെ ഉൽപ്പാദനം നിർത്തി. അറ്റകുറ്റപ്പണി നടത്തി 2019ൽ പ്രവർത്തനം പുനരാരംഭിച്ചു. അസി. എൻജിനീയർ മാത്രമാണ് ഇവിടെ സ്ഥിരം ജീവനക്കാരൻ. ബാക്കിയുള്ളവർ കരാറുകാരാണ്‌. ധാരാളം സഞ്ചാരികൾ എത്തുന്ന ബാരാപോളിൽ വിനോദസഞ്ചാര പദ്ധതി വേണമെന്ന ആവശ്യവും ഉയരുന്നു.


95 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!