Connect with us

Breaking News

പുനരുപയോഗിക്കാത്ത 
പ്ലാസ്‌റ്റിക്‌ തടഞ്ഞില്ലെങ്കിൽ നടപടി

Published

on


കണ്ണൂർ : പുനരുപയോഗിക്കാത്ത പ്ലാസ്‌റ്റിക്കുകളുടെ ഉപയോഗം തടയാത്ത തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടി വരുന്നു. മാലിന്യ നിർമാർജനം ഫലപ്രദമായി നടപ്പാക്കുന്നതു സംബന്ധിച്ചും പൊതുസ്ഥലത്ത്‌ മാലിന്യം തള്ളുന്നവർക്കെതിരായ നടപടിയും ഓരോ മാസവും റിപ്പോർട്ട്‌ നൽകാനും പഞ്ചായത്ത്‌ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്‌.

മാലിന്യനിർമാർജനം ഫലപ്രദമായി നടപ്പാക്കുന്ന പഞ്ചായത്തുകൾക്ക്‌ ഗ്രേഡിങ്ങുമുണ്ട്‌. പ്രവർത്തനം വിലയിരുത്തി ഗ്രീൻ, ഓറഞ്ച്‌, റെഡ്‌ എന്നിങ്ങനെ തരംതിരിക്കും. മികച്ച പഞ്ചായത്തുകൾ ഗ്രീൻ വിഭാഗത്തിൽപ്പെടും. ഹരിത കർമസേനയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടക്കുന്ന മാലിന്യശേഖരണത്തിന്‌ ഹരിതകേരളം മിഷൻ കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്‌. കലണ്ടർ നൽകാത്ത പഞ്ചായത്തുകൾ നവംബർ 15നകം വിതരണം പൂർത്തിയാക്കണം. അശാസ്‌ത്രീയമായി മാലിന്യനിർമാർജനം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയും പിഴയും സംബന്ധിച്ച നോട്ടീസുകളും ഹരിത കർമസേന വീടുകളിൽ എത്തിക്കണം. അശാസ്‌ത്രീയമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന്‌ പഞ്ചായത്ത്‌ സ്വീകരിച്ച നടപടികളുടെ വിവരം, മാലിന്യം പിടിച്ചെടുത്തത്‌, പിഴ എന്നിവ സംബന്ധിച്ച വിവരം എല്ലാ മാസവും നൽകണം.

സംസ്ഥാനത്ത്‌ നിരോധിത പിവിസി ഫ്‌ളക്‌സ്‌, പോളിസ്‌റ്റർ നൈലോൺ, പ്ലാസ്‌റ്റിക്‌ കോട്ടിങ്ങുള്ള തുണി ഹോർഡിങ്ങ്‌സ്‌ ബോർഡുകൾ, ബാനറുകൾ എന്നിവ വീണ്ടും ഉപയോഗിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ നടപടി കർശനമാക്കിയത്‌. പ്ലാസ്‌റ്റിക്‌ ക്യാരിബാഗുകളുടെയും പ്ലാസ്‌റ്റിക്‌ ആവരണമുള്ള ഡിസ്‌പോസിബിൾ വസ്‌തുക്കളുടെയും ഉപയോഗം വർധിച്ചു‌. അറവുമാലിന്യം ഉൾപ്പെടെ വലിച്ചെറിയുന്ന സംഭവങ്ങളിലും നടപടിയെടുക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഒറ്റത്തവണ ഉപയോഗ പ്ലാസ്‌റ്റിക്‌ നിരോധനം, മാലിന്യം വലിച്ചെറിയൽ, അനധികൃത ബോർഡുകൾ, ഫ്ളക്‌സുകൾ എന്നിവ നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർ നടപടികൾ സ്വീകരിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കണം. ഈ മാസം ചെരുപ്പും 
ബാഗും ശേഖരിക്കും.

ഒക്ടോബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ക്ലീൻ കേരളാ കമ്പനി ചെരുപ്പും ബാഗും ശേഖരിക്കും. ശേഖരിച്ച മാലിന്യങ്ങൾ കൈമാറുന്നതിനായി ക്ലീൻ കേരളാ കമ്പനി ജില്ലാ മാനേജരെ 31നുള്ളിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ രേഖാമൂലം മെയിൽ വഴി അറിയിക്കണം. നിലവിൽ 65 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ക്ലീൻ കേരളാ കമ്പനിയുമായി മാലിന്യ കൈമാറ്റത്തിന് കരാർ ഉണ്ടാക്കിയിട്ടുണ്ട്‌. 


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!