Connect with us

Breaking News

വിമാനത്താവളങ്ങളിൽ ഭിന്നശേഷിക്കാരുടെ സുരക്ഷ പരിശോധന; കരട് മാര്‍ഗരേഖയായി

Published

on


ന്യൂഡൽഹി: സുരക്ഷാ പരിശോധനയ്ക്കിടെ വിമാനത്താവളങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. സുരക്ഷ പരിശോധനയ്ക്കുള്ള കരട് മാർഗരേഖ കേന്ദ്ര മന്ത്രാലയം പുറത്തിറക്കി.

യാത്രക്കാരുടെ അഭിമാനവും സ്വകാര്യതയും സംരക്ഷിച്ചു കൊണ്ടുമാത്രമേ പരിശോധന നടത്താവൂ എന്നാണ് പ്രധാന നിർദേശം. കരട് നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.

പരമാവധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പരിശോധന വേണം. വിശദ പരിശോധനയ്ക്ക് സഹായത്തിന് കൂടെ ഒരു ഉദ്യോഗസ്ഥൻ വേണം. യാത്രക്കാരനൊപ്പം വിമാനകമ്പനി പ്രതിനിധിയും ഒപ്പമുണ്ടാകണം. യാത്രക്കാരുടെ കൃത്രിമ അവയവ ഭാഗങ്ങളെ വിശദപരിശോധനയ്ക്ക് വിധേയമാക്കിയാൽ കാരണം രേഖപ്പെടുത്തണമെന്നും നിർദേശങ്ങളിൽ പറയുന്നു.

നിർദേശങ്ങൾ

* ആരോഗ്യപരമായ കാരണങ്ങളാൽ ഷൂസ് അഴിക്കാൻ സാധിക്കാത്തവർക്ക് സുരക്ഷാ ഉദ്യോഗസ്ഥരോട് അക്കാര്യം വ്യക്തമാക്കാം. ഷൂസ് അഴിക്കാതെ തന്നെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കും

* ഇൻസുലിൻ പമ്പ്, ഹിയറിംഗ് എയ്ഡ്, കോക്ലിയർ ഇംപ്ലാന്‍റ്, സ്പൈനൽ സ്റ്റിമുലേറ്റർ, ബോണ്‍ ഗ്രോത്ത് സ്റ്റിമുലേറ്റേഴ്സ്, ഒസ്ടോണമീസ് എന്നീ മെഡിക്കൽ ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവർ ഇത് അഴിക്കാതെ തന്നെ പരിശോധന നടത്താം

* സഹായത്തിനായി ഒപ്പം കൊണ്ടു നടക്കുന്ന വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുന്നവരുടെ അനുമതിയില്ലാതെ മൃഗങ്ങളെ പരിശോധിക്കുകയോ സ്പർശിക്കുകയോ പോലും ചെയ്യരുത്

* വീൽചെയറിലോ മറ്റു സംവിധാനങ്ങളിലോ വരുന്ന ആളുകളുടെ സുരക്ഷാ പരിശോധനയുടെ ഉത്തരവാദിത്തം ഒപ്പം യാത്ര ചെയ്യുന്ന ആൾക്കോ അനുഗമിക്കുന്ന വിമാനക്കമ്പനി പ്രതിനിധിക്കോ ആയിരിക്കും

* വീൽചെയർ യാത്രക്കാർ വിമാനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിമാനക്കമ്പനി പ്രതിനിധി അനുഗമിക്കണം

* എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയാത്ത വീൽചെയർ യാത്രക്കാരെ പരിശോധിക്കുമ്പൾ അവർക്ക് അരുകിൽ തന്നെ സൗകര്യപ്രദമായ ഇരിപ്പിടം നൽകണം

വിമാനത്താവളത്തിൽ തന്‍റെ കൃത്രിമക്കാൽ ഊരി മാറ്റി പരിശോധന നടത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പ്രശസ്ത നർത്തകി സുധ ചന്ദ്രന്‍റെ പരാതിയിൽ സി.ഐ.എസ്.എഫ്. മാപ്പു പറഞ്ഞിരുന്നു. അതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരുടെയും കൃത്രിമ അവയങ്ങൾ ഉള്ളവരുടെയും സുരക്ഷാ പരിശോധനയ്ക്ക് മാർഗനിർദേശങ്ങൾ ഇറക്കിയിരിക്കുന്നത്.


336 Comments

You must be logged in to post a comment Login

Leave a Reply

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!