Connect with us

Breaking News

കിസാൻ സമ്മാൻ നിധി: പുതിയ അപേക്ഷ ഇപ്പോൾ സമര്‍പ്പിക്കാം

Published

on


കൊച്ചി: ചെറുകിട നാമമാത്ര ക‍ര്‍ഷകരുടെ ഇടയിൽ ഉൾപ്പെടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി. കാ‍ര്‍ഷിക വിളകൾ ഉത്പാദിപ്പിയ്ക്കുന്നതിനായി പ്രതിവ‍ര്‍ഷം 6,000 രൂപ ക‍ര്‍ഷകരുടെ അക്കൗണ്ടിൽ നിക്ഷേപിയ്ക്കുന്ന പദ്ധതിയാണിത്. 2,000 രൂപ വീതം മൂന്ന് ഘട്ടങ്ങൾ ആയാണ് പണം അക്കൗണ്ടിൽ എത്തുന്നത്. https://pmkisan.gov.in/എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ പുതിയ കർഷക രജിസ്ട്രേഷൻ ഉൾപ്പെടെ സാധ്യമാണ്. വെബ്‌സൈറ്റിലെ Farmers Corner എന്ന വിഭാഗത്തിൽ ആധാർ വിവരങ്ങൾ നൽകുന്നതിന് ഒപ്പം ഗുണഭോക്തൃ നില, ഗുണഭോക്തൃ പട്ടിക, രജിസ്റ്റർ ചെയ്ത കർഷകൻെറ ഇപ്പോഴത്തെ നില എന്നിവയെല്ലാം പരിശോധിയ്ക്കാനാകും. കിസാൻ സമ്മാൻ നിധിയിലേക്ക് ഇപ്പോൾ പുതിയ അപേക്ഷ സമര്‍പ്പിക്കാം. 

✅ റേഷൻ കാർഡിൽ പേരുള്ള സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞതോ കൂടിയ തോ ആയ ഭൂ പരിധി നിശ്ചയിച്ചിട്ടില്ല. പുതിയ ഭേദഗതി പ്രകാരം സംസ്ഥാന സ‍ര്‍ക്കാരാണ് കർഷകരെ നിർണ്ണയിക്കുന്നത്.

✅ ഒരു റേഷൻ കാർഡിൽ സ്വന്തം പേരിൽ കൃഷി ഭൂമിയുള്ള 18 വയസ്സ് കഴിഞ്ഞ ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ അവർക്കും പിഎം കിസാൻ സമ്മാൻ നിധിക്ക് അപേക്ഷ സമർപ്പിക്കാം. അവർക്കും വർഷത്തിൽ 6000 രൂപ സഹായ നിധി ലഭിക്കുന്നതാണ്.

✅ പദ്ധതി പ്രകാരമുളള ആനുകൂല്യം കർഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷത്തിൽ 3 തവണയായി 2000 രൂപ വീതം നേരിട്ടെത്തും. നിരവധി പേർക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്നതാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം.

❌ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷന്മാര്‍, മേയര്‍മാര്‍, എംപിമാര്‍, ഭരണഘടന സ്ഥാപങ്ങളില്‍ നിലവിലുളളതും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

❌ കേന്ദ്ര- സംസ്ഥാന സര്‍ക്കാരില്‍ സര്‍വീസിലുളളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല.

❌ കേന്ദ്ര- സംസ്ഥാന- സ്വയം ഭരണ സര്‍വീസില്‍ നിന്നും വിരമിച്ച് പ്രതിമാസം 10,000 രൂപയോ അതില്‍ കൂടുതലോ പെന്‍ഷന്‍ ലഭിക്കുന്നവരും പ്രഫഷനല്‍ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന (രജിസ്റ്റര്‍ ചെയ്ത) ഡോക്ടര്‍മാർ, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അക്കൗണ്ടന്‍റ് തുടങ്ങിയവര്‍ക്കും അവസാന അസസ്മെന്‍റ് വര്‍ഷം ആദായ നികുതി അടച്ചവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാനാകില്ല.

✅ 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക.

❌ അതായത് 2019 ഫെബ്രുവരി 1 ന് ശേഷം ഭൂമിവാങ്ങിയവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.

✅ കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള ഡിജിറ്റൽ സേവാ CSC സെന്ററുകൾ വഴിയാണ് അപേക്ഷിക്കേണ്ടത്. CSC സെന്ററുകളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ആപ്ലിക്കേഷൻ അതാത് കൃഷി ഭവനിൽ ഏൽപ്പിക്കണം. കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നൽകേണ്ടത്.

✅ പദ്ധതി പ്രകാരമുള്ള ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.. രജിസ്റ്റേ‍ര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു.

📌️ ആവശ്യമുള്ള രേഖകൾ:-

1, റേഷൻ കാർഡ്
2, ആധാർ കാർഡ്
3, ബാങ്ക് പാസ്ബുക്ക്
4, നികുതി റസീറ്റ്


287 Comments

You must be logged in to post a comment Login

Leave a Reply

Breaking News

കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


Share our post
Continue Reading

Breaking News

ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

Published

on

Share our post

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.‍ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Trending

error: Content is protected !!